A Special Youtube Channel for Vlogs, Entertainment, Films, Travel, Tours, Food, Books, Knowledge, Public Issues, Technolgy, General Awareness, Games, Sports & Education. Now All in One.
വാർത്തയുടെ 40-ാം വാർഷികം. 80- കളുടെ തുടക്കത്തിൽ മാതൃഭൂമി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററായിരുന്നു പ്രശസ്ത മാധ്യമ പ്രവർത്തകനായിരുന്ന എം ഡി നാലാപ്പാട്ട്. മാധവിക്കുട്ടി (കമല സുരയ്യ) യുടെ മൂത്ത മകനായ അദ്ദേഹം വനം കയ്യേറ്റക്കാർക്കും നാട്ടുകാരെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത ചിട്ടി കമ്പനികൾക്കുമെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. തൻ്റെ എഡിറ്റോറിയൽ പേജുകളിലൂടെ, രൂക്ഷമായ ഭാഷയിൽ അദ്ദേഹം മേൽപ്പറഞ്ഞ ഛിദ്രശക്തികളെ നിർദാക്ഷിണ്യം വിമർശിച്ചിരുന്നു. മാഫിയകളുടെ കണ്ണിലെ കരടായി മാറിയ എം ഡി നാലാപ്പാട്ടിന് അവരിൽ നിന്നും വധഭീക്ഷണി പോലുമുണ്ടായിരുന്നു. സമൂഹത്തിന് ഭീക്ഷണിയായ അധോലോക ശക്തികൾക്കെതിരെയുള്ള അദ്ദേഹത്തിൻ്റെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു വാർത്ത.
80 - കളിലെ മലയാള സിനിമയിലെ, ഏറ്റവും വലിയ ജനപ്രിയ കൂട്ടുകെട്ടായിരുന്നു ഐ വി ശശി - ടി ദാമോദരൻ ടീം. സമകാലിക സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് നടത്തുന്ന സാമൂഹിക വിമർശനമായിരുന്നു ഈ കൂട്ടായ്മയിൽ പിറന്ന ചിത്രങ്ങളുടെയെല്ലാം പൊതുസ്വഭാവം. രാഷ്ട്രീയ അസ്ഥിരതകളും അരാജകത്വവും മൂല്യ തകർച്ചകളും ഇടതുപക്ഷത്തിന് സംഭവിച്ച അപചയങ്ങളുമെല്ലാം ഇവർ പ്രമേയമായി സ്വീകരിച്ചു. രാജ്യം നേരിട്ട അടിയന്തിരാവസ്ഥക്ക് ശേഷം പ്രതികരണശേഷി നഷ്ടപ്പെട്ട ഉത്തരേന്ത്യൻ ജനത, അമിതാഭ് ബച്ചനെ ക്ഷോഭിക്കുന്ന യുവത്വമാക്കി ആഘോഷിച്ചപ്പോൾ മലയാളികൾ ഐ വി ശശി - ടി ദാമോദരൻ ദ്വയത്തിൻ്റെ രാഷ്ട്രീയ വിമർശന ചിത്രങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഈ ഗണത്തിൽ വരുന്ന അങ്ങാടിയും ഈ നാടും അഹിംസയുമെല്ലാം ഗംഭീര വിജയം നേടുകയുണ്ടായി. ജയനും രതീഷും മമ്മൂട്ടിയുമൊക്ക താരപദവിയിലേക്ക് ഉയരുന്നതിന് പിന്നിൽ ഐ വി ശശി - ടി ദാമോദരൻ ചിത്രങ്ങളുടെ പങ്ക് നിസ്തുലമാണ്. 80- കളിലെ അസംതൃപ്ത മലയാളികളുടെ സേഫ്റ്റി വാൽവുകളായിരുന്നു അവരുടെ രാഷ്ട്രീയ ചിത്രങ്ങൾ.
വാർത്തയിലെ കേന്ദ്ര കഥാപാത്രമായ കേരളഭൂമി പത്രാധിപർ മാധവൻകുട്ടിയെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. തൻ്റെ ആകാര സൗഷ്‌ഠം കൊണ്ടും അസൂയാവഹമായ ഡയലോഗ് ഡെലിവറിയാലും സഹതാരങ്ങൾക്ക് ഇന്നും അന്യമായ അസാധ്യ സ്ക്രീൻ പ്രസൻസിനാലും ഒരു ബഹുതാര ചിത്രമായ വാർത്തയിൽ മമ്മൂട്ടി ഡൊമിനേറ്റ് ചെയ്തു നിന്നു. വെള്ളിത്തിരയിൽ ഒട്ടേറെ മാധവൻമാരെ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ വാർത്തയിലെ മാധവൻകുട്ടിയുടെ തട്ട് താണ് തന്നെയിരിക്കും. 90- കളിലെ പ്രേക്ഷകർ ദി കിംഗിലെ ജോസഫ് അലക്സിൻ്റെ ഡയലോഗുകൾ കേട്ട് കയ്യടിച്ചെങ്കിൽ 80- കളിലെ പ്രേക്ഷകർ കരഘോഷം മുഴക്കിയത് വാർത്തയിലെ മാധവൻകുട്ടിയുടെ തീപാറുന്ന സംഭാഷണങ്ങൾ കേട്ടിട്ടായിരുന്നു.
