ഈ ചാനലിനെ പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഈ email id യിൽ അയക്കാം politicalscience331@gmail.com
സഖാക്കളെ...എല്ലാവരും സബ് സ്ക്രൈബ് ചെയ്തു സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു .
In case any copyright issues kindly contact me: I will delete the video immediately MAIL ID:
politicalscience331@gmail.com
ലാൽസലാം
സഖാക്കൾ
പൂക്കിയ്ക്ക് അടുപ്പിലുമാകാം
2 weeks ago | [YT] | 1,240
View 89 replies
സഖാക്കൾ
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം -ലയണൽ മെസ്സി
ലിസ്റ്റ് ഏ ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ അര സെഞ്ച്വറിയടിച്ച താരം-വൈഭവ് സൂര്യവംശി
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി-വി.ഡി.സതീശൻ
അന്ന് വാക്ക് ,വാക്കേ....
ഇന്ന് ചാക്ക്,ചാക്കേ.....
1 month ago | [YT] | 143
View 2 replies
സഖാക്കൾ
രാജേഷ്: മദ്യനയം മന്ത്രി അനൂപ് അറിഞ്ഞിട്ടില്ല,
പരുത്തി: മദ്യനയം വരാൻ പോകുന്നെയുള്ളൂ, അതിലെന്താ സംശയം? അങ്ങ് എക്സൈസ് മന്ത്രിയായിരുന്നപ്പോ അങ്ങയോട് ചോദിച്ചിട്ടാണോ എല്ലാം പ്രഖ്യാപിച്ചിരുന്നത്?
രാജേഷ്, തീർച്ചയായും, അതിലെന്താ സംശയം..?
പരുത്തി: എ.. എന്നാ എല്ലാ സർക്കാറുകളും അങ്ങനെയാണന്ന് ഞാൻ കരുതുന്നില്ല, ( ഉരുണ്ട് മറിയൽ)
രാജേഷ്: അതെങ്ങനെ ശരിയാകും? വകുപ്പ് മന്ത്രി അറിയാതെയാണോ കാര്യങ്ങൾ തീരുമാനിക്കുക..?
പരുത്തി: വകുപ്പ് മന്ത്രി പറഞ്ഞു ഞാനത് അറിയേണ്ട കാര്യമില്ല, ഇനി നയത്തിൻ്റെ കാര്യം വരുമ്പോ അതാലോചിക്കും എന്ന് പറഞ്ഞു,
രാജേഷ്: വിവരക്കേട് പറയല്ലെ, നിയസഭയിൽ ബജറ്റ് പാസാക്കിയാൽ ആ നികുതി നിർദ്ദേശം യാഥാർത്ഥ്യമായി, പിന്നെ നയത്തിനെന്ത് പ്രസക്തി..?
പരുത്തി: വീര്യം കുറഞ്ഞ മദ്യം വിൽക്കണ്ടന്ന് തീരുമാനിക്കും..
രാജേഷ്: ബജറ്റിൽ പാസാക്കിയിട്ടോ?
പരുത്തി: ആ.. ന്തെ..?
രാജേഷ്: അവര് കോടതിയിൽ പോകും, അനുകൂല വിധി നേടും.എന്താ നിങ്ങൾ പറയുന്നത്, നിയമസഭ പാസാക്കിയ ബജറ്റിന് മുകളിലാണോ മദ്യനയം?
ആണോ?
പരുത്തി: ഉത്തരമില്ലാതെ അണ്ണാക്കിRല വെള്ളം വറ്റി നിൽക്കുന്നു...😭
എജ്ജാദി ദുരന്തം...!!!
1 month ago (edited) | [YT] | 179
View 17 replies
സഖാക്കൾ
മുഖ്യമന്ത്രി വി ഡി സതീശൻ നുണ പറയുന്നതു തുടരുകയാണ്.ഇന്ന് മന്ത്രിസഭായോഗാനന്തരം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി.എം ശ്രീ പദ്ധതി നടപ്പിലാക്കി എന്നും അതിൽ നിന്നും പിന്മാറാൻ കത്ത് നൽകിയിട്ടില്ല എന്നുമാണ്.
