Malluone Malayalam

Malluone Malayalam is a online news & entertainment channel.
Email:malluonemedia@gmail.com
Find us on facebook/ www.facebook.com/malluonemedia/
Find us on youtube /Malluone malayalam
Find us on instagram: /Malluone Malayalam


Malluone Malayalam

കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. സ്കൂളുകൾക്ക് എതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. അനുമതിക്കായി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു
യൂണിഫോം, പാഠപുസ്തകങ്ങൾ,ഉച്ചഭക്ഷണം തുടങ്ങിയവയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പേരിൽ ചില സ്കൂളുകൾ വ്യാജ രേഖ ഉണ്ടാക്കി. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വ്യാജ മേൽവിലാസത്തിൽ ഉള്ള കുട്ടികൾ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്.
ആദ്യ ഘട്ടത്തിൽ ക്ലാസ്സ് അധ്യാപകർക്ക് എതിരെയും പ്രധാന അധ്യാപകർക്ക് എതിരെയും കേസ് എടുക്കും. തലശേരിയിലുള്ള സ്‌കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെയാണ് അധികമായി ചേർത്തത്. ചില വിദ്യാർഥികളെ കാസർഗോഡ് ജില്ലയിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.സമ്മർദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകർ പറയുന്നത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
#Kannur #Schoolstudents

4 days ago | [YT] | 3

Malluone Malayalam

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത

പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ സമസ്ത. ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവിയെന്ന് മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ വിമർശനം. സർക്കാർ മനഃപൂർവ്വം തോറ്റു കൊടുത്തുവെന്നും പ്രോസിക്യൂഷന്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്നും കുറ്റപ്പെടുത്തൽ.
പ്രോസിക്യൂഷൻ്റെ അലംഭാവമാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. അതിജീവിതയോടുള്ള അനീതിയാണെന്നും കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും വിമർശനം ഉണ്ട്. കേരളത്തിലെ ഇരുമുന്നണികളും ബി ജെ പി നേതാവിന് അനുകൂലമായ നിലപാടെടുത്തുവെന്നും സമസ്ത പറയുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിജിപി ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിലെന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
കേസിൽ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചിരുന്നത്. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവും (20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ശിക്ഷ മരവിപ്പിച്ചത്. പത്മരാജന്റെ വാദങ്ങൾ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്.2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായിരുന്നു.
#Palathayi #Rapecase #Samastha

4 days ago | [YT] | 4

Malluone Malayalam

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for 4 districts for august 23)
മറ്റന്നാള്‍ അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.
കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ 25 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം:
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
#Keralanews #Heavyrain

6 days ago | [YT] | 3

Malluone Malayalam

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ.
2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല സ്കൂൾ പരിശോധനക്ക്‌ എത്തിയ സിജെപി പ്രവർത്തകർ ജയ്‌പൂരിൽ അക്രമിക്കപ്പെട്ടിരുന്നു. പരിശോധനയ്ക്ക്‌ എത്തിയ സ്‌കൂൾ പ്രവർത്തിച്ചത് കാലി തൊഴുത്തിൽ എന്നാണ് ആരോപണം.
ജയ്പൂരിൽ മാത്രം 38 സ്കൂളുകൾ കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നു. രാജസ്ഥാനിലുടനീളം 611 സ്കൂളുകൾക്ക് കെട്ടിടങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ രേഖകളിൽ പറയുന്നു.കെട്ടിടമില്ലാത്ത പെൺകുട്ടികളുടെ സ്കൂളുകളിൽ രണ്ടെണ്ണം വീതം ജയ്പൂരിലും അൽവാറിലും ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് എന്നിവിടങ്ങളിലുമാണ്.
വെള്ളിയാഴ്ച ജയ്പൂരിനടുത്തുള്ള ബഗ്രുവിലുള്ള ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.
കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- ‘എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു’-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ എക്‌സിൽ കുറിച്ചു.
#CJP #Rajasthan

