A Special Youtube Channel for Vlogs, Entertainment, Films, Travel, Tours, Food, Books, Knowledge, Public Issues, Technolgy, General Awareness, Games, Sports & Education. Now All in One.


Angamaly Diary

Sunday Magic

19 hours ago | [YT] | 28

Angamaly Diary

New Year special Big update ⭐
#Drishyam3 ⌛️🔥
#mohanlal #D3 #newyear

19 hours ago | [YT] | 9

Angamaly Diary

CLASSIC BLOCKBUSTER OF 2025 🔥
83+ Crores Worldwide Gross for #Kalamkaval 🔥
We extend our sincere gratitude to audiences across the globe for the overwhelming love and continued support 🙏🤗
മമ്മൂക്ക ❤️👑

19 hours ago | [YT] | 392

Angamaly Diary

"സർവ്വം മായ"
മലയാളി കാത്തിരുന്ന നിവിൻ പോളി സിനിമ എന്ന് ഒറ്റവാക്കിൽ പറയാം..
The real comeback...
ചിരിയിൽ, എക്സ്പ്രഷനിൽ,
എന്തിന് ഒരു കുഞ്ഞു നോട്ടത്തിൽ പോലും കാണാൻ ആഗ്രഹിച്ച നിവിനെ ഈ സിനിമയിൽ ഉടനീളം കാണാം..
മലയാളത്തിൽ ഒരു ഫീൽ ഗുഡ് ഹൊറർ മൂവി പിറന്നിരിക്കുന്നു എന്ന് പറയാം..
അത്യാവശ്യം നല്ല വൃത്തിക്ക് വർക്കായ കുറച്ച് കോമഡികളും ഉണ്ട്..
നിരവധി ചിന്തകൾ മനസ്സിലേക്ക് കയറി വരുന്ന രീതിയിലുള്ള,
ആശയങ്ങൾ മുന്നോട്ടു വെക്കുന്ന
അഖിൽ സത്യന്റെ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്..
നിവിൻ കഴിഞ്ഞാൽ സിനിമയുടെ പ്രധാന പോസിറ്റീവ് നായികയായി വന്ന റിയ ഷിബുവിൻറെ പ്രകടനമാണ്..
"ചിരിതൊട്ട്" എന്ന് തുടങ്ങുന്ന ഗാനരംഗവും അതിലെ ഡാൻസും കിടിലൻ ആണ്..
ഓവറോൾ നിങ്ങൾ ഫീൽഗുഡ് സിനിമകൾ ഇഷ്ടമുള്ള കൂട്ടത്തിൽ ആണോ..?
എങ്കിൽ... ഒന്നേ പറയാനുള്ളൂ..
"Go & enjoy with your family.."

3 days ago | [YT] | 109

Angamaly Diary

Yatra [ 2019 ]
Day 1
Telugu States - 3.2 Cr
Kerala - 40 Lakh
Karnataka - 25 Lakh
Rest of India - 25 Lakh
Overseas - 1.5 Cr
World Wide Gross : 5.6 Cr
Decent opening 👏

3 days ago | [YT] | 431

Angamaly Diary

Merry Christmas...

4 days ago | [YT] | 23

Angamaly Diary

നിങ്ങൾ നേരിട്ട് കണ്ടിട്ടുള്ള നടി - നടൻമാർ ആരൊക്കെ?
ഞാൻ കണ്ടവർ: മമ്മൂട്ടി, ജയറാം, ടി.ജി.രവി, കലാഭവൻ മണി, കലാഭവൻ നവാസ്, മധുപാൽ, എം.ജി. ശശി, ശ്രീരാമൻ, ജയരാജ് വാര്യർ, ജയസൂര്യ, ദിലീപ്, ഷറഫുദ്ദീൻ, ഭാവന, ലെന, ശിവജി ഗുരുവായൂർ

5 days ago | [YT] | 65

Angamaly Diary

2026 - വരാനിരിക്കുന്ന Megastar ന്റെ സിനിമകൾ !!🥵
2025-ലെ പോലെ ക്ലൈമാക്സിൽ വന്ന് തൂക്കുന്ന പോലെ ആവില്ല ആദ്യം മുതലേ അടി തുടങ്ങും.. 📈
ഇതൊക്കെ വരുന്നതിനു മുമ്പേ ഒരു കിടിലം cameo കൂടെ വരാനുണ്ട്.. #ChathaPacha 🫵🏻
മമ്മൂട്ടി എന്ന 'Actor' നെയും 'Megastar' എന്ന താരത്തെയും ഒരേ വർഷം കാണാം..!🫴🏻
#mammootty #Mammookka #patriot