പോസ്റ്റിനൊപ്പമുള്ളത് പി എം ശ്രി പദ്ധതിയിൽ ആശങ്ക അറിയിച്ചും കേരളം അതിന്റെ ഭാഗമാകുന്നില്ല എന്നും വ്യക്തമാക്കി 2025 നവംബർ 12 കേന്ദ്രത്തിൻ അയച്ച കത്തിന്റെ കോപ്പിയാണ്.
2026 മെയ് 8 ലെ മനോരമ പത്രവും അത് തന്നെ പറയുന്നുണ്ട്, കേരളം പി.എംശ്രീ പദ്ധതിയിൽ ഇല്ല എന്ന് .
പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരള സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ഈ വാർത്തയിൽ കൃത്യമായി പറയുന്നു.നടപ്പിലാക്കിയ പദ്ധതി നടപ്പാക്കണം ഏന്ന് ആവശ്യപ്പെട്ട് കേന്ദ്രം എന്തായാലും കത്ത് അയക്കില്ലല്ലോ,
പകൽപോലെ സത്യമാണ് ഈ കാര്യം എന്നിരിക്കെയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്രസമ്മേളനത്തിൽ പച്ചക്കള്ളം ആവർത്തിച്ച് പറഞ്ഞത്.
നുണ പറയുന്നത് അദ്ദേഹത്തിന് ഭൂഷണം ആയിരിക്കാം, പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയൻ ആണ് എന്നത് മലയാളികൾക്ക് ആകെ അപമാനം ആണ് .
2 months ago | [YT] | 401
View 29 replies
സഖാക്കൾ
ഈ വീഡിയോ ഒന്നു കണ്ടു നോക്കും സതീശനെയും ടീമിനെയും കണ്ടം വഴി ഓട്ടിക്കുന്നു.
https://youtu.be/G-hV-jD0fWE
2 months ago | [YT] | 14
View 0 replies
സഖാക്കൾ
റിപ്പോർട്ടറിലെ ഡോ.അരുൺ കുമാറിന് വേറെന്തൊക്കെ അറിയുമെങ്കിലും കണക്കു കൂട്ടലറിയില്ല; കുറയ്‌ക്കലുമറിയില്ല.
ഗുണനപ്പട്ടിക പറയൽ മാത്രമല്ല കണക്കെന്ന് നിങ്ങളാദ്യം മനസ്സിലാക്കണം.
പഞ്ചസിദ്ധാന്തികയിൽ വരാഹമിഹിരൻ ഇത് പറഞ്ഞിട്ടുമുണ്ട്.
ഇനി കാര്യത്തിലേക്ക് വരാം.
സതീശനോമിക്സിലൂടെ ലാഭിക്കാവുന്ന പൈസയുടെ കണക്കു പറയുവാണ് സ്മൃതി മാഡം:
ഒരു ദിവസം ഒരു സ്ത്രീക്ക് ബസ് ടിക്കറ്റിന് ചിലവ്: 60 രൂപ
ഒരു മാസത്തിൽ 30 ദിവസം.
(You see... 31 ദിവസങ്ങളുള്ള 7 മാസങ്ങളുണ്ടായിട്ടും മാഡം അത് കൂട്ടിയിട്ടില്ല എന്നോർക്കണം)
30 ഗുണം 60 സമം 18000.
ദയ തോന്നിയിട്ട് Actually പൂജ്യം ഒരെണ്ണം കുറച്ചതാണ് മാഡം.
അപ്പോൾ അരുൺ പറയുവാണേ: 1800 മാത്രമല്ലേ വരൂന്ന്.
എന്തൊരു പൊട്ടക്കണക്കാണയാള് പറയുന്നത്!
മാഡം പറയുന്നത് പൈസയുടെ കണക്കല്ലേ?
