India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ

Indialive Official Youtube Channel

#Indialive
#IndialiveChannel
#IndialiveMalayalam
#Indialiveiuml
#IndialiveKerala
#India_Live


Indialive

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സർക്കാർ. മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു. 2020ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കാനുള്ള ശിപാർശ നൽകും. കോടതിയിലാണ് ശിപാർശ നൽകുക. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാൻ നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗസ്ത് 31 നകം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റ് നവംബർ 30 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർഥികളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. പ്രകടനപത്രികയിൽ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും വി.ഡി സതീശൻ മറുപടി പറഞ്ഞു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവൻ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ എംഎൽഎ ആകുന്നതിനു മുൻപ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ചികിത്സ പിഴവുമൂലം മരണപ്പെട്ട കൊല്ലത്തെ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

12 hours ago | [YT] | 512

Indialive

5 days ago | [YT] | 1,520

Indialive

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് ഫ്‌ളക്‌സ് യുദ്ധം നയിച്ചവരിൽ സി.പി.എമ്മുകാരും. വാടാനപ്പള്ളിയിൽ കെ.സി.വേണുഗോപാലിന്റെ ചിത്രം വെച്ചുള്ള ഫ്‌ളെക്‌സ് ബോർഡ് നാട്ടിയത് സി.പി.എമ്മുകാരനായ അരവശേരി മുഹമ്മദ് ആണ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഈ ബോർഡ്, 'കെ.സി. നയിക്കട്ടെ' എന്നെഴുതി സേവ് കോൺഗ്രസിന്റെ പേരിലാണ് സ്ഥാപിച്ചിരുന്നത്. കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് കെ.സി.വേണുഗോപാലിന്റെ ഫ്‌ളെക്‌സ് വച്ചതെന്ന് ഇയാൾ പറഞ്ഞു. സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും ഇയാൾ വാട്‌സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എമ്മുകാർ ഇതുപോലെ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

1 week ago | [YT] | 1,003

Indialive

പോകുന്ന പോക്കിൽ സംസ്ഥാനത്തെ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കി പിണറായി സർക്കാർ. പാഠപുസ്തക അച്ചടി പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് മന്ത്രി ശിവൻകുട്ടി പടിയിറങ്ങിയത്. അച്ചടിയുടെ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. സ്‌കൂൾ തുറക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് തന്നെ പുസ്തകം തയ്യാറാണ് എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവകാശവാദം. ബൈന്റിങ് പേപ്പർ ഇല്ലാത്തത് കൊണ്ട് അച്ചടിച്ചതെല്ലാം കെട്ടിക്കിടക്കുകയാണെന്ന് കെ.ബി.പി.എ സ്റ്റാഫ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന്റെ രണ്ട് മാസം മുമ്പേ പുസ്തകങ്ങളെത്തിക്കുമെന്ന് പറഞ്ഞ മുൻമന്ത്രി ഇപ്പോൾ മൗനത്തിലാണ്. സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞാലും വിതരണം പൂർത്തിയാക്കാനാവില്ലെന്നാണ് സ്റ്റാഫ് അസോസിയേഷൻ പറയുന്നത്. വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതിന് ബോധപൂർവ്വം ചെയ്ത പണിയാണിതെന്ന് ജീവനക്കാർ പറയുന്നു

1 week ago | [YT] | 489

Indialive

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ ന്യൂസ് മലയാളം ചാനലിന്റെ ലോഗോ വെച്ച് ചില ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ വന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. പശ്ചിമ ബംഗാളിൽ ന്യൂനപക്ഷ വേട്ട തുടർന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല എന്ന ടൈറ്റിലോടുകൂടിയാണ് സംഘ്പരിവാർ, സി.പി.എം സൈബർ ഹാന്റിലുകൾ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. വ്യാജ കാർഡിന്റെ നിർമ്മാതാക്കളെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കി.