6 days ago | [YT] | 594

Angamaly Diary

Locked.... 🔒
Thaman on Board... A Khalid Rahman - Mammootty Sambhavam... 🤫
ഒരൊറ്റ കാര്യമേ പറയാനുള്ളൂ... Production Team -ന്റെ qaulity നോക്ക്..ഇവന്മാര് ഓരോ Technision കൊണ്ട് വന്ന് Hype കേറ്റും.!📈
#cubesentertainments
മമ്മൂക്ക സിനിമകളിൽ ഒന്നിനും കിട്ടാത്ത leval promotion ആയിരിക്കും ഇവരുടെ ഭാഗത്തു നിന്ന് കിട്ടുന്നത്..
#shareefmuhammed Mahn..!! 😘
ഖാലിദ് bro.. നോക്കി പണ്ണുങ്കോ...
ഇത് പൊളിക്കും.. 🥵
ഓരോ update നും . 🫡🫵🏻
#Mammookka #mammootty #khalidrahman #ThamanSS

6 days ago | [YT] | 277

Angamaly Diary

8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്..: - പാർത്ഥിപൻ രാധാകൃഷ്ണൻ 🥹💔
പ്രിയ താരം ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ തമിഴ് നടൻ പാർത്ഥിപൻ രാധാകൃഷ്ണൻ നടത്തിയ അതിസാഹസികമായ യാത്രയും അദ്ദേഹം പങ്കുവച്ച വികാരനിർഭരമായ കുറിപ്പും ശ്രദ്ധേയമാകുന്നു.
ദുബായ് യാത്രയും മറ്റ് തിരക്കുകളും മാറ്റിവച്ച്, മരണത്തെ പോലും മുഖാമുഖം കണ്ടുകൊണ്ട് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് അദ്ദേഹം നടത്തിയ യാത്രയുടെ വികാരനിർഭരമായ വിവരണമാണ് ആരാധകരുടെ കണ്ണുനിറയ്ക്കുന്നത്.
ചെന്നൈയിൽ നിന്നുള്ളവിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കിടയിൽ തന്നെ ആരും തിരിച്ചറിയില്ലെന്ന് കരുതിയെങ്കിലും, അവിടെയുണ്ടായിരുന്ന സംവിധായകൻ രാജേഷ്, തന്നെ തിരിച്ചറിഞ്ഞ് മെസേജ് അയച്ചെന്നു കുറിച്ചു.
'എല്ലാ നായകന്മാർക്കും ഇടയിൽ നിങ്ങളായിരുന്നു യഥാർഥ താരം' എന്ന് രാജേഷ് അയച്ച സന്ദേശം പങ്കുവച്ചുകൊണ്ടാണ് പാർത്ഥിപൻ തന്റെ പ്രിയപ്പെട്ട ശ്രീനി സാറിന്ആദരവ് നൽകാനായി നടത്തിയ സാഹസിക യാത്രയെക്കുറിച്ച് ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
"ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആ യാത്ര കേവലം ഒരു സഞ്ചാരമായിരുന്നില്ല; അത് വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം, ഉള്ളിലെന്തോ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
രാത്രി 7:55-ന് എന്റെ ബെൻസ് കാറിന്റെ സ്റ്റിയറിങ് പിടിക്കുമ്പോൾ ലക്ഷ്യംഒന്നുമാത്രം, ഒരു നോക്ക് കാണണം. 8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്ക നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്. ഓരോ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോഴും, എന്നെ മുന്നോട്ട് നയിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു.
രാത്രി 8:50-ന്റെ വിമാനത്തിൽ സീറ്റുകളില്ലായിരുന്നു. നിസ്സഹായനായി ഞാൻ ഇൻഡിഗോ മാനേജരോട് പറഞ്ഞു: “എന്നെ എങ്ങനെയെങ്കിലും ഈ വിമാനത്തിൽ കയറ്റൂ, പൈലറ്റിന്റെ സീറ്റിലായാലും എനിക്ക് കുഴപ്പമില്ല." പകുതി തമാശയായിരുന്നെങ്കിലും എന്റെ ഉള്ളുരുകുന്നുണ്ടായിരുന്നു.
ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ എനിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുതന്നു. ആ കരുണയ്ക്ക് മുന്നിൽ ഞാൻ ഇന്നും കടപ്പാടുള്ളവനാണ്. രാത്രി 11 മണിയോടെ കൊച്ചിയിലെ മണ്ണിൽ കാലുകുത്തുമ്പോൾ എവിടെ തങ്ങണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്കറിയില്ലായിരുന്നു. ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഞാൻ അഭയം തേടി.
യഥാർഥത്തിൽ ആ രാത്രി ഞാൻ ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനു വേണ്ടി ഞാൻ എല്ലാ ബുക്കിങുകളും റദ്ദാക്കി.