60 രൂപയെന്നാൽ 6000 പൈസയല്ലേ?
അപ്പൊ എത്ര പൈസയാണ് മൊത്തം ലാഭം?
1,80,000 പൈസയല്ലേ?
ഒരു പൂജ്യം കുറച്ചു പറയുകയല്ലേ മാഡം ചെയ്തത്?
യെന്തൊരു കഷ്ടാണ് അരുൺ?
ഇനി അരുൺ പറയുന്ന അടുത്ത കാര്യം നോക്കൂ.
'എവിടെയും ബസ് ഇല്ലെന്നേ'
ഡോ.അരുൺ...യെന്തൊരു മണ്ടത്തരമാണ് നിങ്ങള് പറയുന്നത്?
ബസ് ഇല്ലെന്നാൽ മിച്ചം വെയ്ക്കുന്ന പൈസ കൂടുകയല്ലേ ചെയ്യുക?
ടൗണിൽ പോയാൽ ഒരു ചായ കുടിക്കണ്ടേ?
ആ പൈസ ലാഭല്ലേ?
പഴം പൊരി വാങ്ങുന്ന പൈസ ലാഭല്ലേ?
സിനിമ കാണുന്ന പൈസ ലാഭല്ലേ?
വളയും കമ്മലും വാങ്ങുന്ന പൈസ ലാഭല്ലേ?
കോട്ടൺ സാരി വാങ്ങുന്ന പൈസ ലാഭല്ലേ?
യെത്രയെത്ര പൈസയാണ് ലാഭം!
സതീശനോമിക്സ് മനസ്സിലാക്കാനറിയാത്തോരാളിനെയാണല്ലോ
ഈ ആന്റോ മുതലാളി എഡിറ്ററാക്കി വെച്ചിരിക്കുന്നത് എന്നാലോചിക്കുമ്പോ!!!
ഇനി എന്റെ അഭിപ്രായം പറയാം:
ഓർഡിനറിയിൽ മാത്രം സൗജന്യം കൊടുക്കണം.
പതിയെപ്പതിയെ ഓർഡിനറി നിർത്തണം.
കോടികൾ കോടികൾ ലാഭിക്കണം.
ഈ കാര്യത്തിലും വി.ഡി.സതീശനൊപ്പമാണ് ഞാൻ.
2 months ago | [YT] | 156
View 10 replies
സഖാക്കൾ
ഹാപ്പി ആയോ... 😂
''പിണറായി വിജയന്റെ 10 വർഷത്തിന് ശേഷം സെക്രട്ടറിയേറ്റിന്റെ മലർക്കേ തുറന്ന വാതിൽ '' എന്ന നാടകത്തിന് അതീവ ദുഖകരമായ ക്ലൈമാക്സ് സംഭവിച്ചിരിക്കുകയാണ് സൂർത്തുക്കളെ..
കഴിഞ്ഞയാഴ്ച മാധ്യമങ്ങൾ പ്രധാനമായും ആഘോഷിച്ച വാർത്തയായിരുന്നു.. ഒരീച്ച പോലും കടക്കാതെ പിണറായി വിജയൻ അടച്ചു വെച്ച സെക്രട്ടറിയേറ്റിന്റെ കവാടം സതീശൻ വന്നതിന് ശേഷം മാധ്യമങ്ങൾക്കായി മലർക്കേ തുറന്നിട്ടു എന്നത്.
മില്യൻ കണക്കിന് വ്യൂസും പ്രതികരണങ്ങളുമാണ് അതിന് ജനങ്ങളിൽ നിന്ന് കിട്ടിയത്.
പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ ഇത് സംബന്ധിച്ച് വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഈ ഗേറ്റ് മീഡിയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി തീരുമെന്ന് മാപ്രകളും അത് കേട്ട് വിശ്വസിച്ചു..
