Pachakuthira

ബീ കുട്ടന്റെ കഥയുടെ 4 ഭാഗം എല്ലാവരും വായിച്ചു അഭിപ്രായം പറയണേ 🙏💖

ഞായറാഴ്ചയിലെ പെണ്ണുകാണൽ ഭാഗം 4

അങ്ങനെ വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.
അവന്റെ മനസ്സിൽ എന്തോ ഒരു നൊമ്പരത്തിന്റെ നിഴൽ താളമില്ലാത്ത സംഗീതം പോലെ.
പുതിയ കൂട്ടുകൾ, പുതിയ പരിചയങ്ങൾ, പക്ഷേ എവിടെയും ഒരു ശാന്തതയില്ല.
വീട്ടുകാർ പറഞ്ഞത് ഇവൻ ഭക്തനായിരിക്കുന്നു, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്നു.
എന്നാൽ എനിക്ക് അറിയാം, അതൊരു ഭക്തിയാത്രയല്ല അതൊരു തിരച്ചിൽ ആയിരുന്നു.
പറ്റിയൊരു മുഖം കാണാനായി അവൻ ദൈവത്തിന്റെ വീടുകളെ വാതിൽക്കലായി കാണിത്തുടങ്ങി.
പള്ളിയിലെ ഞായറാഴ്ചകൾ പെൺകുട്ടികളുടെ വർണ്ണാഭമായ ദൃശ്യങ്ങളാൽ നിറഞ്ഞിരുന്നു
വെളുത്ത വസ്ത്രങ്ങളിൽ, മൃദുനോട്ടങ്ങളിൽ, ചിരിയിൽ പറ്റിച്ച മഞ്ഞനിറമുള്ള വെളിച്ചം പോലെ.
പക്ഷേ, എന്തോ ഒരാൾ പോലും എൻറെ മനസ്സിനെ സ്പർശിച്ചില്ല.
ഒരു വൈകുന്നേരം ഞാൻ കൂട്ടുകാരൻ രഞ്ജിത്ത് ഭാര്യയോടൊപ്പം അവനോട് പറഞ്ഞു
പത്രത്തിൽ പരസ്യം കൊടുക്കു ഒരുപാട് പെൺകുട്ടികൾ കാണാം.
അത് കളിയാക്കൽ പോലെ തോന്നിയെങ്കിലും, അവൻ ഗൗരവത്തോടെ ചെയ്തു.
അങ്ങനെ പരസ്യം പ്രസിദ്ധമായി.
അടുത്ത ദിവസം മുതൽ ഫോൺ മുഴങ്ങിത്തുടങ്ങി
വടക്കുനിന്നും തെക്കുനിന്നും, അന്യമായ ശബ്ദങ്ങൾ,
ഒന്നു പുഞ്ചിരിയോടെ, ഒന്നു സംശയത്തോടെയും.
ചിലരുമായി സംസാരിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു
ജീവിതം എത്ര വലുതാണ്, എത്ര ആഗ്രഹങ്ങളുള്ളത്.
രഞ്ജിത്ത് ചോദിച്ചു
നിനക്ക് ഡിമാൻഡുണ്ടോ?
അവൻ ചിരിച്ചു മറുപടി നൽകി
എനിക്ക് സ്ത്രീധനം വേണ്ട. അവർ അവരുടെ മോൾക്ക് എന്തു കൊടുത്താലും അതെല്ലാം അവള്ക്കായിരിക്കും.
അങ്ങനെ രണ്ടു മൂന്നു വീടുകളിൽ പോയി, പല മുഖങ്ങളും കണ്ടു,
പക്ഷേ അവന്റെ ഹൃദയം ഇപ്പോഴും ശാന്തമായ കാറ്റായി കാത്തുനിന്നു.
ഒരു ദിവസം രഞ്ജിത്ത് എന്നെ വിളിച്ചു
ഇന്നേ ദിവസം ഒരു സ്ഥലം വരെ നമുക്ക് പോകാം.
ഞങ്ങൾ പോയി കണ്ടു.
ആ പെൺകുട്ടിയുടെ കണ്ണുകളിലെ മൃദുവായ ചിരി
അവന്റെ മനസ്സിന്റെ ശൂന്യമായ പേജിൽ ആദ്യ അക്ഷരമായിരുന്നു.
വീട്ടിലേക്ക് മടങ്ങുമ്പോൾ, ആ ദിനം ഒരു സാധാരണ യാത്രയല്ലെന്ന ബോധം ഉണ്ടായി.