പരോൾ വാസു എന്ന വാടക ഗുണ്ടയുടെ വേഷത്തിലായിരുന്നു വാർത്തയിൽ മോഹൻലാൽ. തുടക്കത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മാധവൻകുട്ടിയെ അപായപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് മരണം വരെ കൂടെ നിൽക്കുകയും ചെയ്യുന്ന സുഹൃത്തും സഹായിയുമായ പരോൾ വാസു മോഹൻലാലിന് ഒട്ടേറെ കയ്യടികൾ നേടിക്കൊടുത്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാരംഭിച്ച് സഹനടനായും ഉപനായകനായും പിന്നെ നായകനായും വളർച്ച പ്രാപിച്ച മോഹൻലാൽ, വാർത്തയിലേക്കെത്തുമ്പോഴേക്കും ജനപ്രീതിയുടെ ഉയരങ്ങൾ കീഴടക്കിയിരുന്നു. സബ്ട്ടിലായ ഭാവപ്രകടനങ്ങളാൽ ലാൽ, പരോൾ വാസുവിനെ മനോഹരമാക്കി. നളിനിയുടെ കഥാപാത്രത്തോടുള്ള തൻ്റെ പ്രണയം പറയാതെ പറയുന്ന സന്ദർഭമൊക്കെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത വിധം ഭംഗിയായി അവതരിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞു. മമ്മൂട്ടിയുടെ സഹകഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന അവസാന ചിത്രങ്ങളിലൊന്നായിരിക്കാം വാർത്ത എന്നു കരുതുന്നു.
ജില്ലാ കളക്ടറും മാധവൻകുട്ടിയുടെ ബാല്യകാല സഖിയുമായ രാധയുടെ വേഷം സീമയായിരുന്നു കൈകാര്യം ചെയ്തത്. ഔദ്യോഗികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുളള തിരക്കിനിടയിൽ സ്വന്തം പ്രണയത്തെ വെളിപ്പെടുത്താനാകാതെ പോയ രാധ സീമയുടെ കയ്യിൽ ഭദ്രമായിരുന്നു. രാധയുടെ സഹോദരിയും മാധവൻകുട്ടിയുടെ ആരാധികയുമായ വാസന്തിയുടെ വേഷത്തിൽ എത്തിയത് നളിനിയാണ്. മാധവൻകുട്ടിയോടുള്ള ആരാധന വ്യർത്ഥമാണെന്ന തിരിച്ചറിവിൽ ഹതാശ്ശയായ വാസന്തി ഒടുവിൽ പരോൾ വാസുവിൻ്റെ പ്രണയത്തെ തിരിച്ചറിയുകയും അയാളിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നു. വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നളിനിയുടെ കഥാപാത്രം വാസന്തിയാണ്. 80- കളുടെ മധ്യത്തിൽ തമിഴ് താരമായിരുന്ന രാമരാജനുമായി പ്രണയത്തിലായ നളിനിയെ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും അവരുടെ അമ്മ വിലക്കിയിരുന്നു. ആ ഗ്യാപ്പിൽ നളിനി അഭിനയിച്ച മലയാള ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തയെ കൂടാതെ ആവനാഴി, സ്നേഹമുള്ള സിംഹം എന്നിവയൊക്കെ ആ സമയത്ത് റിലീസായവയാണ്.
80- കളുടെ മധ്യത്തിലെ മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു റഹ്മാൻ. റഹ്മാൻ്റെ സാനിധ്യം ഈ ചിത്രങ്ങളുടെ വിജയത്തിൽ നിർണ്ണായകമായിരുന്നു. അക്കാലത്തെ യുവതലമുറയുടെ ഹരമായിരുന്നു റഹ്മാൻ. രാധയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ്റെ റോളായിരുന്നു വാർത്തയിൽ റഹ്മാന്.
എല്ലാ ഐ വി ശശി ചിത്രങ്ങൾ പോലെ തന്നെ താരനിബിഢമായിരുന്നു വാർത്തയും. പ്രധാന താരങ്ങളെ കൂടാതെ വേണു നാഗവള്ളി, തിക്കുറിശ്ശി, ജഗന്നാഥ വർമ്മ, ടി ജി രവി, ദേവൻ, കുഞ്ഞാണ്ടി, ജോണി, പപ്പു, ബാലൻ കെ നായർ, കെ പി എ സി സണ്ണി, അസീസ്, ജനാർദ്ധനൻ, ബാബു നമ്പൂതിരി, നെല്ലിക്കോട് ഭാസ്ക്കരൻ, പറവൂർ ഭരതൻ, കെ പി എ സി ലളിത, ശാന്തകുമാരി എന്നിവരും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് വേണ്ടി പി വി ഗംഗാധരൻ നിർമ്മിച്ച വാർത്ത എന്ന ചിത്രം 1986- ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. അക്കാലത്ത്, പി വി ഗംഗാധരന് കൂടി പങ്കാളിത്തമുള്ള മാതൃഭൂമി ദിനപത്രത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു വാർത്തയുടെ പ്രമേയം എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ വാർത്ത തമിഴിൽ സത്യരാജ്, പ്രഭു, ലക്ഷ്മി, നളിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാലൈവന റോജാക്കൾ എന്ന പേരിൽ അതേ വർഷം തന്നെ തമിഴിൽ റീമേക്ക് ചെയ്തു. കരുണാനിധി ആയിരുന്നു സംഭാഷണ രചയിതാവ്. സംവിധാനം മണിവണ്ണനും. മലയാളത്തിലെ വിജയം തമിഴിലും ആവർത്തിച്ചു. രാജേഷ് ഖന്ന, ജിതേന്ദ്ര, ഡിമ്പിൾ കപാഡിയ, പൂനം ധില്ലൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ജയ് ശിവ ശങ്കർ എന്ന ഹിന്ദി റീമേക്കും ഉണ്ടായിരുന്നു. എസ് എ ചന്ദ്രശേഖർ ആയിരുന്നു സംവിധാനം. മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ ഉന്നത മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെല്ലാം കൊല്ലപ്പെടുന്ന വാർത്തക്ക് ഇന്നും പ്രസക്തിയേറെ.....
