Malluone Malayalam is a online news & entertainment channel. Email:malluonemedia@gmail.com Find us on facebook/ www.facebook.com/malluonemedia/ Find us on youtube /Malluone malayalam Find us on instagram: /Malluone Malayalam
കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കി ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
Add Asianetnews as a Preferred Source googlePreferred കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോര്‍മുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. #kcvenugopalmp#Congress#politicsnews
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് മോദി അറിയിച്ചു. മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണം. ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥന. അതേസമയം, ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുകയും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് ഇന്ധന രംഗത്ത് പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നൽകുന്നത്. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമയത്ത് നടപടി സ്വീകരിക്കാതെ ജനങ്ങളെ സർക്കാർ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആറ്റിങ്ങൽ: ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാമം ഹോണ്ട ഷോറൂമിലെ ജീവനക്കാരൻ കിഴുവിലം മാമം നൈനാംകോണം ശ്യാമാലയം വീട്ടിൽ ഉണ്ണിയുടെ മകൻ ഉമേഷ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയിൽ ആണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേക്ക് വരവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ട് മുൻപേ പോവുകയായിരുന്ന ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ആണ് ആൾട്ടോ കാറിൽ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ച് വീണു. റോഡിൽ വീണ ഉമേഷിന്റെ ദേഹത്ത് കൂടി അതുവഴി വന്ന ഇന്നോവ കാർ തട്ടി ശരീരത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ഉമേഷിനെ ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹയാത്രികന് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. #Attingal#accident
ഇറാന്‍റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ. ദശാബ്ദങ്ങൾ പഴക്കമുള്ള പൈപ്പ് ലൈൻ തകർന്നതാകാം കാരണമെന്ന് സംശയിക്കുമ്പോൾ ഈ എണ്ണച്ചോർച്ച ഗൾഫ് മേഖലയിലെ സമുദ്ര ജൈവവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നു. ടെഹ്റാൻ: ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഇറാന്‍റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റ്‍ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടർന്നതായാണ് ഓയിൽ സ്പിൽ മോണിറ്ററിംഗ് സർവീസായ 'ഓർബിറ്റൽ ഇഒഎസ്' വ്യക്തമാക്കുന്നത്. ഏകദേശം 3,000 ബാരലിലധികം എണ്ണ കടലിൽ ഒഴുകുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്. എണ്ണച്ചോർച്ചയുടെ കൃത്യമായ കാരണം വ്യക്തമല്ല. ലോകത്ത് സമുദ്രമാർഗ്ഗം കൊണ്ടുപോകുന്ന എണ്ണയുടെ 20 മുതൽ 25 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം ഇറാന്റെ ഓയിൽ, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തടസ്സപ്പെട്ടതോടെ, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ കപ്പലുകൾക്കും എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചത് ചോർച്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തു ഖാർഗ് ഐലൻഡിനെ അബുസർ എണ്ണപ്പാടവുമായി ബന്ധിപ്പിക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കടലിനടിയിലെ പൈപ്പ് ലൈൻ തകർന്നതാകാം ചോർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ സംശയിക്കുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്ത ഈ പൈപ്പ് ലൈനിൽ മുൻപും ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. എണ്ണക്കയറ്റുമതി തടസ്സപ്പെട്ടതോടെ ടാങ്കറുകളിൽ എണ്ണ നിറച്ചു വെച്ചിരിക്കുകയാണ്. സ്റ്റോറേജ് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞത് അപകടസാധ്യത വർധിപ്പിക്കുന്നു. എണ്ണക്കിണറുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് പൈപ്പുകൾ ബ്ലോക്ക് ആകാനും എണ്ണശേഖരത്തിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. അതിനാൽ ഉൽപ്പാദനം നിർത്തുക എന്നത് ഇറാന് പ്രായോഗികമല്ല #iran#oil
ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്. സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. #kollam#POCSO
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 08/05/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. #kerala#whether
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്‌യുടെ തമിഴിഗ വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നൽകുമ്പോൾ തന്നെ, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും. ഞങ്ങൾ സർക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിനായി സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തുകൾ നൽകിയിരുന്നു. രണ്ട് എംഎൽഎമാരുള്ള വി.സി.കെ കൂടി പിന്തുണ നൽകിയാൽ കേവല ഭൂരിപക്ഷമായ 118ലേക്ക് ടിവികെ എത്തും. പാർട്ടിയുടെ തീരുമാനം ഇടതുപക്ഷ പാർട്ടികളുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ഒരിക്കലും ടിവികെയെയോ സർക്കാർ രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളെയോ എതിർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടതുനേതാക്കൾ പറഞ്ഞു. ഡിഎംകെ പ്രതിപക്ഷത്തിരിക്കും. ഞങ്ങൾ സ്വതന്ത്ര പാർട്ടികളാണ്. ഞങ്ങൾ സ്വന്തമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഇടതുനേതാക്കൾ പറഞ്ഞു. ജനവിധിയെ ഞങ്ങൾ അംഗീകരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഗവർണർ ഭരണം തടയുന്നതിനാണ് ഞങ്ങൾ ഈ തീരുമാനം എടുത്തതെന്നും വീരപാണ്ഡ്യൻ പറഞ്ഞു #actorvijay#tamilnadupolitics
