WELCOME TO OUR CINEMATIC UNIVERSE! SUBSCRIBE TO OUR CHANNEL FOR A DIVERSE RANGE OF CONTENT, INCLUDING PRESS MEET, MOVIE REVIEWS, AND CELEBRITY INTERVIEWS.
ക്ലീൻ കോമഡി പോലീസ് ത്രില്ലറുമായി കാക്കി സർക്കസ് സീ 5വിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ എന്ന ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസ് എന്ന സീരീസ് നൽകുന്നത്. ഇന്ത്യയിലെ മുൻനിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴി പുറത്തിറങ്ങിയ ഈ സീരീസ് രചനയും സംവിധാനവും നിർവഹിച്ചത് അമീൻ ബാരിഫാണ്.
തമിഴ്നാട്ടിലെ ഒരു ജയിലിനെ പശ്ചാത്തലമാക്കി കഥ മുന്നോട്ട് പോകുന്നു. സ്വന്തം പുസ്തകങ്ങൾ എഴുതുകയും അത് തടവുകാർക്ക് വായിപ്പിക്കുകയും ജയിലിനുള്ളിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ച് തടവുകാരെ കൊണ്ട് നേർച്ച ഇടിക്കുന്ന ഒരു ജയിൽ സംവിധാനവും അതിലെ സൂപ്രണ്ടിന്റെ വിചിത്രമായ സമീപനവുമാണ് കഥയുടെ തുടക്കം. ഒരു ദിവസം ജയിലിലെ ഭണ്ഡാരപ്പെട്ടി മോഷണം പോകുന്നതോടെ കഥക്ക് പുതിയ വഴിത്തിരിവ് ലഭിക്കുന്നു. ജയിലിനുള്ളിൽ തന്നെ നടന്ന മോഷണം പുറത്തറിയാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നു.
വളരെ രസകരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് അതിന്റെ രസച്ചോർച്ചയില്ലാതെ തന്നെ ഏഴ് എപ്പിസോഡുകളായി പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരു പോലീസ് കഥയ്ക്ക് വേണ്ട ത്രില്ലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കോമഡി ട്രീറ്റ്മെന്റും ചേർന്നതാണ് കാക്കി സർക്കസിന്റെ പ്രത്യേകത.മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.
ഈ സീരീസിന്റെ ടെക്‌നിക്കൽ മികവിലും വലിയ പങ്ക് വഹിക്കുന്നത് ശക്തമായ ക്രൂ ആണ്. നീരാജ് റേവി കൈകാര്യം ചെയ്ത ഒഴുക്കോടെയുള്ള ചായഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. അർജുൻ ബാബുവിന്റെ എഡിറ്റിംഗ്, അരുൺ രാജ് ഒരുക്കിയ സംഗീതം എന്നിവ സീരീസിന്റെ ഹൈലൈറ്റുകൾ ആണ്.
പ്രൊഡക്ഷൻ ഡിസൈനർ ഹംസ ഒരുക്കിയ സെറ്റുകളും ലൊക്കേഷനുകളും കഥയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നു. സേതുരാമലിംഗം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കെ എസ് ആർ ചന്ദ്രു ക്രിയേറ്റീവ് പ്രൊഡ്യൂസറായും എൻ വിജയ രാജേഷ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരിക്കുന്നു. ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയിൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. #cineonemalayalam
*ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് "കാസർഗോഡ് എംബസി" മാർച്ച് 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു .*
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ "കാസർഗോഡ് എംബസി" മാർച്ച് 20ന് റിലീസ് ചെയ്യുന്നു.
ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ,അബു സലിം,അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്.അതീഷ് എം. നായർ സംവിധാനം ചെയ്ത് ഹീരജിന്റെ തിരക്കഥയിൽ, അനൂപ് പ്രകാശ് ആണ് സീരീസിന്റെ ക്രീയേറ്റീവ് ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത്.സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രതീഷ് വേഗയാണ് .നടൻ മമ്മൂട്ടി, "മമ്മൂട്ടി കമ്പനിയുടെ" സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്,ഈ സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.
പല തലങ്ങളുള്ള ശക്തമായ കഥാപാത്രങ്ങളും വേഗത്തിൽ മുന്നേറുന്ന കഥപറച്ചിലുമാണ് ‘കാസർഗോഡ് എംബസി ’യെ വ്യത്യസ്തമാക്കുന്നത്.ചെറിയ ഒരു ആഗ്രഹം പോലും വലിയ പ്രശ്നങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും മാറാൻ ഇടയാകുന്ന സാഹചര്യങ്ങളാണ് സീരീസ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.
യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതും എന്നാൽ ആകാംക്ഷ നിറഞ്ഞതുമായ ഒരു ക്രൈം ത്രില്ലർ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് സീരീസിന്റെ സംവിധായകൻ അതീഷ് എം. നായർ കൂട്ടിചേർത്തു. കാസർഗോഡ് എംബസി ഉടൻ തന്നെ മലയാളം ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away)
തൊണ്ണൂറുകളിൽ മലയാള സിനിമയെ തന്റെ സംഗീതം കൊണ്ട് ഭരിച്ച പ്രതിഭയായിരുന്നു എസ്.പി. വെങ്കിടേഷ്. മെലഡികളും വെസ്റ്റേൺ ശൈലിയും ഒരുപോലെ വഴങ്ങുന്ന അദ്ദേഹത്തിന്റെ ഈണങ്ങൾ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകളിൽ സജീവമാണ്. #cineonemalayalam#cineoneentertainments#spvenkidesh
‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ ആ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇന്നും ആവേശമാണ്.’കിലുക്കം’, ‘കൗരവർ’, ‘മിന്നാരം’, ‘ജോണി വാക്കർ’, ‘ഹിറ്റ്‌ലർ’ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.മലയാള സിനിമയിൽ ബിജിഎമ്മിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച ചുരുക്കം സംഗീത സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഓരോ രംഗത്തിന്റെയും വൈകാരികത ഒപ്പിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
വെറും ഒരു ഈണക്കാരൻ എന്നതിലുപരി, സിനിമയുടെ മൂഡിനെ തിരിച്ചറിഞ്ഞ് സംഗീതം നൽകുന്ന ഒരു മാന്ത്രികനായിരുന്നു എസ്.പി. വെങ്കിടേഷ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ മലയാളികൾക്ക് ഇന്നും ഓർമ്മ വരുന്നത് മനോഹരമായ ഒരു സിനിമാക്കാലമാണ്. അദ്ദേഹത്തിന്റെ വേർപാട് സംഗീത ലോകത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സിജെ റോയ് മരിച്ചു. ഇഡി റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. കൊച്ചി എളമക്കരയിലെയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടതെന്നും ഉർവശി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.
അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു.
നടി പ്രിയങ്ക അനൂപിനെ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ആദ്യ സീസൺ മുതൽ ക്ഷണിക്കുന്നുണ്ടെങ്കിലും താൻ പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. കുടുംബത്തെ പിരിഞ്ഞ് നിൽക്കാനും ജീവിതം വെച്ച് റിസ്ക് എടുക്കാനും താൽപര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.
"ബിഗ് ബോസിൽ ഞാൻ പോകില്ല. ഫാമിലിയായി ജീവിക്കുന്നൊരാളാണ് ഞാൻ. അതിനകത്ത് പോയി, ഓരോ കാര്യങ്ങൾ പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ—അത് എന്റെ ആത്മവിശ്വാസമാണ്. പക്ഷേ, റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല," പ്രിയങ്ക പറഞ്ഞു. #BiggBossMalayalamAudition #priyangaanoop #cineoneentertainments #malayalamcinema
"ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസിൽ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം, അതിൽ ഞാൻ റിസ്ക് എടുക്കില്ല," എന്നും അവർ കൂട്ടിച്ചേർത്തു. വീട്ടുകാരെ പിരിഞ്ഞ് നിൽക്കുന്നത് തനിക്ക് സാധിക്കില്ല. എങ്കിലും, ഭാവിയിൽ ചിലപ്പോൾ നല്ല ഓഫറാണെങ്കിൽ ഷോയിൽ വന്നേക്കാം എന്നും പ്രിയങ്ക സൂചന നൽകി.
Cineone Malayalam
ക്ലീൻ കോമഡി പോലീസ് ത്രില്ലറുമായി കാക്കി സർക്കസ് സീ 5വിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ എന്ന ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസ് എന്ന സീരീസ് നൽകുന്നത്. ഇന്ത്യയിലെ മുൻനിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴി പുറത്തിറങ്ങിയ ഈ സീരീസ് രചനയും സംവിധാനവും നിർവഹിച്ചത് അമീൻ ബാരിഫാണ്.
