Malluone Malayalam

Malluone Malayalam is a online news & entertainment channel.
Email:malluonemedia@gmail.com
Find us on facebook/ www.facebook.com/malluonemedia/
Find us on youtube /Malluone malayalam
Find us on instagram: /Malluone Malayalam


Malluone Malayalam

നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചു വർഷത്തെ കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെയാണ് (43) കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്.
മാറാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മാറാട് എസ്.ഐ എൽ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.
#Kozhikode #Pocsocase #പ്രകൃതിവിരുദ്ധപീഡനം

20 hours ago | [YT] | 2

Malluone Malayalam

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ ഇഷ്ടപ്രകാരം തലമുടി നീട്ടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ വ്യക്തമാക്കി. മുടിയുടെ നീളത്തിന്റെ പേരിൽ ആൺകുട്ടികളെയോ ട്രാൻസ്ജെൻഡർ കുട്ടികളെയോ മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസ്സിൽ നിന്ന് മാറ്റിനിർത്താനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കാനോ സ്കൂൾ അധികൃതർക്ക് അധികാരമില്ല.
കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു.
എന്നാൽ മുടി വളർത്തുമ്പോൾ കുട്ടികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിലുണ്ട്. കണ്ണുകളോ മുഖമോ മറയാത്ത രീതിയിൽ വളരെ വൃത്തിയായും സുരക്ഷിതമായും വേണം മുടി സൂക്ഷിക്കാൻ. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷയെ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള രാസവസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കൂടാതെ, ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കുന്നതിനും അനുയോജ്യമായ ഡ്രസ്സ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണ്ണമായ അവകാശം ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
#school #hairstyle #gayboy #TransgenderRights

21 hours ago | [YT] | 3

Malluone Malayalam

മലപ്പുറം: മമ്പാട് എംഇഎസ് കോളജ് അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കാറിലായിരുന്നു എംഡിഎംഎ.
മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനും മൂന്ന് സുഹൃത്തുക്കളുമാണ് കേസില്‍ പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍, സുഹൃത്തുക്കളായ റീന ടിഎന്‍, വിവേക് വിജയന്‍ , സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുബ്രഹ്മണ്യനില്‍ നിന്നും 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പിന്നീടുള്ള അന്വേഷണത്തില്‍ അധ്യാപകനായ സുഹൈല്‍, വിവേക് റീന എന്നിവരിലേക്കും അന്വേഷണസംഘം എത്തുകയായിരുന്നു. പ്രതി പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ നല്‍കിയിരുന്നോ എന്നും മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു പോരുകയാണ്.
#Malappuram #MDMA

21 hours ago | [YT] | 1

Malluone Malayalam

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും. 2003-2007 ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്.
ആറുമാസത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് നാലുവര്‍ഷം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3084,000 രൂപ പിഴയുടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കാത്ത സാഹചര്യത്തില്‍ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്നായിരുന്നു കണ്ടെത്തല്‍. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. അതേസമയം 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സംവാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു.
96 സാക്ഷികള്‍ 271 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതി ഹാജരാക്കിയിരുന്നു. കുടുംബ സ്വത്താണെന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. കോടതിവിധിക്ക് ശേഷം ടോമിന്റെ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. അപ്പീല്‍ നല്‍കാനാണ് പ്രതിഭാവത്തിന്റെ തീരുമാനം. 1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.

#Keralanews #KeralaNews #tominthachankary

21 hours ago | [YT] | 1

Malluone Malayalam

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു.
99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗ കണക്കായിരുന്നു ഇത്. നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കും. 900 മെഗാ വാട്ടിന്റെ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാക്കാന്‍ ആകൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമായി നടക്കുന്നു.
17 ദിവസത്തിനിടെ രണ്ടാം തവണ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കേരളത്തിന് അര്‍ഹമായ വൈദ്യുതി ലഭിച്ചത് നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവും ഉണ്ടായി.
ചെയര്‍മാനും ഡയറക്ടറും അടക്കമുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഉടന്‍ വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കെഎസ്ഇബി കരാര്‍ ഒപ്പിട്ടെങ്കിലും 2028 മുതല്‍ മാത്രമേ വൈദ്യുതി ലഭിച്ചു തുടങ്ങു. ആറുരൂപ നിരക്കില്‍ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന 25 വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.
#KSEB #Electriccity #Powercut

21 hours ago | [YT] | 1

Malluone Malayalam

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതോടെ ആന്റോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഇന്ന് നാല് മണിക്ക് പരിഗണിച്ചു. ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്‌സൈ് നീക്കം.
വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു.
എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
#Antoaugustine #Kerala