6 days ago | [YT] | 3

Malluone Malayalam

ഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയുടെ ഡിസിപി ഓഫീസ് ധര്‍ണക്ക് പിന്നാലെ പോലീസിന് എതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. (police starts action in pellet gun attack complaint after rahul gandhi’s protest)
ഡിസിപി ഓഫീസിന് മുന്നില്‍ രാഹുല്‍ ഗാന്ധി നടത്തിയ ആറുമണിക്കൂര്‍ സമര വിജയത്തിന് പിന്നാലെ പൊലീസിനെതിരെ വ്യാപക പരാതികളുമായി വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ സമീപിക്കുന്നത്. പരാതികള്‍ പാര്‍ട്ടി ലീഗല്‍ സെല്‍ പരിശോധിച്ച് വരികയാണ്. രാജ്യത്തെ 800 നഗരങ്ങളിലായി നടക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലൂടെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിദ്യാര്‍ത്ഥി സഖില്‍ ലോച്ചയ്ക്ക് നേരെയുണ്ടായ പെല്ലറ്റ് തോക്ക് ഉപയോഗത്തിലെ എഫ്.ഐ.ആറില്‍ പൊലീസ് നടപടികള്‍ തുടങ്ങി. ഇന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, രാഹുല്‍ ഗാന്ധിയുടേത് അരാജകത്വ രാഷ്ട്രീയവും നാടകവുമാണെന്ന് ബിജെപി ആരോപണം.അതിനിടെ, രാജസ്ഥാനില്‍ 611 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.2,047 സ്‌കൂളുകളില്‍ ടോയ്ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല എന്നുമാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ ദുരവസ്ഥ പുറത്തു കൊണ്ടു വരാന്‍ എത്തിയ സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.
#CJP #Rahulgandhi #CJPProtests #Case

6 days ago | [YT] | 1

Malluone Malayalam

കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ജാമ്യം അനുവദിച്ചു.
കേസില്‍ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും (20 വര്‍ഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണമായിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷമരവിപ്പിക്കണമെന്ന ആവശ്യവുമായി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ശിക്ഷ മരവിപ്പിച്ചത്. പത്മരാജന്റെ വാദങ്ങള്‍ ഗൗരവമേറിയത് എന്നാണ് കോടതി പറയുന്നത്. ഒരു ലക്ഷം രൂപ ബോണ്ട്. രണ്ടാള്‍ ജാമ്യം, ഇര താമസിക്കുന്ന റവന്യു ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാദികളോടെയാണ് ജാമ്യം.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂര്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതി പത്മരാജന്‍ അറസ്റ്റിലായി. അന്വേഷണത്തില്‍ പരാതിയില്‍ പോക്സോ നിലനില്‍ക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിവാദമായി. തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്. അഞ്ചുതവണയാണ് കേസില്‍ അന്വേഷണസംഘത്തെ മാറ്റിയത്.
#palathaicase #POCSOAct #KeralaNews

6 days ago | [YT] | 1

Malluone Malayalam

തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരം. എനിക്ക് DYFI യുമായി ഉള്ളത് ദിർഘകാല ബന്ധം. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു.
ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. നിങ്ങളെ ഭയമില്ല എന്ന് പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെൻറ് വിറച്ചു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം ചെയ്യാം. സമരവേദികൾ മാറി. സമരം ജന്ദർ മന്ദറിൽ മാത്രമല്ല ചെയ്യാൻ കഴിയുക. ഡിവൈഎഫ്ഐ അടക്കമുള്ള യുവജനങ്ങൾ ബദൽ എന്ത് എന്നതും ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ തുടങ്ങിയ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കാളികളാകും. 51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
21 ന് വൈകീട്ട് അഞ്ച് മണിക്ക് രക്തസാക്ഷി കുടുംബ സംഗമം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റ‍ർ ഉദ്ഘാടനം ചെയ്യും. 22 ന് വൈകീട്ട് നാല് മണിക്ക് പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി 615 പ്രതിനിധികൾ പങ്കെടുക്കും.
#DYFI #Kerala #Prakashraj