തമിഴ്നാട്ടിലെ ഒരു ജയിലിനെ പശ്ചാത്തലമാക്കി കഥ മുന്നോട്ട് പോകുന്നു. സ്വന്തം പുസ്തകങ്ങൾ എഴുതുകയും അത് തടവുകാർക്ക് വായിപ്പിക്കുകയും ജയിലിനുള്ളിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ച് തടവുകാരെ കൊണ്ട് നേർച്ച ഇടിക്കുന്ന ഒരു ജയിൽ സംവിധാനവും അതിലെ സൂപ്രണ്ടിന്റെ വിചിത്രമായ സമീപനവുമാണ് കഥയുടെ തുടക്കം. ഒരു ദിവസം ജയിലിലെ ഭണ്ഡാരപ്പെട്ടി മോഷണം പോകുന്നതോടെ കഥക്ക് പുതിയ വഴിത്തിരിവ് ലഭിക്കുന്നു. ജയിലിനുള്ളിൽ തന്നെ നടന്ന മോഷണം പുറത്തറിയാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നു.
വളരെ രസകരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് അതിന്റെ രസച്ചോർച്ചയില്ലാതെ തന്നെ ഏഴ് എപ്പിസോഡുകളായി പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരു പോലീസ് കഥയ്ക്ക് വേണ്ട ത്രില്ലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കോമഡി ട്രീറ്റ്മെന്റും ചേർന്നതാണ് കാക്കി സർക്കസിന്റെ പ്രത്യേകത.മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.
ഈ സീരീസിന്റെ ടെക്‌നിക്കൽ മികവിലും വലിയ പങ്ക് വഹിക്കുന്നത് ശക്തമായ ക്രൂ ആണ്. നീരാജ് റേവി കൈകാര്യം ചെയ്ത ഒഴുക്കോടെയുള്ള ചായഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. അർജുൻ ബാബുവിന്റെ എഡിറ്റിംഗ്, അരുൺ രാജ് ഒരുക്കിയ സംഗീതം എന്നിവ സീരീസിന്റെ ഹൈലൈറ്റുകൾ ആണ്.
പ്രൊഡക്ഷൻ ഡിസൈനർ ഹംസ ഒരുക്കിയ സെറ്റുകളും ലൊക്കേഷനുകളും കഥയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നു. സേതുരാമലിംഗം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കെ എസ് ആർ ചന്ദ്രു ക്രിയേറ്റീവ് പ്രൊഡ്യൂസറായും എൻ വിജയ രാജേഷ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരിക്കുന്നു.
ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയിൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
#cineonemalayalam
2 months ago | [YT] | 5
View 0 replies
Cineone Malayalam
*ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് "കാസർഗോഡ് എംബസി" മാർച്ച് 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു .*
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ "കാസർഗോഡ് എംബസി" മാർച്ച് 20ന് റിലീസ് ചെയ്യുന്നു.
ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ,അബു സലിം,അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്.അതീഷ് എം. നായർ സംവിധാനം ചെയ്ത് ഹീരജിന്റെ തിരക്കഥയിൽ, അനൂപ് പ്രകാശ് ആണ് സീരീസിന്റെ ക്രീയേറ്റീവ് ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത്.സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രതീഷ് വേഗയാണ് .നടൻ മമ്മൂട്ടി, "മമ്മൂട്ടി കമ്പനിയുടെ" സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്,ഈ സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.
പല തലങ്ങളുള്ള ശക്തമായ കഥാപാത്രങ്ങളും വേഗത്തിൽ മുന്നേറുന്ന കഥപറച്ചിലുമാണ് ‘കാസർഗോഡ് എംബസി ’യെ വ്യത്യസ്തമാക്കുന്നത്.ചെറിയ ഒരു ആഗ്രഹം പോലും വലിയ പ്രശ്നങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും മാറാൻ ഇടയാകുന്ന സാഹചര്യങ്ങളാണ് സീരീസ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.
യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതും എന്നാൽ ആകാംക്ഷ നിറഞ്ഞതുമായ ഒരു ക്രൈം ത്രില്ലർ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് സീരീസിന്റെ സംവിധായകൻ അതീഷ് എം. നായർ കൂട്ടിചേർത്തു. കാസർഗോഡ് എംബസി ഉടൻ തന്നെ മലയാളം ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.
3 months ago | [YT] | 8
View 0 replies
Cineone Malayalam
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് (S.P. Venkatesh) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away)
തൊണ്ണൂറുകളിൽ മലയാള സിനിമയെ തന്റെ സംഗീതം കൊണ്ട് ഭരിച്ച പ്രതിഭയായിരുന്നു എസ്.പി. വെങ്കിടേഷ്. മെലഡികളും വെസ്റ്റേൺ ശൈലിയും ഒരുപോലെ വഴങ്ങുന്ന അദ്ദേഹത്തിന്റെ ഈണങ്ങൾ ഇന്നും മലയാളികളുടെ പ്ലേലിസ്റ്റുകളിൽ സജീവമാണ്.