മലയാള സിനിമയെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച സംവിധായകൻ രാജേഷ് പിള്ള ഓർമ്മയായിട്ട് 10 വർഷം.
മലയാള സിനിമയില്‍ ഏറെ പ്രതീക്ഷയുള്ള സംവിധായകനായിരുന്ന. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളിയുടെ സിനിമ കാഴ്ചാനുഭവങ്ങളെ മാറ്റിയെഴുതിയ..... സിനിമയ്ക്കായി ജീവിച്ചു... സിനിമയ്ക്കായി തന്നെ മരിച്ച... മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കിൻ്റെ സംവിധായകൻ രാജേഷ് പിള്ള.
ഓച്ചിറ സ്വദേശി ഡോ. കെ. രാമൻപിള്ളയുടെയും ഹരിപ്പാട് വീയപുരം സ്വദേശിയായ സുഭദ്രാമ്മയുടെയും മകനായി 1974 ഒക്ടോബർ 7 ന് ഡൽഹിയിൽ ജനനം. ഡൽഹിയിൽ കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പിള്ളയുടെ വിദ്യാഭ്യാസം.
ബിരുദത്തിനു ശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു. 2005-ൽ
2005–ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയാണ് രാജേഷ് പിള്ള ആദ്യം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം പക്ഷെ ബോക്സ് ഓാഫിസിൽ തിളങ്ങിയില്ല. പിന്നീട് 2011 ൽ ബോബി-സഞ്ജയ് തിരക്കഥ രചിച്ച് മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കുമായി അദ്ദേഹം എത്തിയത്. ഈ ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ട്രാഫിക് എന്ന സിനിമയുടേത്. സിനിമ ചരിത്രമായെന്നു മാത്രമല്ല ആദ്യ സിനിമ പരാജയപ്പെട്ട ഫിലിംമേക്കറുടെ ഗംഭീര തിരിച്ചു വരവിനും മലയാള സിനിമ സാക്ഷിയായി. ട്രാഫിക്ക് ഹിന്ദിയിൽ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറച്ചു കാലത്തേക്ക് ബോംബെയിലേക്ക് താമസം മാറി. 2 വർഷത്തോളം അതിന്റെ ഷൂട്ടിങ്ങിനായി മാറ്റി വച്ചെങ്കിലും മരണശേഷം മാത്രമാണ് ചിത്രം റിലീസായത്. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി എന്ന എന്ന ചിത്രവും സംവിധാനം ചെയ്തു 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വേട്ട ആണ് അവസാന ചിത്രം.
നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് അന്തരിച്ചു. വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്. വേട്ട എന്ന ചിത്രം ഷൂട്ട് ചെയ്തത് പലപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ പോയി വന്നാണ്. രോഗം അതികഠിനമായി ശരീരത്തെ ആക്രമിച്ചപ്പോഴും തന്റെ സർഗശേഷിയെ അതു കീഴ്പ്പെടുത്താതിരിക്കാൻ രാജേഷ് ആവുന്നത് ശ്രമിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയപ്പോഴേക്ക് ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും ചിത്രത്തിന്റെ എഡിറ്റിങ്ങിനെക്കുറിച്ചും മറ്റു ജോലികളെപ്പറ്റിയുമായിരുന്നു ചിന്തകളത്രയും. ഒടുവിൽ വിഷമതകൾക്കിടയിലും തന്റെ ചിത്രം പൂർത്തിയാക്കി.
ചിത്രത്തിന്റെ സെൻസറിങ് നടക്കുമ്പോൾ വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചുവെങ്കിലും ഒടുവിൽ തന്റെ ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേന്ന് ഒരു സിനിമാക്കഥയുടെ ക്ലൈമാക്സ് പോലെ മരണം അദ്ദേഹത്തിൻ്റെ സിനിമയുടെ പേരു പോലെ 'വേട്ട'യാടി.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Kalagramam Book Shelf
തെന്നിന്ത്യൻ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത അഭിനയ മികവിലൂടെ സായ് പല്ലവി സ്വന്തമാക്കിയത് ചരിത്ര നേട്ടം! വെറും 11 നോമിനേഷനുകളിൽ നിന്നായി 7 ഫിലിംഫെയർ അവാർഡുകളാണ് ഈ അതുല്യ പ്രതിഭ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
2015-ൽ മലയാളികളുടെ മനംകവർന്ന 'പ്രേമം' എന്ന ചിത്രത്തിലെ മലർ മിസ്സിലൂടെ മികച്ച നവാഗത നടിക്കുള്ള പുരസ്കാരം നേടിയായിരുന്നു ഈ ജൈത്രയാത്രയുടെ തുടക്കം. പിന്നീട് തെലുങ്കിൽ 'ഫിദ' (2017), 'ലവ് സ്റ്റോറി' (2021) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുകൾ അവർ സ്വന്തമാക്കി. കൂടാതെ 'ശ്യാം സിംഹ റോയ്' (2021), 'വിരാട പർവ്വം' (2022) എന്നീ തെലുങ്ക് ചിത്രങ്ങളിലെ ആഴമുള്ള കഥാപാത്രങ്ങൾ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്കാരങ്ങളും സായ് പല്ലവിക്ക് നേടിക്കൊടുത്തു. തമിഴിൽ 'ഗാർഗി' (2022) എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അവർ, ഏറ്റവും ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അമരനിലെ' (2024) ഹൃദയസ്പർശിയായ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള തന്റെ കരിയറിലെ ഏഴാമത്തെ ഫിലിംഫെയർ പുരസ്കാരവും സ്വന്തമാക്കി.