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രസൻ്റേഷന്‍ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. കുട്ടിയെ അധ്യാപകർ ക്ലാസ് മുറിയിലും ഓഫിസ് മുറിയിലും കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റൊരു സ്കൂളിലേക്ക് മാറാൻ ടി.സി ആവശ്യപ്പെട്ടപ്പോൾ ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്നും ഒരു സ്കൂളിലും അഡ്മിഷന്‍ കിട്ടില്ലെന്നും ഭീഷണിപ്പെട്ടുത്തിയെന്നുമാണ് ആരോപണം. ഇതിലുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തേജസിനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കുടുംബത്തിന്‍റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിയെ കുറിച്ച് ഒരു പരാതിയും തനിക്കോ പി.ടി.എയിലോ ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുന്നതിന് സ്കൂൾ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായും അധ്യാപകർ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ജസ്മി തോമസ് പ്രതികരിച്ചു. കുട്ടി ടി.സി ആവശ്യപ്പെട്ടിരുന്നതായും നടപടി ക്രമങ്ങൾ പാലിച്ച് മെയ് 2ന് ശേഷം നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടിയുടെ മരണത്തിൽ പെരിന്തൽമണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം വൈകുന്നതിനെ തുടർന്നാണ് കുടുംബം മലപ്പുറം എസ്.പിക്ക് മുമ്പാകെ വീണ്ടും പരാതി നൽകിയത്. വിദ്യാർഥിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്, എസ്.എഫ്. ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. #malappuram#perinthalmanna
Malluone Malayalam
കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കി
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
Add Asianetnews as a Preferred Source
googlePreferred
കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോര്‍മുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
#kcvenugopalmp #Congress #politicsnews
22 hours ago | [YT] | 3
View 0 replies
Malluone Malayalam
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന് മോദി അറിയിച്ചു. മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണം. ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥന. അതേസമയം, ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുകയും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് ഇന്ധന രംഗത്ത് പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നൽകുന്നത്.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമയത്ത് നടപടി സ്വീകരിക്കാതെ ജനങ്ങളെ സർക്കാർ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു
1 day ago | [YT] | 1
View 0 replies
Malluone Malayalam
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കണ്ണൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#Rain #Kerala
IMD-KSEOC-KSDMA
2 days ago | [YT] | 1
View 0 replies
Malluone Malayalam
ആറ്റിങ്ങൽ: ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മാമം ഹോണ്ട ഷോറൂമിലെ ജീവനക്കാരൻ കിഴുവിലം മാമം നൈനാംകോണം ശ്യാമാലയം വീട്ടിൽ ഉണ്ണിയുടെ മകൻ ഉമേഷ് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂവൻപാറ പാലത്തിന് സമീപം ദേശീയപാതയിൽ ആണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും ആലംകോട് ഭാഗത്തേക്ക് വരവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ട് മുൻപേ പോവുകയായിരുന്ന ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ആണ് ആൾട്ടോ കാറിൽ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ച് വീണു. റോഡിൽ വീണ ഉമേഷിന്റെ ദേഹത്ത് കൂടി അതുവഴി വന്ന ഇന്നോവ കാർ തട്ടി ശരീരത്തിനും തലയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ഉമേഷിനെ ആംബുലൻസിൽ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹയാത്രികന് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
#Attingal #accident
2 days ago | [YT] | 1
View 0 replies
Malluone Malayalam
ഇറാന്‍റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ. ദശാബ്ദങ്ങൾ പഴക്കമുള്ള പൈപ്പ് ലൈൻ തകർന്നതാകാം കാരണമെന്ന് സംശയിക്കുമ്പോൾ ഈ എണ്ണച്ചോർച്ച ഗൾഫ് മേഖലയിലെ സമുദ്ര ജൈവവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നു.
ടെഹ്റാൻ: ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കയറ്റുമതി കേന്ദ്രമായ ഇറാന്‍റെ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റ്‍ലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടർന്നതായാണ് ഓയിൽ സ്പിൽ മോണിറ്ററിംഗ് സർവീസായ 'ഓർബിറ്റൽ ഇഒഎസ്' വ്യക്തമാക്കുന്നത്. ഏകദേശം 3,000 ബാരലിലധികം എണ്ണ കടലിൽ ഒഴുകുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്.
