The most beautiful thing we can experience is the mysterious. It is the source of all true art and all science. He to whom this emotion is a stranger, who can no longer pause to wonder and stand rapt in awe, is as good as dead: his eyes are closed.


Alan. M. George

ഒരു രാജാവിന്റെ വ്യഥ


“Once a thief, always a thief” എന്നൊരു പഴമൊഴി പലർക്കും സുപരിചിതമായിരിക്കും. എന്നാൽ ഇതുപോലെയാണ് ഇന്നത്തെ പല ‘തമ്പുരാന്മാരുടേയും തമ്പ്രാട്ടിമാരുടേയും’ അവസ്ഥ. രാജ്യഭാരം പണ്ടെപ്പോഴോ തങ്ങളുടെ തോളിൽ നിന്നിറങ്ങിപ്പോയെങ്കിലും “രാജ”ഭാരം ഇപ്പോഴും ആ പാവങ്ങൾ ചുമലിൽ വഹിക്കുകയാണ്. 

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നയുടനെ തന്നെ അന്നത്തെ കേരള സംസ്ഥാനത്തിന്റെ Official Emblem ഒന്നു പരിഷ്കരിച്ചു. കാരണം ലളിതം: പഴയ മുദ്ര തിരുവിതാംകൂർ രാജ്യത്തിന്റെ മുദ്രയോട് വളരെ സാമ്യതയുള്ളതായിരുന്നു. പക്ഷെ പിന്നീടു വന്ന സർക്കാർ ‘രാജകീയ’ പ്രൗഢിയുള്ള ആ പഴയ മുദ്രയെ തിരിച്ചുകൊണ്ടുവന്നു… ‘രാജവിരോധം’ കേരളത്തിൽ അത്ര ജനപ്രീതിയാർജ്ജിച്ചിട്ടില്ല. രാജാവും, രാജവീഥിയും ഇന്നും മലയാളിയുടെ മനസ്സിൽ അന്തസ്സിന്റെയും ആഢ്യത്തത്തിന്റേയും പ്രതീകമാണ്. “കൊച്ചീരാജാക്കന്മാരുടെ എഴുത്താശാന്മാരായിരുന്നു എന്റെ കുടുംബം” എന്ന് സാഭിമാനം പ്രഖ്യാപിച്ച എന്റെ ഒരു ബന്ധുവിനെ ഇവിടെ ഓർക്കുന്നു. 

ഇനി കാര്യത്തിലേക്ക് വരാം. ദേവസ്വം ബോർഡിന്റെ ഒരു നോട്ടീസാണ് ഇപ്പോൾ ചർച്ചാവിഷയം. “പുണ്യ ശ്ലോകനായ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാർത്തിയ ക്ഷേത്രപ്രവേശന വിളംബര ദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല…” എന്നാരംഭിക്കുന്നു ആ നോട്ടീസ്. ഈ ‘തിരുമനസ്സുകൊണ്ട് തുല്യം ചാർത്തിയ’ എന്ന പ്രയോഗം ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചാണെങ്കിൽ അതിനൽപ്പം അപാകതകളുണ്ട്. അങ്ങനെ ഒരു ദിവസം ഒരു മഹാരാജാവ് പള്ളിയറയിൽ പള്ളിയുറക്കം കഴിഞ്ഞ് ‘പള്ളിസ്വപ്നം’ കണ്ടിരുന്നപ്പോൾ ഉണ്ടായതല്ല ക്ഷേത്ര പ്രവേശനം. അതങ്ങ് ദളവാക്കുളം മുതൽ നാരായണഗുരുവിന്റേയും, ധർമ്മ ഭടസങ്കത്തിന്റേയും, വൈക്കത്തേയും ഗുരുവായൂരിലേയും സത്യാഗ്രഹികളുടേയും വിയർപ്പിലും രക്തത്തിലും വേരൂന്നി വളർന്ന ഒന്നാണ്. ചിത്തിരത്തിരുന്നാളിനെ അനുസ്മരിക്കുന്നതിനു മുമ്പ് ഗുരുവായൂരമ്പലനടയിൽ മണിയടിച്ചതിന്റെ പേരിൽ തല്ലിച്ചതയ്ക്കപ്പെട്ട പി. കൃഷ്ണപിള്ളയെ ഓർക്കുന്നതാകും കൂടുതൽ ശരി.

നോട്ടീസിൽ ‘ഭദ്രദീപം’ തെളിയിക്കാൻ രണ്ടു ‘തമ്പുരാട്ടിമാർ’ വരുമെന്നും കണ്ടു. അവരിൽ ഒരാൾ ഏതാനം ആഴ്ചകൾക്കു മുമ്പ് നടത്തിയ ഒരു ഇന്റർവ്യൂവിൽ ‘തമ്പുരാട്ടി’ എന്നത് ജാതിനാമമാണെന്ന് ‘പ്രഖ്യാപിച്ചിരുന്നു’. ശ്രീകണ്ഠേശ്വരം പോലും ഈ നാമങ്ങൾക്ക് ‘ജാതിനാമം’ എന്ന അർത്ഥം കൽപ്പിച്ചിട്ടില്ല. വടക്കേ മലബാറിൽ ‘തമ്പുരാൻ’ എന്നൊരു ജാതിയുണ്ടെങ്കിലും, തിരുവിതംകൂർ കൊച്ചി രാജവംശങ്ങൾ ആ ജാതിയിൽ പെടില്ല (Thurston, E. (1909). Castes and Tribes of Southern India. Volume VII. Government Press, Madras, p. 34). പക്ഷെ ഇങ്ങനെയാണ് ജാതികൾ ഉത്ഭവിക്കുന്നത്. 

എങ്കിലുമിന്ന് വീട്ടിനുള്ളിലിരുന്ന് ഫേസ്ബുക്കിലൂടെയും മറ്റും ജനാധിപത്യത്തെ തള്ളിപ്പറഞ്ഞ് രാജസ്തുതിപാടുന്നവർ ചുരുക്കമല്ല. 

“യഥോ രാജ, തഥാ പ്രജ : യഥോ പ്രജ, തഥാ രാജ”

2 years ago | [YT] | 1