കേവലം ഗ്ലാമർ വേഷങ്ങൾക്ക് പിന്നാലെ പോകാതെ, അഭിനയത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്തതാണ് പുതിയ തലമുറയിലെ നടിമാരിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാൻ സായ് പല്ലവിയെ സഹായിച്ചത്.
#SaiPallavi#FilmfareAwards#RecordBreaker#Amaran#Premam#Fidaa#Gargi#SouthIndianCinema#Malayalam
തമിഴകത്തെ കീഴടക്കാൻ നമ്മുടെ സ്വന്തം ബേസിൽ! തലൈവർ-ഉലകനായകൻ ചിത്രത്തിൽ വമ്പൻ വേഷത്തിൽ ബേസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഇനി സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ 'തലൈവർ 173'-ൽ പ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബേസിലിനൊപ്പം യുവതാരം നസ്ലെനും ഈ ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ഈ മഹാസംഗമത്തിൽ ബേസിലിന്റെ സാന്നിധ്യം മലയാള സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
അടുത്തിടെയായി തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 'ജയിലറിൽ' ലാലേട്ടനും, 'വേട്ടൈയനിൽ' ഫഹദും മഞ്ജു വാര്യരും, 'കൂലിയിൽ' സൗബിൻ ഷാഹിറും എത്തിയതിന് പിന്നാലെ, ഇതാ മോളിവുഡിന്റെ സ്വന്തം ബേസില്‍ സാക്ഷാൽ തലൈവർക്കൊപ്പമുള്ള പടയോട്ടത്തിന് ഒരുങ്ങുന്നു.
'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി ഒരുക്കുന്ന ഈ ചിത്രം മാസ്സ് എലമെന്റുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ്. നേരത്തെ സംവിധായകൻ സുന്ദർ സി പ്രോജക്റ്റിൽ നിന്ന് പിന്മാറിയതോടെയാണ് സിബി ചക്രവർത്തി ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മലയാളത്തിൽ നിന്ന് തമിഴകത്തേക്ക് പറക്കുന്ന ബേസിൽ ജോസഫിന് അവിടെയും ഒരു 'തകർപ്പൻ' പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു!
Angamaly Diary
ഓർമ്മപ്പൂക്കൾ
2 days ago | [YT] | 160
View 1 reply
Angamaly Diary
വാർത്തയുടെ 40-ാം വാർഷികം.
80- കളുടെ തുടക്കത്തിൽ മാതൃഭൂമി ദിനപത്രത്തിൻ്റെ ചീഫ് എഡിറ്ററായിരുന്നു പ്രശസ്ത മാധ്യമ പ്രവർത്തകനായിരുന്ന എം ഡി നാലാപ്പാട്ട്. മാധവിക്കുട്ടി (കമല സുരയ്യ) യുടെ മൂത്ത മകനായ അദ്ദേഹം വനം കയ്യേറ്റക്കാർക്കും നാട്ടുകാരെ ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത ചിട്ടി കമ്പനികൾക്കുമെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. തൻ്റെ എഡിറ്റോറിയൽ പേജുകളിലൂടെ, രൂക്ഷമായ ഭാഷയിൽ അദ്ദേഹം മേൽപ്പറഞ്ഞ ഛിദ്രശക്തികളെ നിർദാക്ഷിണ്യം വിമർശിച്ചിരുന്നു. മാഫിയകളുടെ കണ്ണിലെ കരടായി മാറിയ എം ഡി നാലാപ്പാട്ടിന് അവരിൽ നിന്നും വധഭീക്ഷണി പോലുമുണ്ടായിരുന്നു. സമൂഹത്തിന് ഭീക്ഷണിയായ അധോലോക ശക്തികൾക്കെതിരെയുള്ള അദ്ദേഹത്തിൻ്റെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു വാർത്ത.
80 - കളിലെ മലയാള സിനിമയിലെ, ഏറ്റവും വലിയ ജനപ്രിയ കൂട്ടുകെട്ടായിരുന്നു ഐ വി ശശി - ടി ദാമോദരൻ ടീം. സമകാലിക സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട് നടത്തുന്ന സാമൂഹിക വിമർശനമായിരുന്നു ഈ കൂട്ടായ്മയിൽ പിറന്ന ചിത്രങ്ങളുടെയെല്ലാം പൊതുസ്വഭാവം. രാഷ്ട്രീയ അസ്ഥിരതകളും അരാജകത്വവും മൂല്യ തകർച്ചകളും ഇടതുപക്ഷത്തിന് സംഭവിച്ച അപചയങ്ങളുമെല്ലാം ഇവർ പ്രമേയമായി സ്വീകരിച്ചു. രാജ്യം നേരിട്ട അടിയന്തിരാവസ്ഥക്ക് ശേഷം പ്രതികരണശേഷി നഷ്ടപ്പെട്ട ഉത്തരേന്ത്യൻ ജനത, അമിതാഭ് ബച്ചനെ ക്ഷോഭിക്കുന്ന യുവത്വമാക്കി ആഘോഷിച്ചപ്പോൾ മലയാളികൾ ഐ വി ശശി - ടി ദാമോദരൻ ദ്വയത്തിൻ്റെ രാഷ്ട്രീയ വിമർശന ചിത്രങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഈ ഗണത്തിൽ വരുന്ന അങ്ങാടിയും ഈ നാടും അഹിംസയുമെല്ലാം ഗംഭീര വിജയം നേടുകയുണ്ടായി. ജയനും രതീഷും മമ്മൂട്ടിയുമൊക്ക താരപദവിയിലേക്ക് ഉയരുന്നതിന് പിന്നിൽ ഐ വി ശശി - ടി ദാമോദരൻ ചിത്രങ്ങളുടെ പങ്ക് നിസ്തുലമാണ്. 80- കളിലെ അസംതൃപ്ത മലയാളികളുടെ സേഫ്റ്റി വാൽവുകളായിരുന്നു അവരുടെ രാഷ്ട്രീയ ചിത്രങ്ങൾ.