എണ്ണച്ചോർച്ചയുടെ കൃത്യമായ കാരണം വ്യക്തമല്ല. ലോകത്ത് സമുദ്രമാർഗ്ഗം കൊണ്ടുപോകുന്ന എണ്ണയുടെ 20 മുതൽ 25 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം കാരണം ഇറാന്റെ ഓയിൽ, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തടസ്സപ്പെട്ടതോടെ, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ കപ്പലുകൾക്കും എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചത് ചോർച്ചയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തു
ഖാർഗ് ഐലൻഡിനെ അബുസർ എണ്ണപ്പാടവുമായി ബന്ധിപ്പിക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കടലിനടിയിലെ പൈപ്പ് ലൈൻ തകർന്നതാകാം ചോർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ സംശയിക്കുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്ത ഈ പൈപ്പ് ലൈനിൽ മുൻപും ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. എണ്ണക്കയറ്റുമതി തടസ്സപ്പെട്ടതോടെ ടാങ്കറുകളിൽ എണ്ണ നിറച്ചു വെച്ചിരിക്കുകയാണ്. സ്റ്റോറേജ് ടാങ്കുകൾ നിറഞ്ഞുകവിഞ്ഞത് അപകടസാധ്യത വർധിപ്പിക്കുന്നു. എണ്ണക്കിണറുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നത് പൈപ്പുകൾ ബ്ലോക്ക് ആകാനും എണ്ണശേഖരത്തിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. അതിനാൽ ഉൽപ്പാദനം നിർത്തുക എന്നത് ഇറാന് പ്രായോഗികമല്ല
#iran #oil
2 days ago | [YT] | 2
View 0 replies
Malluone Malayalam
ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്.
സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് കിടന്നിരുന്നത്. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. തൊട്ടടുത്തെ സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാൾ പിടിയിലായത്. സാനിഷിനെ പുനലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
#kollam #POCSO
2 days ago | [YT] | 2
View 0 replies
Malluone Malayalam
പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 08/05/2026
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#kerala #whether
3 days ago | [YT] | 1
View 0 replies
Malluone Malayalam
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്‌യുടെ തമിഴിഗ വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നൽകുമ്പോൾ തന്നെ, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും. ഞങ്ങൾ സർക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിനായി സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തുകൾ നൽകിയിരുന്നു.
രണ്ട് എംഎൽഎമാരുള്ള വി.സി.കെ കൂടി പിന്തുണ നൽകിയാൽ കേവല ഭൂരിപക്ഷമായ 118ലേക്ക് ടിവികെ എത്തും. പാർട്ടിയുടെ തീരുമാനം ഇടതുപക്ഷ പാർട്ടികളുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ഒരിക്കലും ടിവികെയെയോ സർക്കാർ രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളെയോ എതിർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടതുനേതാക്കൾ പറഞ്ഞു. ഡിഎംകെ പ്രതിപക്ഷത്തിരിക്കും. ഞങ്ങൾ സ്വതന്ത്ര പാർട്ടികളാണ്. ഞങ്ങൾ സ്വന്തമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഇടതുനേതാക്കൾ പറഞ്ഞു. ജനവിധിയെ ഞങ്ങൾ അംഗീകരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഗവർണർ ഭരണം തടയുന്നതിനാണ് ഞങ്ങൾ ഈ തീരുമാനം എടുത്തതെന്നും വീരപാണ്ഡ്യൻ പറഞ്ഞു
#actorvijay #tamilnadupolitics
3 days ago | [YT] | 2
View 0 replies
Malluone Malayalam
മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രസൻ്റേഷന്‍ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. കുട്ടിയെ അധ്യാപകർ ക്ലാസ് മുറിയിലും ഓഫിസ് മുറിയിലും കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റൊരു സ്കൂളിലേക്ക് മാറാൻ ടി.സി ആവശ്യപ്പെട്ടപ്പോൾ ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്നും ഒരു സ്കൂളിലും അഡ്മിഷന്‍ കിട്ടില്ലെന്നും ഭീഷണിപ്പെട്ടുത്തിയെന്നുമാണ് ആരോപണം. ഇതിലുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തേജസിനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, കുടുംബത്തിന്‍റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിയെ കുറിച്ച് ഒരു പരാതിയും തനിക്കോ പി.ടി.എയിലോ ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുന്നതിന് സ്കൂൾ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായും അധ്യാപകർ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ജസ്മി തോമസ് പ്രതികരിച്ചു. കുട്ടി ടി.സി ആവശ്യപ്പെട്ടിരുന്നതായും നടപടി ക്രമങ്ങൾ പാലിച്ച് മെയ് 2ന് ശേഷം നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ പെരിന്തൽമണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം വൈകുന്നതിനെ തുടർന്നാണ് കുടുംബം മലപ്പുറം എസ്.പിക്ക് മുമ്പാകെ വീണ്ടും പരാതി നൽകിയത്. വിദ്യാർഥിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്, എസ്.എഫ്. ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
#malappuram #perinthalmanna
3 days ago | [YT] | 1
View 0 replies
Malluone Malayalam
മനസുമാറി വടക്കൻ കേരളം... ഇക്കുറി ഭൂരിഭാഗം സീറ്റിലും യുഡിഎഫിന് മിന്നും ജയം..
#UDF #LDF #NDA
1 week ago | [YT] | 4
View 0 replies
Load more