#cineonemalayalam #cineoneentertainments #spvenkidesh
‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ ആ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇന്നും ആവേശമാണ്.’കിലുക്കം’, ‘കൗരവർ’, ‘മിന്നാരം’, ‘ജോണി വാക്കർ’, ‘ഹിറ്റ്‌ലർ’ തുടങ്ങി നൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.മലയാള സിനിമയിൽ ബിജിഎമ്മിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച ചുരുക്കം സംഗീത സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. ഓരോ രംഗത്തിന്റെയും വൈകാരികത ഒപ്പിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
വെറും ഒരു ഈണക്കാരൻ എന്നതിലുപരി, സിനിമയുടെ മൂഡിനെ തിരിച്ചറിഞ്ഞ് സംഗീതം നൽകുന്ന ഒരു മാന്ത്രികനായിരുന്നു എസ്.പി. വെങ്കിടേഷ്. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ മലയാളികൾക്ക് ഇന്നും ഓർമ്മ വരുന്നത് മനോഹരമായ ഒരു സിനിമാക്കാലമാണ്. അദ്ദേഹത്തിന്റെ വേർപാട് സംഗീത ലോകത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
5 months ago | [YT] | 9
View 0 replies
Cineone Malayalam
പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സിജെ റോയ് മരിച്ചു. ഇഡി റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
#cineonemalayalam #cineoneentertainments #cjroy
5 months ago | [YT] | 10
View 2 replies
Cineone Malayalam
നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. കൊച്ചി എളമക്കരയിലെയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടന്‍ ആദ്യം സന്ദര്‍ശിച്ചതും അമ്മയെ ആയിരുന്നു.
#mohanlal #cineonemalayalam
6 months ago | [YT] | 22
View 1 reply
Cineone Malayalam
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടതെന്നും ഉർവശി പറഞ്ഞു. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത് എന്നും ഉർവശി പറഞ്ഞു.
#sreenivasan #vinneethsreenivasan #dhyansreenivasan #cineonemalayalam #cineoneentertainments
അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊർജം കണ്ടപ്പോൾ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരുപാട് സങ്കടവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെയെന്നും ഉർവശി പറഞ്ഞു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
6 months ago | [YT] | 13
View 0 replies
Cineone Malayalam
ഒരു സുഹൃത്ത് മാത്രമല്ല ശ്രീനിവാസൻ
അതിലും വലിയ ബന്ധമായിരുന്നു
മോഹൻലാൽ
#SREENIVASAN #mohanlal
6 months ago | [YT] | 33
View 0 replies
Cineone Malayalam
ദിലീപിന്റെ പുതിയ ചിത്രം ഭ ഭ ബ എങ്ങനെ ഉണ്ട്?
𝟏𝟖𝐭𝐡 𝐃𝐞𝐜𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟓.
#dileep #dileepcase
#BhaBhaBaFromDec18 #BhayamBhakthiBahumanam #WorldOfMadness
6 months ago | [YT] | 33
View 9 replies
Cineone Malayalam
യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു.
#cineonemalayalam
#dileep
#dileepcase
6 months ago | [YT] | 16
View 0 replies
Cineone Malayalam
നടി പ്രിയങ്ക അനൂപിനെ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ആദ്യ സീസൺ മുതൽ ക്ഷണിക്കുന്നുണ്ടെങ്കിലും താൻ പങ്കെടുക്കില്ലെന്ന് അവർ വ്യക്തമാക്കി. കുടുംബത്തെ പിരിഞ്ഞ് നിൽക്കാനും ജീവിതം വെച്ച് റിസ്ക് എടുക്കാനും താൽപര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം.
"ബിഗ് ബോസിൽ ഞാൻ പോകില്ല. ഫാമിലിയായി ജീവിക്കുന്നൊരാളാണ് ഞാൻ. അതിനകത്ത് പോയി, ഓരോ കാര്യങ്ങൾ പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ—അത് എന്റെ ആത്മവിശ്വാസമാണ്. പക്ഷേ, റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല," പ്രിയങ്ക പറഞ്ഞു.
#BiggBossMalayalamAudition
#priyangaanoop
#cineoneentertainments
#malayalamcinema
"ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസിൽ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം, അതിൽ ഞാൻ റിസ്ക് എടുക്കില്ല," എന്നും അവർ കൂട്ടിച്ചേർത്തു. വീട്ടുകാരെ പിരിഞ്ഞ് നിൽക്കുന്നത് തനിക്ക് സാധിക്കില്ല. എങ്കിലും, ഭാവിയിൽ ചിലപ്പോൾ നല്ല ഓഫറാണെങ്കിൽ ഷോയിൽ വന്നേക്കാം എന്നും പ്രിയങ്ക സൂചന നൽകി.
7 months ago | [YT] | 1
View 0 replies
Load more