1 week ago | [YT] | 351

Indialive

2 weeks ago | [YT] | 2,303

Indialive

തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിലെ ജയ, പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനവിധി ഉൾക്കൊള്ളാനും അതനുസരിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറാനും നമുക്ക് കഴിയണം. വിജയാഘോഷങ്ങൾ സമാധാനപരമാകണം. നിയമങ്ങൾ പാലിക്കാനും ക്രമ സമാധാനം ഉറപ്പ് വരുത്താനും ഏവർക്കും ബാധ്യതയുണ്ട്. ആക്ഷേപങ്ങളും പ്രകോപന മുദ്രാവാക്യങ്ങളും ഒഴിവാക്കണം. മത, സാമുദായിക നേതാക്കളെ ആക്ഷേപിക്കരുത്. ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തരുത്. യു.ഡി.എഫിന് വലിയ വിജയമുണ്ടാകും. ആ വിജയം ആഘോഷിക്കാനുള്ളതാണെന്നും എന്നാൽ ആഘോഷത്തിൽ മിതത്വം പാലിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.

2 weeks ago | [YT] | 634

Indialive

ഇന്ധന വില വർധനയെ തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീർത്ഥാടകരിൽനിന്ന് ഈടാക്കുന്ന അധിക തുകയായ 10,000 രൂപയുടെ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. മെയ് 15നകം അധിക തുക അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ഹാജിമാർക്ക് ഈ അധികബാധ്യത വന്നിരിക്കുന്നത്.

2 weeks ago | [YT] | 1,202

Indialive

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്‌സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ന്യൂസ് 18ന്റെ എക്സിറ്റ് പോൾ പ്രകാരം യുഡിഎഫ് 70-80 വരെ സീറ്റ് നേടും. എൽഡിഎഫ് 58-68 സീറ്റ് നേടുമെന്നും എൻഡിഎ 0-4 സീറ്റ് നേടുമെന്നും ഫലങ്ങൾ പറയുന്നു. യുഡിഎഫിന് മുൻതൂക്കമെന്ന് റിപ്പബ്ലികിന്റെ എക്സിറ്റ് പോൾ പറയുന്നു. ടൈംസ് നൗ പ്രകാരം യുഡിഎഫ് 72-84 വരെയും എൽഡിഎഫ് 52-61 സീറ്റുകളും എൻഡിഎ 3-7 സീറ്റുകളും നേടും. ആക്‌സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ്- 78- 90, എൽഡിഎഫ് 49- 62, ബിജെപി- 0-03 സീറ്റുകൾ നേടും. പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. യുഡിഎഫ്- 70-75,എൽഡിഎഫ് 60-65, ബിജെപി- 3-5, സീറ്റുകളും നേടും. മാട്രിക് എക്സിറ്റ്പോൾ പ്രകാരം യുഡിഎഫ് 70-75 സീറ്റുകളും എൽഡിഎഫ് 60-65 സീറ്റുകളും എൻഡിഎ 3-5 സീറ്റുകളും നേടും.

3 weeks ago | [YT] | 1,508

Indialive

മലപ്പുറം ജില്ലയിലെ പാങ്ങ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേർ മരിക്കാനിടയായ വാൽപ്പാറ ദുരന്തത്തിൽ സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം നടുങ്ങിയ ഈ അപകടത്തിൽ മെഡിക്കൽ സഹായം ഉൾപ്പെടെ യാതൊന്നും സർക്കാർ അനുവദിച്ചിട്ടില്ല. ഒരു നാടിന് വെളിച്ചമേകിയ പൊതുവിദ്യാലയത്തിലെ അധ്യാപകരാണ് വിടപറഞ്ഞത്. അവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം പ്രഖ്യാപിക്കണം. ഇത്തരം വലിയ അപകടങ്ങളിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്ന പതിവ് നേരത്തെ ഉള്ളതാണ്. ഇക്കാര്യത്തിൽ സർക്കാർ അലംഭാവം വെടിയണം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണം. തൃശൂർ വെട്ടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളിൽ മരിച്ചവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂർ ജില്ല മുസ്ലിംലീഗ് മുൻ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയർമാർ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തിൽ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഹാജീസ് ഹെൽപിങ് ഹാൻഡ്സ് പ്രവർത്തനങ്ങളെയും യോഗം പ്രകീർത്തിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചു. നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, സെക്രട്ടേറിയറ്റ് ക്ഷണിതാക്കൾ, ജില്ല പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ, സ്ഥാനാർത്ഥികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മർ മാസ്റ്റർ നന്ദി പറഞ്ഞു.

3 weeks ago | [YT] | 1,087