വൈകിട്ട് പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചു ഞായറാഴ്ച വീട്ടിലേക്ക് വരാം.
അങ്ങനെ ഞായറാഴ്ച അവർ വന്നു കൂടെ രഞ്ജിത്ത് ഉണ്ടായിരുന്നു
വീട് പച്ചപ്പിന്റെ ഗന്ധം നിറഞ്ഞു,
ചായക്കപ്പുകളിൽ നിന്ന് ഏലക്കയുടെ മണം,
അമ്മയുടെ മുഖത്ത് ചിരിയോടു ചേർന്ന ആശങ്ക
അവർ പോയതിനു ശേഷമാണ് അവന്റെ മനസ്സിൽ അത്യാശയും ഭയവും നിറഞ്ഞത്.
താലിമാല, വസ്ത്രങ്ങൾ, ഭക്ഷണം, മണ്ഡപം
എല്ലാം കണക്കാക്കി നോക്കിയപ്പോൾ പണമെന്ന കടൽ കണ്ടു.
അവിടെ അവൻ ചെറു വഞ്ചിയായി ഒഴുകിപ്പോയി, പക്ഷേ
എല്ലാം മുന്നോട്ട് നീങ്ങി ഞാൻ ഒപ്പം നിന്നു.
അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങൾ പെട്ടെന്ന് മുന്നേറി.
വീട് മുഴുവൻ തിരക്കും സന്തോഷവുമായിരുന്നു.
ചെറുപന്തൽ കെട്ടി, അതിൽ ലൈറ്റുകൾ മിന്നി,
അമ്മയുടെ കൈകളിൽ പൂക്കളും, പെങ്ങന്മാരുടെ മുഖത്ത് ചെറുചിരിയും.
താലിമാലയും സാരിയും വാങ്ങാനായി പോയപ്പോഴും ഞാനും രഞ്ജിത്ത്,
പെൺകുട്ടിയുടെ വീട്ടുകാർ എല്ലാരും ഒരുമിച്ചാണ് നഗരത്തിലേക്ക് പോയി.
എല്ലാം സ്വപ്നം പോലെ നീങ്ങി.
കല്യാണം ഇനി ഒരു ദിവസമേ ബാക്കി.
തലേദിവസം രാത്രി, പൂക്കൾ വാങ്ങാനായി ഞാനും രഞ്ജിത്തും കൂടി ബൈക്കിൽ ഇറങ്ങി.
വീട്ടിൽ പാട്ടും ചിരിയും നിറഞ്ഞിരുന്നു,
ആളുകൾ കാപ്പിയും ചായയും പങ്കുവെച്ച്
ഇന്നെത്ര സന്തോഷമുള്ള വീട്ടാണ് എന്ന് പറഞ്ഞു.
അവർക്കറിയില്ല കാറ്റിൽ നിശ്ശബ്ദമായി മറ്റൊരു വഴിയോരമരണം കാത്തിരിക്കുന്നെന്ന്.
മഴ അല്പം പെയ്തു തുടങ്ങി.
വഴിയിലൂടെ പോകുമ്പോൾ മുന്നിൽ ഒരു ലോറി അപ്രതീക്ഷിതമായി വന്നു.
എനിക്ക് ബൈക്ക് നിയന്ത്രിക്കാൻ നോക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ എല്ലാം മറിഞ്ഞു.
രഞ്ജിത്ത് റോഡരികിലേക്കു തെറിച്ചു വീണു. ഞാൻ
തലകീഴായി വീണത് ഒരു ശബ്ദം മാത്രം, പിന്നെ നിശ്ശബ്ദത.
രഞ്ജിത്ത് അവന്റെ അടുത്തേക്ക് ഓടിയെത്തി.
എടാ, കണ്ണു തുറക്കൂ… എനിക്കൊന്നും പറ്റിയിട്ടില്ല…എന്ന് വിളിച്ചു.
പക്ഷേ മറുപടി ഒന്നും ഇല്ല.
ഹോസ്പിറ്റലിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു മറ്റേയാൾ പോയി.
ആ വാക്ക് ഇന്നുവരെ രഞ്ജിത്തിന്റെ ഉള്ളിൽ മുഴങ്ങുന്നു.
വീട് മുഴുവൻ മിന്നലേറ്റപോലെ നിശ്ശബ്ദമായി.
അമ്മ നിലം തട്ടി കരഞ്ഞു,
പെങ്ങന്മാർ വാക്ക് പറയാൻ പോലും കഴിഞ്ഞില്ല.
