India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
Indialive Official Youtube Channel
#Indialive
#IndialiveChannel
#IndialiveMalayalam
#Indialiveiuml
#IndialiveKerala
#India_Live
Indialive
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആഗസ്റ്റ് 6 ന് കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണ്, ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങൾ നിർമ്മിച്ച് മത്സരം നടത്താൻ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മന്ത്രി എൻ ഷംസുദ്ദീൻ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
2 hours ago | [YT] | 143
View 8 replies
Indialive
വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ. താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാനാണ് ഉത്തരവ്. താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടി. ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ പൊതുജനങ്ങളിൽ നിന്നും ബോർഡിന് പരാതികൾ ലഭിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശനും യു.ഡി.എഫ് എം.എൽ.എമാരും ഫ്രഷ് കട്ട് അടച്ച് പൂട്ടുമെന്ന് പ്രദേശവാസികൾക്ക് വാക്ക് നൽകിയിരുന്നു. ഈ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്‌കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്‌സ്. മാലിന്യ സംസ്‌കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുൾപ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
2 days ago | [YT] | 516
View 4 replies
Indialive
മനുഷ്യസൗഹൃദത്തിന് വേണ്ടി ജീവിച്ച മഹാനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. ശിഹാബ് തങ്ങളുടെ ദർശനം എല്ലാ കാലത്തേക്കും എല്ലാ ലോകത്തേക്കുമുള്ളതാണ്. വിദ്വേഷത്തിനെതിരായ നിലപാടുകളാണ് രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനത്തിലും എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതെന്ന് പഠിപ്പിച്ചാണ് തങ്ങൾ കടന്നുപോയത്. പരസ്പര സൗഹൃദമാണ് സമൂഹത്തിന് ആവശ്യമെന്ന് തങ്ങൾ ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു എന്നും തങ്ങൾ പറഞ്ഞു. തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിന നിരവധി ഗുണങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. മനുഷ്യത്വപരമായ നടപടികൾക്കാണ് തങ്ങൾ മുൻഗണന നൽകിയത്. സമൂഹത്തോട് തനിക്കും തന്റെ പാർട്ടിക്കും ചില കടമകളുണ്ടെന്ന് വിശ്വസിക്കുകയും ആ നിലയിൽ സമൂഹത്തെ മൊത്തത്തിൽ വളർത്തിക്കൊണ്ടുവരുന്നതുമായിരുന്നു തങ്ങളുടെ ശൈലിയെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, മുൻ നിയമസഭ സ്പീക്കർ എൻ. വിജയകുമാർ, മുൻ റവന്യൂ മന്ത്രി കെ. രാജൻ,ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ റവ. മോൺ. യൂജിൻ എച്ച്. പെരേര, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ്, മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡോ. എം.കെ മുനീർ, മന്ത്രിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകം ഭാരവാഹികൾ, സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ സംബന്ധിച്ചു. തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി നന്ദി പറഞ്ഞു.
2 days ago | [YT] | 402
View 5 replies
Indialive
രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിൽ ശക്തമായ ഘടനാപരമായ മാറ്റങ്ങളാണ് വരുത്തേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു സംസാരിച്ച മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി പാർലമെന്റ് നടപടികളിൽ പങ്കടുക്കാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിയെ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുകയും പ്രതിഷേധിച്ച് പാർലമെന്റിൽ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ മുന്നോട്ടുവച്ച ഭേദഗതി ബിൽ കേവലം തൊലിപ്പുറത്തെ പരിഷ്‌കാരം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ കോടതികളിൽ കേസുകൾ വലിയതോതിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം അത്യാവശ്യമായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജി നിയമനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നു പറയുന്ന കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്ത രണ്ട് പേരുടെ നിയമനം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2 days ago | [YT] | 511
View 4 replies
Indialive
വടക്കൻ കേരളത്തിൽനിന്നുള്ളവർക്കെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി സി.പി.എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ. മലബാറിൽനിന്നുള്ള ആളുകൾ തലസ്ഥാനമായ തിരുവനന്തപുരത്തെത്തി 'തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന' പരാമർശമാണ് വിവാദമായത്. ജനപ്രതിനിധികളെയും സാധാരണക്കാരെയും ഒരുപോലെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ആരോപണമാണ് സിപിഎം നേതാവ് ഉന്നയിച്ചത്. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ നിരന്തരം കയറിയിറങ്ങുകയാണെന്നും അവിടെയെത്തി പണം വൻതോതിൽ ചെലവഴിച്ച് തിന്നുകുടിച്ച് മുടിച്ച് തിരികെ പോകുകയാണെന്നുമായിരുന്നു ജോൺസന്റെ പരാമർശം. മലബാർ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതാണ് നേതാവിന്റെ വാക്കുകളെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
2 days ago | [YT] | 53
View 16 replies
Indialive
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പേരിൽ വിജയ് സർക്കാറിന്റെ പുതിയ പുരസ്‌കാരം. തമിഴ് ഭാഷയ്ക്കും സാമുദായിക ഐക്യത്തിനും സമർപ്പിച്ച ജീവിതത്തിനുള്ള ആദരമായിട്ടാണ് പുപസ്‌ക്കാരം നൽകുക. 2026-27 ബജറ്റിൽ പുരസ്‌ക്കാരം ഉൾപ്പെടുത്തി. തിരുവള്ളുവർ ദിനത്തിൽ ആണ് ഈ അവാർഡ് നൽകുക. തിരുവള്ളുവർ ദിനാഘോഷ വേളയിൽ എല്ലാ വർഷവും ഈ അവാർഡ് നൽകും. തമിഴ് ഭാഷയോടും ജനങ്ങളോടുമുള്ള ഖാഇദെ മില്ലത്തിന്റെ ആഴമുള്ള സ്‌നേഹത്തെയും സേവനത്തെയും ആദരിച്ചുകൊണ്ടാണ് തമിഴ്‌നാട് സർക്കാർ 2026-27 ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയത്.
2 days ago | [YT] | 502
View 8 replies
Indialive
ലഹരി വിറ്റ് പിടിയിലായ അധ്യാപകർ ഇടത് സംഘടന ഭാരവാഹികൾ. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടക്കാനാണ് നീക്കം. വടകര എം.ഡി.എം.എ കേസിൽ പിടിയിലാ അധ്യാപികരമായ പ്രതികളെ സർവ്വീസിൽനിന്ന് പുറത്താക്കിയിരുന്നു. പിടിയിലായ മൂന്ന് പേരും ബി.ആർ.സി അധ്യാപകരാണ്. ബി.ആർ.സി ട്രെയിനർമാർ അധികവും താൽക്കാലിക നിയമനമാണ്. 12 വർഷം ഇവർക്ക് കരാർ പുതുക്കി നൽകിയത് സി.പി.എമ്മുകാരാണ്. കെ.ആർ.ടി.എ (കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ) എന്ന ഇടത് സംഘടനയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഈ യൂണിയന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ജോ. കൺവീനർമാരാണ് പിടിയിലായ കാവ്യയും നീഷ്മയും. ഇവർക്ക് ജോലിയിൽ നിയമനവും സംരക്ഷണവും ലഭിച്ചത് എങ്ങനെ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. ഇടത് സർക്കാർ ഭരിച്ച കാലത്തെ ബി.ആർ.സി നിയമനങ്ങളെല്ലാം ഇതോടെ അന്വേഷണ പരിധിയിൽ വരും. നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നിവർ ലഹരിക്കെതിരെ സൂംബ ഡാൻസ് കളിച്ചവരുമാണ്.