1 week ago | [YT] | 8

Malluone Malayalam

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം, പുതിയ ഡാം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു.
മുഴുവൻ ചിലവും കേരളം വഹിക്കും. സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം. വെള്ളം പൂർണമായും തമിഴ് നാടിന് നൽകും. മണ്ഡല പുനർ നിർണയം 543 സീറ്റായി നിലനിർത്തണം. വനിതാ സംവരണം വർധിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ ടോൾ ഒഴിവാക്കണം. തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻകോട് പാതകൾ നടപ്പാക്കണം. ബന്ദിപ്പൂർ രാത്രി യാത്രാ നിരോധനത്തിൽ പുനപരിശോധന വേണം.
മൃഗങ്ങൾ കൂടുതൽ സഞ്ചരിക്കുന്ന സമയം പുലർച്ചയും സന്ധ്യക്കുമാണ്. ശാസ്ത്രീയ പരിശോധനകൾ നടത്തി. രാത്രി യാത്ര നിരോധനം പുനഃ പരിശോധിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാറിൽ നിലപാടിലുറച്ച് തമിഴ്നാടും രംഗത്തെത്തി. ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. നദീജല കരാർ കൃത്യമായി നടപ്പാക്കണം. സുപ്രീം കോടതി വിധിയും ട്രിബ്യൂണൽ തീരുമാനവും നടപ്പാക്കണം.
നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മണ്ഡല പുനർ നിർണയത്തിൽ തമിഴ്നാട് നിലപാട് മയപ്പെടുത്തി. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയരുത്. നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലെ നിലപാട് ആവർത്തിച്ചില്ല. ഒരു സംസ്ഥാനത്തിനും നഷ്‌ടമുണ്ടാകരുത്. ഇതിന് നിയമപരമായ ഉറപ്പ് വേണമെന്നും സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് രാവിലെ 10 മണി മുതലാണ് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചത്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
#Kerala #VDSatheesan #Tamilnadu #Vijay

1 week ago | [YT] | 2

Malluone Malayalam

കോഴിക്കോട്: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിദാസ് അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ജാൻമണി വിവാദപ്രസ്താവന നടത്തിയത്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്.
പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.
#Jaanmonydas #Arrest #Narendramodi

1 week ago | [YT] | 3

Malluone Malayalam

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക നൽകാൻ ഒരുങ്ങി സർക്കാർ. ഓണത്തിന് മുമ്പ് തുക നൽകാനാണ് തീരുമാനം. പദ്ധതിയിലെ ഗുണഭോക്താക്കളായ തൊഴിലാളികളുടെ പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം നൽകി. ഫിഷറീസ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയത്. പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ തൊഴിലാളികൾക്ക് ലഭിക്കാത്തത് വാർത്തയാക്കിയിരുന്നു
പിന്നാലെയാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ്‌ മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക്‌ മൂന്ന്‌ ഗഡുക്കളായി 6000 രൂപയാണ്‌ നൽകേണ്ടത്‌.
മത്സ്യത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളും പീലിങ്‌ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കാണ്‌ ആനുകൂല്യം ലഭിക്കേണ്ടത്‌.ട്രോളിങ്‌ നിരോധനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ്‌ സ‍ൗജന്യ റേഷന്‌ അർഹരായ ഗുണഭോക്താക്കളുടെ പട്ടികപോലും ഫിഷറീസ്‌ വകുപ്പ്‌ റേഷൻകടകൾക്ക്‌ നൽകിയത്‌. റേഷന്‌ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക സിവിൽ സപ്ലൈസിന്‌ നൽകുന്നതിൽ ഫിഷറീസ്‌ വകുപ്പ്‌ കാലതാമസം വരുത്തിയതോടെ ട്രോളിങ്‌ നിരോധനം അവസാനിച്ചശേഷമാണ്‌ റേഷൻ നൽകിത്തുടങ്ങിയത്‌.
#VDSatheesan #Fisherman

1 week ago | [YT] | 1