വായുവിനുപോലും ഭാരം തോന്നി.
മരണദൃശ്യം രഞ്ജിത്തിന്റെ ഓർമ്മയിൽ
വെളുത്ത തുണിയിലൊതുങ്ങിയ അവന്റെ സ്വപ്നം
ഇന്നലെ വരെ ചിരിച്ചുനടന്ന മുഖം,
ഇന്ന് നിശ്ശബ്ദമായ ഒരു നീളൻ ഉറക്കത്തിൽ.
ആംബുലൻസിന്റെ സൈറൺ മുറ്റത്തെ നിശ്ശബ്ദത കുത്തിത്തുറന്നപ്പോൾ,
വീട്ടിലെ വായുവും കരയുന്നപോലെ തോന്നി.
അവനെ മുറ്റത്തിലേക്ക് കൊണ്ടുവന്നപ്പോൾ,
പുഷ്പങ്ങൾക്കിടയിൽ വീണ് കിടക്കുന്ന അതിജീവിച്ചൊരു ഓർമ്മപോലെ,
വെളുത്ത തുണിയിനടിയിൽ ഒതുങ്ങിയ അവന്റെ ശ്വാസം
കാലം മുടങ്ങിയതുപോലെ നിശ്ചലമായി.
അമ്മ നിലത്ത് വീണ് നിലവിളിച്ചു
എന്റെ മകനേ… ആ നിലവിളി
ആകാശംതൊട്ടു മടങ്ങി വന്നു.
ആ ശബ്ദം ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ എത്തിയപ്പോൾ,
ആ മുഖത്ത് പകുതി ജീവൻ മാത്രം,
വാക്കുകൾ ഇല്ല കണ്ണുകൾ മാത്രം ചോദിച്ചു,
ഇത് തന്നെയോ ഞായറാഴ്ചയുടെ വിധി?
കല്യാണപന്തലിൽ വാടിയ പൂമാലകൾ,
നിശ്ചലമായി കത്തിയുനിൽക്കുന്ന ലൈറ്റുകൾ,
അവയുടെ പ്രകാശത്തിൽ മരണംതന്നെ തെളിഞ്ഞുനിന്നു.
ചിരിയ്ക്കും പാട്ടിനും പകരം കരച്ചിലിന്റെ താളം മാത്രം.
താലിമാലയും സാരിയും അതേ മേശപ്പുറത്ത് കിടന്നു
അവൻ അണിയാതെ പോയ ജീവിതത്തിന്റെ അടയാളങ്ങൾ പോലെ.
രഞ്ജിത്ത് മുറ്റത്തിന്റെ വശത്ത് നിന്നു നോക്കി നിന്നു.
പൂക്കൾ ചേർത്ത എന്റെ കൈകൾ വിറച്ച് പോയി.
ഹൃദയം ചോദിച്ചു
എന്തിനാണ് ദൈവമേ, ഈ ഞായറാഴ്ചയും വന്നത്?
അവന്റെ അമ്മയോട് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായില്ല
കണ്ണീർ പൊഴിഞ്ഞു കൊണ്ടിരുന്നു, പക്ഷേ വാക്കുകൾ വരില്ല.
അവന്റെ മാതാപിതാവ് നിശ്ചലമായി കസേരയിൽ ഇരുന്നു
തലയണയുടെ അറ്റം പിടിച്ച് മിണ്ടാതെ കരയുന്നത് കണ്ടപ്പോൾ
എന്റെ ഉള്ളം തകർന്ന് പോയി.
ആ ദിവസം മുതൽ ഞായറാഴ്ചകൾ എനിക്ക് പേടിയാകുന്നു.
അവൻ പോയ രാത്രിയുടെ ശബ്ദം ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു.
വെളുത്ത തുണിയിലൊതുങ്ങിയ ആ മുഖം,
എന്റെ കണ്ണുകൾ മൂടിയാലും മാഞ്ഞുപോകുന്നില്ല.
അവൻ ഇല്ലാത്തതിന്റെ ശൂന്യം ഇന്നുവരെ എന്റെ ഉള്ളിൽ നിറയുന്നില്ല.
ഒരു ഞായറാഴ്ച ഇങ്ങനെ കടന്നുപോയി
പക്ഷേ അതിന്റെ നിഴൽ ഇന്നും എന്റെ ഹൃദയത്തിൽ മാഞ്ഞിട്ടില്ല…
അങ്ങനെ മറ്റൊരു ഞായറാഴ്ച കൂടി... 🐝

ശുഭം.

3 weeks ago | [YT] | 22