വാർത്തയിലെ കേന്ദ്ര കഥാപാത്രമായ കേരളഭൂമി പത്രാധിപർ മാധവൻകുട്ടിയെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. തൻ്റെ ആകാര സൗഷ്‌ഠം കൊണ്ടും അസൂയാവഹമായ ഡയലോഗ് ഡെലിവറിയാലും സഹതാരങ്ങൾക്ക് ഇന്നും അന്യമായ അസാധ്യ സ്ക്രീൻ പ്രസൻസിനാലും ഒരു ബഹുതാര ചിത്രമായ വാർത്തയിൽ മമ്മൂട്ടി ഡൊമിനേറ്റ് ചെയ്തു നിന്നു. വെള്ളിത്തിരയിൽ ഒട്ടേറെ മാധവൻമാരെ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ വാർത്തയിലെ മാധവൻകുട്ടിയുടെ തട്ട് താണ് തന്നെയിരിക്കും. 90- കളിലെ പ്രേക്ഷകർ ദി കിംഗിലെ ജോസഫ് അലക്സിൻ്റെ ഡയലോഗുകൾ കേട്ട് കയ്യടിച്ചെങ്കിൽ 80- കളിലെ പ്രേക്ഷകർ കരഘോഷം മുഴക്കിയത് വാർത്തയിലെ മാധവൻകുട്ടിയുടെ തീപാറുന്ന സംഭാഷണങ്ങൾ കേട്ടിട്ടായിരുന്നു.
പരോൾ വാസു എന്ന വാടക ഗുണ്ടയുടെ വേഷത്തിലായിരുന്നു വാർത്തയിൽ മോഹൻലാൽ. തുടക്കത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മാധവൻകുട്ടിയെ അപായപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് മരണം വരെ കൂടെ നിൽക്കുകയും ചെയ്യുന്ന സുഹൃത്തും സഹായിയുമായ പരോൾ വാസു മോഹൻലാലിന് ഒട്ടേറെ കയ്യടികൾ നേടിക്കൊടുത്തിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാരംഭിച്ച് സഹനടനായും ഉപനായകനായും പിന്നെ നായകനായും വളർച്ച പ്രാപിച്ച മോഹൻലാൽ, വാർത്തയിലേക്കെത്തുമ്പോഴേക്കും ജനപ്രീതിയുടെ ഉയരങ്ങൾ കീഴടക്കിയിരുന്നു. സബ്ട്ടിലായ ഭാവപ്രകടനങ്ങളാൽ ലാൽ, പരോൾ വാസുവിനെ മനോഹരമാക്കി. നളിനിയുടെ കഥാപാത്രത്തോടുള്ള തൻ്റെ പ്രണയം പറയാതെ പറയുന്ന സന്ദർഭമൊക്കെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത വിധം ഭംഗിയായി അവതരിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞു. മമ്മൂട്ടിയുടെ സഹകഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന അവസാന ചിത്രങ്ങളിലൊന്നായിരിക്കാം വാർത്ത എന്നു കരുതുന്നു.
ജില്ലാ കളക്ടറും മാധവൻകുട്ടിയുടെ ബാല്യകാല സഖിയുമായ രാധയുടെ വേഷം സീമയായിരുന്നു കൈകാര്യം ചെയ്തത്. ഔദ്യോഗികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുളള തിരക്കിനിടയിൽ സ്വന്തം പ്രണയത്തെ വെളിപ്പെടുത്താനാകാതെ പോയ രാധ സീമയുടെ കയ്യിൽ ഭദ്രമായിരുന്നു. രാധയുടെ സഹോദരിയും മാധവൻകുട്ടിയുടെ ആരാധികയുമായ വാസന്തിയുടെ വേഷത്തിൽ എത്തിയത് നളിനിയാണ്. മാധവൻകുട്ടിയോടുള്ള ആരാധന വ്യർത്ഥമാണെന്ന തിരിച്ചറിവിൽ ഹതാശ്ശയായ വാസന്തി ഒടുവിൽ പരോൾ വാസുവിൻ്റെ പ്രണയത്തെ തിരിച്ചറിയുകയും അയാളിൽ അഭയം കണ്ടെത്തുകയും ചെയ്യുന്നു. വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നളിനിയുടെ കഥാപാത്രം വാസന്തിയാണ്. 80- കളുടെ മധ്യത്തിൽ തമിഴ് താരമായിരുന്ന രാമരാജനുമായി പ്രണയത്തിലായ നളിനിയെ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും അവരുടെ അമ്മ വിലക്കിയിരുന്നു. ആ ഗ്യാപ്പിൽ നളിനി അഭിനയിച്ച മലയാള ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. വാർത്തയെ കൂടാതെ ആവനാഴി, സ്നേഹമുള്ള സിംഹം എന്നിവയൊക്കെ ആ സമയത്ത് റിലീസായവയാണ്.