1 week ago | [YT] | 1,134
View 46 replies
Indialive
കഴിഞ്ഞ ഇടത് സർക്കാർ പത്ത് വർഷത്തിനിടെ പി.എസ്.സി കുളംതോണ്ടി. 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാർത്ഥികളിൽ നിന്നും പരാതികൾ ലഭിച്ചിരിക്കുന്നത്. നിലവിൽ ഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷകളിൽ കേസെടുത്തേക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വൈകാതെ പ്രതികളാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. താല്പര്യമുള്ള ഒരാളെ ബോധപൂർവ്വം ഒന്നാം റാങ്കിലേക്ക് കൊണ്ടുവരുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്നും ഇതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന ചരിത്രത്തിലെ ആദ്യ സംഭവങ്ങളിലൊന്നായി ഇത് മാറും.ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് തുടങ്ങിയ ചുരുക്കം ചില പരീക്ഷകളിലെ ക്രമക്കേടുകൾക്കപ്പുറം 90 വ്യത്യസ്ത പരീക്ഷകളിൽ ക്രമക്കേട് നടന്നു എന്ന ഗൗരവതരമായ പരാതികളാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. കേവലം 90 പരാതികളല്ല, മറിച്ച് 90 പരീക്ഷകളെക്കുറിച്ചാണ് പരാതി എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
1 week ago | [YT] | 643
View 19 replies
Indialive
കേരളത്തിൽ പൊതുജനത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല സുരക്ഷിതത്വത്തിന് തന്നെ ഗുരുതരമായ ഭീഷണിയായിത്തീർന്നിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ഉപദ്രവം സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും മാരകമായ ഭീഷണിയായിത്തീർന്നിരിക്കുന്നു. 2025 വർഷത്തിൽ മാത്രം 3.69 ലക്ഷം തെരുവുനായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ 33 പേർ തെരുവുനായ കടിച്ചതിനെത്തുടർന്ന് വിഷബാധയേൽക്കുക യും മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന ശതമാനമാണ് ഈ ദുരന്തത്തിലുണ്ടായിരിക്കുന്നത്. ഈ വർഷത്തെ കഴിഞ്ഞ ഏതാനും മാസങ്ങൾ മാത്രം ഡസൻ കണക്കിന് മനുഷ്യരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്‌കൂൾ വിദ്യാർത്ഥികൾ, കൂലിവേലക്ക് പോകുന്ന തൊഴിലാളികൾ, പാർപ്പിടമില്ലാത്തവർ, പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നവർ തുടങ്ങിയവരെയും അവരുടെ സുരക്ഷിതത്വത്തെയുമാണ് ഈ പ്രശ്‌നം അതിഗുരുതരമായി ബാധിച്ചിരിക്കുന്നതെന്ന് 377 വകുപ്പ് പ്രകാരം സബ്മിഷൻ ഉന്നയിച്ചുകൊണ്ട് പറഞ്ഞു.
തെരുവുനായ ശല്യത്തിൽ സുപ്രീംകോടതി ഇടപെട്ട കാര്യം എടുത്തുകാട്ടി. 2026 മെയ് 19ന് പുറപ്പെടുവിച്ച നിർണായകമായ വിധിയിൽ വിദ്യാലയങ്ങളും ആശുപത്രികളും ബസ് കാത്തുനിൽക്കുന്ന ഇടങ്ങളും അടക്കമുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പൂർണമായി നിർമാർജ്ജനം ചെയ്യാനും അവയെ ശേഖരിച്ചു കൊണ്ടുപോയി പ്രത്യേക ഇടങ്ങളിൽ പാർപ്പിക്കാനും നിർദ്ദേശിച്ചിട്ടുള്ളതാണ്. അക്രമസ്വഭാവമുള്ളതും ചികിത്സ ഫലിക്കാത്ത വിധം രോഗബാധയേറ്റതും പ്രത്യക്ഷമായി അപകടകാരികളുമായ നായ്ക്കളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദയാവധത്തിന് വിധേയമാക്കണമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രഥമ പരിഗണന മനുഷ്യന്റെ ജീവനും അതിനുള്ള അവകാശത്തിനുമാണെന്ന് പരമോന്നത നീതിപീഠത്തിന്റെ വിധിയിൽ എടുത്തുപറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി കൂടിച്ചേർന്ന് അടിയന്തിര നടപടികളെടുക്കണം. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം ഉറപ്പുവരുത്തുകയും പൊതുസ്ഥലങ്ങളിൽ നിന്ന് അവയെ അകറ്റിനിർത്തുകയും അപകടകാരികളായ നായ്ക്കളെ നിയമപരമായ ദയാവധത്തിന് വിധേയമാക്കുകയും ചെയ്തുകൊണ്ട് പൗരന്മാരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1 week ago | [YT] | 1,009
View 24 replies
Indialive
പ്രക്ഷോഭം ഫലിച്ചു. ഒടുവിൽ കീഴടങ്ങി കേന്ദ്ര സർക്കാർ. സി.ജെ.പി സമരക്കാരുടെ ആവശ്യത്തിന് വഴങ്ങി വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നാണം കെട്ട് രാജിവെച്ചു. ജന്തർ മന്തറിലെ നിരന്തര വിദ്യാർത്ഥി സമരങ്ങളാണ് രാജിക്ക് കാരണമായത്.
2 weeks ago | [YT] | 967
View 18 replies
Load more