21 hours ago | [YT] | 1

Malluone Malayalam

കോട്ടയം: അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെവി രജനീഷാണ് വിധി പറഞ്ഞത്.
കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര ദശാബ്ദത്തില്‍ അധികമായി നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആണ് തച്ചങ്കരി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലന്‍സ് കണ്ടെത്തി. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.
96 സാക്ഷികളെയും 271 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുടുംബസ്വത്താണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു. ഇതു സംബന്ധിച്ച പരാതി നല്‍കാനാണ് തീരുമാനം
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടു. ഹൃദ്‌രോഗമുള്ള ആളാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പറഞ്ഞു. 1987 ബാച്ച് ഐപിഎസ് ഓഫീസറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.
#Kottayam #Keralanews #Latestnews

1 day ago | [YT] | 2

Malluone Malayalam

കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി റെയ്ഡിൽ ആന്റോ അഗസ്റ്റിന് കൂടുതൽ കുരുക്ക്. റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തുനിന്ന് കൈവശം സൂക്ഷിക്കാവുന്നതിലധികം ഡോളറും മെമ്മറി കാർഡും രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ വിശദമായി പരിശോധിച്ച് ശേഷം തുടർനടപടിക്ക് നീക്കം. പരിശോധന നീണ്ടത് 21 മണിക്കൂർ. കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തം. അതിനിടെ പൊലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെ, വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം കളമശേരി ആർബിസി ആസ്ഥാനത്തെത്തി. എഫ്ഐആർ ഇല്ലാതെ അറസ്റ്റിന് സമ്മതിക്കില്ലെന്ന് ആന്റോ അഗസ്റ്റിൻ നിലപാട് എടുത്തതോടെ നാടകീയ രംഗങ്ങൾ. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അതേസമയം നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് താൻ അറിയേണ്ട ആവശ്യമില്ലെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം മാധ്യമങ്ങൾക്കെതിരായ വേട്ടയാടൽ അടിയന്തരാവസ്ഥയ്‌ക്ക് തുല്യമായിരുന്നു. കഴിഞ്ഞ പത്തുവർഷം മാധ്യമങ്ങൾക്കെതിരെ സർക്കാർ പ്രവർത്തിച്ചപ്പോൾ ആരും മിണ്ടിയില്ലെന്നും അപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്.ഐ.ടി പ്രവർത്തിച്ചത് നിയമാനുസൃതമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
#Rameshchennithala #Antoaugustine #Arrest

2 days ago | [YT] | 1

Malluone Malayalam

വയനാട്: റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ കേസെടുക്കുമെന്ന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ധീൻ. അബ്കാരി ആകട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെയാണ് കേസ് എടുക്കുകയെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വ്യക്തമാക്കി.
റെയ്‌ഡിനിടെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് വീട്ടിൽ നിന്നും ലഭിച്ചത്. എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് റെയ്ഡിനായി ഇവിടേക്കെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ എസ്ഐടി റിപ്പോർട്ടർ ചാനലിലും ആന്റോയുടെ വീട്ടിലും പരിശോധന നടത്തിയത് 14 മണിക്കൂറോളമാണ്. കളമശേരി പൊലീസ് എടുത്ത എഫ്ഐആറിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയാകും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട കരാറിൽ വ്യാജ ഭാഗങ്ങൾ എഴുതി ചേർത്തെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്
പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തി. സർക്കാരിനെയും, ജനങ്ങളെയും കമ്പളിപ്പിച്ചു. അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട കരാറിൽ നിയമ വിരുദ്ധവും, വ്യാജവുമായ ഭാഗങ്ങൾ എഴുതിച്ചേർത്തു . പ്രതികൾ അന്യമായ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്നും FIR ൽ പറയുന്നു.
#Antoaugustine #Excisecase #Reporter

2 days ago | [YT] | 3

Malluone Malayalam

കൊച്ചി: വയനാട്ടിലെ വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി.
മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ എന്നായിരുന്നു ആന്റോ ആദ്യം പറഞ്ഞിരുന്നത്. നാടകീയ രംഗങ്ങളാണ് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്നത്. റെയ്‌ഡിനിടെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് വീട്ടിൽ നിന്നും ലഭിച്ചത്. വിദേശ നിർമ്മിത മദ്യം – 43 ലിറ്റർ, വിദേശ വൈൻ- 4.824 ലിറ്റർ, കേരള വൈൻ – 5.500 ലിറ്റർ, മിലിട്ടറി ലിക്കർ- 860 ml, വീട്ടിൽ നിർമ്മിച്ച വൈൻ എന്ന് തോന്നുന്ന പദാർത്ഥം-12.750 ലിറ്റർ എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്.
കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിൻറെ ഉറവിടം എക്സൈസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്ന് കണ്ടെത്തിയ ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുക.
#Wayanad #Reportertv #Antoaugustine #Arrested

2 days ago | [YT] | 2