80- കളുടെ മധ്യത്തിലെ മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു റഹ്മാൻ. റഹ്മാൻ്റെ സാനിധ്യം ഈ ചിത്രങ്ങളുടെ വിജയത്തിൽ നിർണ്ണായകമായിരുന്നു. അക്കാലത്തെ യുവതലമുറയുടെ ഹരമായിരുന്നു റഹ്മാൻ. രാധയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ്റെ റോളായിരുന്നു വാർത്തയിൽ റഹ്മാന്.
എല്ലാ ഐ വി ശശി ചിത്രങ്ങൾ പോലെ തന്നെ താരനിബിഢമായിരുന്നു വാർത്തയും. പ്രധാന താരങ്ങളെ കൂടാതെ വേണു നാഗവള്ളി, തിക്കുറിശ്ശി, ജഗന്നാഥ വർമ്മ, ടി ജി രവി, ദേവൻ, കുഞ്ഞാണ്ടി, ജോണി, പപ്പു, ബാലൻ കെ നായർ, കെ പി എ സി സണ്ണി, അസീസ്, ജനാർദ്ധനൻ, ബാബു നമ്പൂതിരി, നെല്ലിക്കോട് ഭാസ്ക്കരൻ, പറവൂർ ഭരതൻ, കെ പി എ സി ലളിത, ശാന്തകുമാരി എന്നിവരും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് വേണ്ടി പി വി ഗംഗാധരൻ നിർമ്മിച്ച വാർത്ത എന്ന ചിത്രം 1986- ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. അക്കാലത്ത്, പി വി ഗംഗാധരന് കൂടി പങ്കാളിത്തമുള്ള മാതൃഭൂമി ദിനപത്രത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു വാർത്തയുടെ പ്രമേയം എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ വാർത്ത തമിഴിൽ സത്യരാജ്, പ്രഭു, ലക്ഷ്മി, നളിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാലൈവന റോജാക്കൾ എന്ന പേരിൽ അതേ വർഷം തന്നെ തമിഴിൽ റീമേക്ക് ചെയ്തു. കരുണാനിധി ആയിരുന്നു സംഭാഷണ രചയിതാവ്. സംവിധാനം മണിവണ്ണനും. മലയാളത്തിലെ വിജയം തമിഴിലും ആവർത്തിച്ചു. രാജേഷ് ഖന്ന, ജിതേന്ദ്ര, ഡിമ്പിൾ കപാഡിയ, പൂനം ധില്ലൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ജയ് ശിവ ശങ്കർ എന്ന ഹിന്ദി റീമേക്കും ഉണ്ടായിരുന്നു. എസ് എ ചന്ദ്രശേഖർ ആയിരുന്നു സംവിധാനം. മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ ഉന്നത മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെല്ലാം കൊല്ലപ്പെടുന്ന വാർത്തക്ക് ഇന്നും പ്രസക്തിയേറെ.....
Pic : Manzia Chirayinkeezhu
1 week ago | [YT] | 306
View 5 replies
Angamaly Diary
ഗണേഷ് കുമാർ : "ഒരു ദിവസം ഞാൻ മോഹൻലാലിനോട് ചോദിച്ചു, ചേട്ടാ KSRTC ക്ക് വേണ്ടി ഒരു പരസ്യം എടുത്ത് തരുമോ എന്ന്. അതിനെന്താ മോനേ എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്. പക്ഷെ KSRTC യുടെ ബ്രാൻഡ് അംബാസിഡർ വരാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ബ്രാൻഡ് അംബാസിഡർ എന്ന് പറഞ്ഞാൽ പൈസ വാങ്ങിക്കൊണ്ടാണ് ചെയ്യുന്നത് പക്ഷെ ഞാൻ ഇതിന്റെ ഗുഡ്‌വിൽ അംബാസിഡർ ആകാം പണം വേണ്ട എന്ന്. ഇതൊന്നും പറയാൻ വേണ്ടി ഒരു നിമിഷം അദ്ദേഹം ആലോചിച്ചില്ല എന്നുള്ളതാണ്.. KSRTC ക്ക് വേണ്ടി എന്റെ ഒരു സഹോദരന്നോടെന്ന പോലെ ഞാൻ ചോദിച്ച റിക്വസ്റ്റ് ഞാൻ നോക്കട്ടെ മോനേ നാളെ ആവട്ടെ എന്ന് പോലും പറഞ്ഞില്ല ആ നിമിഷം തന്നെ സമ്മതിക്കുക ആയിരുന്നു. അപ്പൊ പലരും അദ്ദേഹത്തെ വിമർശിച്ചു ഇതിനെതിരെ.. പക്ഷെ മോഹൻലാൽ ഗുഡ്‌വിൽ അംബാസിഡർ ആയി, KSRTC അതിമനോഹരമായ രണ്ട് പരസ്യം അദ്ദേഹത്തെ വെച്ച് ചെയ്തു. മോഹൻലാൽ എന്ന മനുഷ്യന്റെ ഹൃദയസ്പർശി ആയ സംഭാഷണം അതിലുണ്ട്. നമ്മൾ ഈ ആഡിൽ യാതൊരു കൃത്രിമത്വവും ചെയ്തിട്ടില്ല, മോഹൻലാൽ എന്ന നടൻ KSRTC യെ എങ്ങനെ കാണുന്നു എന്നുള്ളതാണ് അതിൽ കാണാൻ കഴിയുന്നത്."
