India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
"അതിജീനത്തിന്റെ ഹൃദയതാളം "
ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ

Indialive Official Youtube Channel

#Indialive
#IndialiveChannel
#IndialiveMalayalam
#Indialiveiuml
#IndialiveKerala
#India_Live


Indialive

ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിവിധ കോഴ്സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശന നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എസ്.ഡബ്ല്യു (ഡീൻ ഓഫ് സ്റ്റുഡന്റ്‌സ് വെൽഫെയർ) ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ. പ്രവേശന നടപടികളിലെ ക്രമക്കേടുകൾ പരിഹരിക്കുക, ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് അർഹമായ മുൻഗണന ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്.

പ്രധാന ആവശ്യങ്ങൾ:

* പരീക്ഷാ കൺട്രോളർ രാജി വെക്കുക.
* സ്‌പോട്ട് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനാക്കുക: ഉയർന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന ഉറപ്പാക്കുക.
* കൂടുതൽ അഡ്മിഷൻ റൗണ്ടുകൾ: സ്‌പോട്ട് അഡ്മിഷന് മുൻപായി മുൻവർഷങ്ങളിലേതുപോലെ കുറഞ്ഞത് 3 മുതൽ 4 റൗണ്ടുകൾ വരെ സാധാരണ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുക.
* ഇന്റർവ്യൂ മാർക്കുകൾ പ്രസിദ്ധീകരിക്കുക: BA LLB (H), MBA തുടങ്ങി ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള കോഴ്സുകളിൽ പ്രീ-ഇന്റർവ്യൂ, പോസ്റ്റ്-ഇന്റർവ്യൂ മാർക്കുകളും കട്ട്-ഓഫ് മാർക്കുകളും പരസ്യപ്പെടുത്തുക.
* സംവരണ സീറ്റുകൾ ഉറപ്പാക്കുക: J&K നിവാസികൾ, കശ്മീരി മൈഗ്രന്റ്‌സ്, ഭിന്നശേഷിക്കാർ (PwD) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ അർഹരായവർക്ക് മാത്രം പ്രവേശനം നൽകുക.
* അന്തിമ വിവരങ്ങൾ വ്യക്തമാക്കുക: കോഴ്സുകളിലെയും ഹോസ്റ്റലുകളിലെയും പ്രവേശനത്തിന്റെ അന്തിമ മാർക്കുകളും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ച് പൂർണ സുതാര്യത ഉറപ്പാക്കുക.

പ്രവേശന നടപടികളിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവമായ അവസരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.

9 hours ago | [YT] | 84

Indialive

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. 18 അധ്യാപക തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും. 6 മാസത്തേക്കാണ് കാലാവധി നീട്ടുക. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളാണ് നീട്ടിയത്.
1. പ്രീ പ്രൈമറി ടീച്ചർ - കാറ്റഗറി നമ്പർ - 519/ 2019
2. HST സോഷ്യൽ സയൻസ് - കാറ്റഗറി നമ്പർ - 203/ 2021
3. HST മലയാളം- - കാറ്റഗറി നമ്പർ - 255/ 2021
4. HST ഹിന്ദി- - കാറ്റഗറി നമ്പർ - 562/ 2021
5. HST ഇം?ഗ്ലീഷ്- കാറ്റഗറി നമ്പർ - 254/ 2021
6. HST മാത്തമാറ്റിക്‌സ്- കാറ്റഗറി നമ്പർ - 383/ 2020
7. HST നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ - 384/ 20208. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റഗറി നമ്പർ - 520/ 2019
9. പാർട്ട് ടൈം HST ( ഹിന്ദി) - 422/2019
10. HST ഡ്രോയിംഗ് - കാറ്റഗറി നമ്പർ - 524/ 201911. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റഗറി നമ്പർ - 402/ 2020
12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ - 525/ 2019
13. HSST ഇംഗ്ലീഷ് -കാറ്റഗറി നമ്പർ - 728 / 2021
14. HSST ജൂനിയർ ഇംഗ്ലീഷ് - കാറ്റ?ഗറി നമ്പർ - 730/ 2021
15. HSST ഹിസ്റ്ററി - കാറ്റഗറി നമ്പർ - 486/ 2019
16. HSST ജൂനിയർ സുവോളജി - കാറ്റഗറി നമ്പർ - 738/ 202117. HSST ജൂനിയർ ജോഗ്രഫി - കാറ്റഗറി നമ്പർ - 736/ 2021
18. HSST ജൂനിയർ ബോട്ടണി - കാറ്റഗറി നമ്പർ - 737/ 2021

9 hours ago | [YT] | 304

Indialive

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത്.
എന്നാല്‍, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി നിലവിലെ സര്‍ക്കാര്‍ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