എന്തിനായിരുന്നു ഈ പരക്കംപാച്ചിൽ? എനിക്ക് എവിടെയിരുന്ന് വേണമെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. പക്ഷേ, ഉള്ളിലെന്തോ ഒന്ന് എന്നെ വല്ലാതെ വലിച്ചുകൊണ്ടിരുന്നു. “ഞാൻ എന്തിനാണ് ഇത്രയും ദൂരം ഓടിയെത്തിയത്?' എന്ന് സ്വയം ചോദിക്കുമ്പോഴും, ആ ചോദ്യത്തിന് യുക്തിയേക്കാൾ കൂടുതൽ വൈകാരികതയുടെ ഉത്തരമാണുണ്ടായിരുന്നത്.
അവിടെ മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും, അതോടൊപ്പം തന്നെ ദിലീപും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് സമ്പത്തും പ്രശസ്തിയും ഞാൻ കണ്ടിട്ടുണ്ട്.എന്നാൽ അന്ന് എന്റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു; അത്യധികം ബഹുമാനം അർഹിക്കുന്ന ഒരു മഹാപ്രതിഭയായിരുന്നു, ഒരു ശുദ്ധാത്മാവായിരുന്നു. എന്റെ കയ്യിൽ ആ പ്രിയ സുഹൃത്തിന് നൽകാൻ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു.
പ്രശസ്തിയായിരുന്നില്ല എന്റെ ലക്ഷ്യം, മറിച്ച് ഈ പ്രവൃത്തി പ്രപഞ്ചത്തിന്റെ താളുകളിൽ അടയാളപ്പെടുത്തണം എന്നതായിരുന്നു. ആത്മാർഥതയോടെ നാം ഒന്ന്ചെയ്യുമ്പോൾ, സാക്ഷിയായി പ്രപഞ്ചം മാത്രം മതിയാകും.
തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ട്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സമാധാനവും കണ്ടെത്തിയിരുന്നു. എന്നാൽ സംവിധായകൻ രാജ് പ്രഭാവതി മേനോൻ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് അദ്ദേഹം മെസ്സേജ് അയയ്ക്കുകയും ചെയ്തു.
അദ്ദേഹം അയച്ച വാക്കുകൾ എന്റെ കണ്ണുനിറച്ചു: "ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും വലിയ സന്തോഷം തോന്നി. പവിത്രമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടിമാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം ഓടിയെത്തിയത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. ഒരു നല്ല മനുഷ്യൻ, ഒരു യഥാർഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്‌പർശിച്ചു. വലിയൊരു ആലിംഗനം, വലിയ ബഹുമാനം.
ഇന്ന് നിങ്ങൾ എനിക്കൊരു വലിയ ജീവിത തത്വം പഠിപ്പിച്ചു തന്നു, ഒരു പാഠത്തേക്കാൾ ഉപരി ഒരു ഫിലോസഫി. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും.അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ താരം. അവരെല്ലാം പുതുതലമുറ, ജെൻ സി കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോകുകയാണ്. ഒരു യഥാർഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചു കൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു.
ഒരാൾഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സങ്കടമായി." രാജേഷ് എനിക്കയച്ച മെസേജുകളാണിവ. ആ വാക്കുകൾ നിശബ്ദമായി എന്റെയുള്ളിൽ തങ്ങിനിൽക്കുന്നു.
ദുഃഖവീട്ടിൽ ഞാൻ ശൂന്യതയുമായി സംസാരിച്ചുകൊണ്ടിരുന്നത് നിർമാതാവ് മിസ്റ്റർ ആന്റോ ജോസഫ്, മമ്മൂട്ടി സാറിനോട് പറഞ്ഞിട്ടുണ്ടാകണം.
ശ്രീനിവാസൻ അന്ത്യയാത്രയ്ക്കായി ചിത ഒരുങ്ങിക്കൊണ്ടിരിക്കെ, അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന എന്നെ, ആ ചൂട് ശ്രീനിയുടെ ശരീരം അറിയില്ല എന്ന ചിന്ത പൊള്ളിച്ചു. അതിൽ കൂടുതൽ അവിടെ നിൽക്കാൻ കഴിയാതെ ദുഃഖത്തോടെ പുറത്തിറങ്ങിയപ്പോൾ, മമ്മൂട്ടി എന്നെ ആശ്വസിപ്പിച്ച്
കൂട്ടിക്കൊണ്ടുപോയി.
ശ്രീനിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് വൈകുന്നേരം വരെ അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ആതിഥേയത്വത്തിൽ! സൗഹൃദത്തിന് ഭാഷാഭേദങ്ങളില്ല.
ആരുമറിയാതെ വന്ന്, ആദരവ് അർപ്പിച്ച് മടങ്ങുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു. ശുഭനിദ്ര, സുഹൃത്തുക്കളേ."- പാർത്ഥിപൻ കുറിച്ചത് ഇങ്ങനെയാണ്.
#Sreenivasan
#parthiban
#Sreenivasan
#malayalamcinema
#fbpost
#fbpostviral

6 days ago | [YT] | 41