കേരളത്തിന്റെ പൊതുസ്വത്താണ് മോഹൻലാൽ എന്ന് പറയുമ്പോൾ ഇത്തരത്തിൽ നമ്മുടെ നാടിന്റെ പബ്ലിക് സെക്ടറിന് വേണ്ടി അദ്ദേഹം മുന്നിട്ട് ഇറങ്ങി വന്ന് പ്രവർത്തിക്കുന്നത് ആദ്യമായിട്ടല്ല കാണുന്നത്. AIDS ബോധവൽക്കരണം, സുരക്ഷിതമായ ഡ്രൈവിംഗ് ഒക്കെ തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ അവരിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം പൈസ വാങ്ങാതെ തന്നെ എല്ലാ കാലത്തും മോഹൻലാൽ നിന്നിട്ടുണ്ട്. തന്നെ താനാക്കിയ ആളുകളോടുള്ള പ്രതിബദ്ധത എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും മറക്കാതെയാണ് രാഷ്ട്രീയ ഭേദമന്യേന അദ്ദേഹം എന്നും നിന്നിട്ടുള്ളത്.
©Rizwan
#mohanlal
1 week ago | [YT] | 30
View 2 replies
Angamaly Diary
മലയാള സിനിമയെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച സംവിധായകൻ രാജേഷ് പിള്ള ഓർമ്മയായിട്ട് 10 വർഷം.
മലയാള സിനിമയില്‍ ഏറെ പ്രതീക്ഷയുള്ള സംവിധായകനായിരുന്ന. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളിയുടെ സിനിമ കാഴ്ചാനുഭവങ്ങളെ മാറ്റിയെഴുതിയ..... സിനിമയ്ക്കായി ജീവിച്ചു... സിനിമയ്ക്കായി തന്നെ മരിച്ച... മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കിൻ്റെ സംവിധായകൻ രാജേഷ് പിള്ള.
ഓച്ചിറ സ്വദേശി ഡോ. കെ. രാമൻപിള്ളയുടെയും ഹരിപ്പാട് വീയപുരം സ്വദേശിയായ സുഭദ്രാമ്മയുടെയും മകനായി 1974 ഒക്ടോബർ 7 ന് ഡൽഹിയിൽ ജനനം. ഡൽഹിയിൽ കോളേജ് അധ്യാപകനായിരുന്ന പിതാവ് പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. പട്ടം സെന്റ് മേരീസ്, ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജേഷ് പിള്ളയുടെ വിദ്യാഭ്യാസം.
ബിരുദത്തിനു ശേഷം രാജീവ് അഞ്ചലിനൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു. 2005-ൽ
2005–ൽ പുറത്തിറങ്ങിയ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയാണ് രാജേഷ് പിള്ള ആദ്യം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം പക്ഷെ ബോക്സ് ഓാഫിസിൽ തിളങ്ങിയില്ല. പിന്നീട് 2011 ൽ ബോബി-സഞ്ജയ് തിരക്കഥ രചിച്ച് മലയാള സിനിമയെ ഇന്നത്തെ ന്യൂജനറേഷൻ യുഗത്തിലേക്ക് കൈപിടിച്ചാനയിച്ച ട്രാഫിക്കുമായി അദ്ദേഹം എത്തിയത്. ഈ ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെന്നൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയായിരുന്നു ട്രാഫിക് എന്ന സിനിമയുടേത്. സിനിമ ചരിത്രമായെന്നു മാത്രമല്ല ആദ്യ സിനിമ പരാജയപ്പെട്ട ഫിലിംമേക്കറുടെ ഗംഭീര തിരിച്ചു വരവിനും മലയാള സിനിമ സാക്ഷിയായി. ട്രാഫിക്ക് ഹിന്ദിയിൽ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറച്ചു കാലത്തേക്ക് ബോംബെയിലേക്ക് താമസം മാറി. 2 വർഷത്തോളം അതിന്റെ ഷൂട്ടിങ്ങിനായി മാറ്റി വച്ചെങ്കിലും മരണശേഷം മാത്രമാണ് ചിത്രം റിലീസായത്. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി എന്ന എന്ന ചിത്രവും സംവിധാനം ചെയ്തു 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വേട്ട ആണ് അവസാന ചിത്രം.
നോൺ-ആൽക്കഹോളിക് ലിവർ സിൻഡ്രോം (കരൾ രോഗം) മൂർച്ചിച്ചതിനെ തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന രാജേഷ് പിള്ള കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വെച്ച് 2016 ഫെബ്രുവരി 27-ന് അന്തരിച്ചു. വേട്ട എന്ന ചിത്രം റിലീസ് ചെയ്ത് പിറ്റേ ദിവസമാണ് രാജേഷ് മരണപ്പെട്ടത്. വേട്ട എന്ന ചിത്രം ഷൂട്ട് ചെയ്തത് പലപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ പോയി വന്നാണ്. രോഗം അതികഠിനമായി ശരീരത്തെ ആക്രമിച്ചപ്പോഴും തന്റെ സർഗശേഷിയെ അതു കീഴ്പ്പെടുത്താതിരിക്കാൻ രാജേഷ് ആവുന്നത് ശ്രമിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയപ്പോഴേക്ക് ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും ചിത്രത്തിന്റെ എഡിറ്റിങ്ങിനെക്കുറിച്ചും മറ്റു ജോലികളെപ്പറ്റിയുമായിരുന്നു ചിന്തകളത്രയും. ഒടുവിൽ വിഷമതകൾക്കിടയിലും തന്റെ ചിത്രം പൂർത്തിയാക്കി.