1 week ago | [YT] | 1,025

Indialive

ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. സബ്സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്സിഡി ഇനത്തിൽ 135 കോടി രൂപയുമാണു ലഭിച്ചത്. 19 ദിവസത്തിനിടെ സപ്ലൈകോ വിൽപനശാലകളും ഓണച്ചന്തകളും സന്ദർശിച്ചത് 26 ലക്ഷത്തോളം പേരാണ്. വിവിധ ജില്ലകളിലെ ഓണച്ചന്തകളിൽ നിന്നു മാത്രം ഏകദേശം 2 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിലെ ഫെയറിലാണ്; 32 ലക്ഷം രൂപയുടെ വിറ്റുവരവ്.

1 week ago | [YT] | 916

Indialive

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ജനകീയ സർക്കാർ മുന്നോട്ട്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് 1500 രൂപ ഉത്സവ ബത്തയായി നൽകാൻ ഉത്തരവായി. കഴിഞ്ഞ വർഷം 1250 രൂപയാണ് നൽകിയിരുന്നത്. 250 രൂപ കൂട്ടി ഇത് 1500 ആയി ഉയർത്തുകയായിരുന്നു.

1 week ago | [YT] | 536

Indialive

ചരിത്രത്തിലാദ്യമായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ 2000 രൂപ വീതം ഉത്സവബത്ത നൽകാനുള്ള ഉത്തരവുമായി കേരള സർക്കാർ. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാർക്കാണ് ഇത്തവണ ഉത്സവബത്ത അനുവദിച്ചത്. അടുത്ത മാസത്തെ ഓണറേറിയം മുൻകൂറായും നൽകും.

1 week ago | [YT] | 726

Indialive

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരായ കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള 'ആശ്വാസ കിരണം' പദ്ധതിക്ക് 50 കോടി അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ അറിയിച്ചു. പദ്ധതിയുടെ പ്രതിമാസ ധനസഹായം 600ൽ നിന്നും 1000 രൂപയായി വർധിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയുന്നു. 50 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡു ആയാണ് 10 കോടി അനുവദിച്ച് ഇന്നലെ ഉത്തറവിറക്കിയത്. സമൂഹത്തിൽ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നവർ എന്ന നിലയിൽ ഓണത്തിന് സർക്കാരിന്റെ സ്‌നേഹ കൈനീട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
നൂറു ശതമാനം അംഗപരിമിതർ, കിടപ്പിലായ രോഗികൾ, ക്യാൻസർ രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങൾ ബാധിച്ചവർ, വാർധക്യം മൂലം ദൈദംദിനം കാര്യങ്ങൾക്ക് പരസഹായം ആവശ്യമായവർ എന്നിവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസ കിരണം. 2011ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ 600 രൂപയാണ്. ഇതാണ് യു.ഡി.എഫ് സർക്കാർ 1000 രൂപയായി വർധിപ്പിച്ചത്. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് നിലവിലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം പദ്ധതി തുകയിൽ കാലോചിതമായ പരിഷ്‌ക്കരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

2 weeks ago | [YT] | 411

Indialive

ഓണത്തിന് ക്ഷേമ പെൻഷൻ നേരത്തെ തന്നെ വിതരണം ചെയ്യും. 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1105 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് സഹായം ലഭിക്കും. ഓരോ തൊഴിലാളിക്കും 1200 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചതായും വി.ഡി. സതീശൻ അറിയിച്ചു.

2 weeks ago | [YT] | 857

Indialive

ഭരണം മാറിയതോടെ വിലക്കയറ്റമില്ലാത്ത ഓണം. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതായി സർക്കാർ അറിയിച്ചു. ഇതിൽ പകുതിയിലധികം കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. 75,000ത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശേഷിക്കുന്ന കിറ്റുകൾ കൂടി റേഷൻ കടകളിൽ എത്തിച്ച് വിതരണം വേഗത്തിലാക്കും. ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി 13 സബ്‌സിഡി സാധനങ്ങൾ വില വർധനയില്ലാതെ നൽകും. ഇതിന് പുറമെ 10 ഇനങ്ങൾക്ക് കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് വില കുറച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈക്കോക്ക് 53 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാനത്തുടനീളം സപ്ലൈക്കോ പ്രത്യേക ഓണച്ചന്തകൾ ആരംഭിച്ചു. വിപണി വിലയേക്കാൾ കുറച്ച് സാധനങ്ങൾ ലഭിക്കുന്നതിനാൽ സപ്ലൈക്കോ ഓണച്ചന്തകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

2 weeks ago | [YT] | 806

Indialive

2 weeks ago | [YT] | 1,126