ചിത്രത്തിന്റെ സെൻസറിങ് നടക്കുമ്പോൾ വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചുവെങ്കിലും ഒടുവിൽ തന്റെ ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേന്ന് ഒരു സിനിമാക്കഥയുടെ ക്ലൈമാക്സ് പോലെ മരണം അദ്ദേഹത്തിൻ്റെ സിനിമയുടെ പേരു പോലെ 'വേട്ട'യാടി.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Kalagramam Book Shelf
1 week ago | [YT] | 128
View 2 replies
Angamaly Diary
കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി
1 week ago | [YT] | 25
View 1 reply
Angamaly Diary
യാ മോനെ കിടു......
𝐏𝐀𝐓𝐑𝐈𝐎𝐓 𝐨𝐟𝐟𝐢𝐜𝐢𝐚𝐥 𝐩𝐨𝐬𝐭𝐞𝐫 🔥❣️
#mammootty #mohanlal
1 week ago | [YT] | 308
View 3 replies
Angamaly Diary
തെന്നിന്ത്യൻ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത അഭിനയ മികവിലൂടെ സായ് പല്ലവി സ്വന്തമാക്കിയത് ചരിത്ര നേട്ടം! വെറും 11 നോമിനേഷനുകളിൽ നിന്നായി 7 ഫിലിംഫെയർ അവാർഡുകളാണ് ഈ അതുല്യ പ്രതിഭ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
2015-ൽ മലയാളികളുടെ മനംകവർന്ന 'പ്രേമം' എന്ന ചിത്രത്തിലെ മലർ മിസ്സിലൂടെ മികച്ച നവാഗത നടിക്കുള്ള പുരസ്കാരം നേടിയായിരുന്നു ഈ ജൈത്രയാത്രയുടെ തുടക്കം. പിന്നീട് തെലുങ്കിൽ 'ഫിദ' (2017), 'ലവ് സ്റ്റോറി' (2021) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുകൾ അവർ സ്വന്തമാക്കി. കൂടാതെ 'ശ്യാം സിംഹ റോയ്' (2021), 'വിരാട പർവ്വം' (2022) എന്നീ തെലുങ്ക് ചിത്രങ്ങളിലെ ആഴമുള്ള കഥാപാത്രങ്ങൾ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്കാരങ്ങളും സായ് പല്ലവിക്ക് നേടിക്കൊടുത്തു. തമിഴിൽ 'ഗാർഗി' (2022) എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അവർ, ഏറ്റവും ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അമരനിലെ' (2024) ഹൃദയസ്പർശിയായ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള തന്റെ കരിയറിലെ ഏഴാമത്തെ ഫിലിംഫെയർ പുരസ്കാരവും സ്വന്തമാക്കി.
കേവലം ഗ്ലാമർ വേഷങ്ങൾക്ക് പിന്നാലെ പോകാതെ, അഭിനയത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്തതാണ് പുതിയ തലമുറയിലെ നടിമാരിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാൻ സായ് പല്ലവിയെ സഹായിച്ചത്.
#SaiPallavi #FilmfareAwards #RecordBreaker #Amaran #Premam #Fidaa #Gargi #SouthIndianCinema #Malayalam
1 week ago | [YT] | 28
View 1 reply
Angamaly Diary
തമിഴകത്തെ കീഴടക്കാൻ നമ്മുടെ സ്വന്തം ബേസിൽ! തലൈവർ-ഉലകനായകൻ ചിത്രത്തിൽ വമ്പൻ വേഷത്തിൽ ബേസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഇനി സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ 'തലൈവർ 173'-ൽ പ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബേസിലിനൊപ്പം യുവതാരം നസ്ലെനും ഈ ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ഈ മഹാസംഗമത്തിൽ ബേസിലിന്റെ സാന്നിധ്യം മലയാള സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
അടുത്തിടെയായി തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 'ജയിലറിൽ' ലാലേട്ടനും, 'വേട്ടൈയനിൽ' ഫഹദും മഞ്ജു വാര്യരും, 'കൂലിയിൽ' സൗബിൻ ഷാഹിറും എത്തിയതിന് പിന്നാലെ, ഇതാ മോളിവുഡിന്റെ സ്വന്തം ബേസില്‍ സാക്ഷാൽ തലൈവർക്കൊപ്പമുള്ള പടയോട്ടത്തിന് ഒരുങ്ങുന്നു.
'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി ഒരുക്കുന്ന ഈ ചിത്രം മാസ്സ് എലമെന്റുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ്. നേരത്തെ സംവിധായകൻ സുന്ദർ സി പ്രോജക്റ്റിൽ നിന്ന് പിന്മാറിയതോടെയാണ് സിബി ചക്രവർത്തി ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മലയാളത്തിൽ നിന്ന് തമിഴകത്തേക്ക് പറക്കുന്ന ബേസിൽ ജോസഫിന് അവിടെയും ഒരു 'തകർപ്പൻ' പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു!
1 week ago | [YT] | 17
View 1 reply
Angamaly Diary
11th Death Anniversary of Shri. A. Vincent
1 week ago (edited) | [YT] | 9
View 1 reply
Angamaly Diary
#PATRIOT Second Look Poster Releasing Tomorrow at 5 PM IST. Stay Tuned.
IN CINEMAS WORLDWIDE FROM APRIL 23 , 2026
1 week ago | [YT] | 34
View 0 replies
Load more