എന്നാൽ ഭരണം കിട്ടി മധുവിധു തീരും മുൻപേ ആ ഗേറ്റ് വീണ്ടും ഈച്ച പോലും കയറാതെ വീണ്ടും പഴയ കാലം പോലെ ആയെന്ന് പറഞ്ഞു വിലപിക്കുന്നത് മനോരമ ന്യൂസ് റിപ്പോർട്ടർ തന്നെ.
സതീശനും ഇക്കാര്യത്തിൽ പിണറായി വിജയന്റെ നയം പിന്തുടർന്ന് തുടങ്ങിത്രേ..!!
മധുവിധു കഴിഞ്ഞു തുടങ്ങുന്നല്ലേ ഉള്ളൂ മക്കളേ.. ഇപ്പോഴേ ഇങ്ങിനെ കരഞ്ഞാലോ..?
കാര്യ പ്രസക്തമായ നിങ്ങളുടെ ഏതെങ്കിലുമൊരു ചോദ്യത്തിന് പിണറായി വിജയൻ ഇത് വരെ ഉത്തരം നൽകാതെ പോയിട്ടുണ്ടോ..??
ഇല്ലല്ലോ..
പക്ഷേ സതീശനോട് ഒരു ചോദ്യം ചോദിച്ചപ്പോൾ കാണിച്ച കഥകളി കഴിഞ്ഞയാഴ്ച നിങ്ങൾ കണ്ടതല്ലേയുള്ളൂ..
കാത്തിരിക്കുക.. വാഴ്ത്തു പാട്ട് പാടിയ നിങ്ങളെ കൊണ്ട് തന്നെ മാറ്റി പറയിപ്പിക്കും കാലം.
2 months ago | [YT] | 403
View 22 replies
സഖാക്കൾ
ബംഗാളിൽ സിപിഐ എം വിളിച്ചാൽ അന്നും ഇന്നും അണികളൊഴുകും. വർഗീയ രാഷ്ട്രീയം ഇളക്കിമറിച്ച് അധികാരത്തിലേറിയ ബിജെപി ക്രിമിനലുകൾ ഒരേ സ്വരത്തിൽ പറയുന്നത് ‘ഞങ്ങൾ വന്നതുകൊണ്ടാണ് സിപിഐ എം 600 പാർടി ഓഫീസുകൾ തുറന്നത്’ എന്നാണ്. ഇത് പച്ചക്കള്ളമാണ്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സിപിഐ എം തുടർച്ചയായി പാർടി ഓഫീസുകൾ തിരിച്ചുപിടിക്കാൻ ആരംഭിച്ചത്. 2024 ആകുമ്പോഴേക്ക് 600ലധികം പാർടി ഓഫീസുകൾ നാം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. 2024 ജനുവരിയിൽ 8 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ച് ഞങ്ങൾ നടത്തിയ യുവജന റാലി നടന്നത് ബ്രിഗേഡ് ഗ്രൗണ്ടിലാണ്. നരേന്ദ്രമോദി വന്നാൽ പോലും നിറയാത്ത ഗ്രൗണ്ട് ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മോശം സമയത്തും ചെങ്കൊടികളാൽ നിറച്ചിട്ടുണ്ടെന്ന് സാരം. അധികാരം ബിജെപിക്ക് കിട്ടിയതിനാൽ തൃണമൂൽ ഇല്ലാതാകുകയാണ്. സിപിഐ എമ്മിനോട് മുഖം തിരിച്ചിരുന്ന പലരും ഇന്ന് സിപിഐ എമ്മിനൊപ്പം നിൽക്കാൻ തയ്യാറാകുകയാണ്. ഒപ്പം ഇപ്പോഴും പാർടി ഓഫീസുകൾ ഞങ്ങൾ തിരിച്ചുപിടിക്കുകയും ബിജെപി പിടിച്ചെടുക്കാൻ വന്ന ഓഫീസുകൾ ഞങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിൻ്റെ നുണഫാക്ടറികൾ ഇനിയും നുണ സൃഷ്ടിക്കും. ഈ പോസ്റ്റ് വായിക്കുന്ന സംഘപരിവാറുകാർ പേജിൽ തന്നെ നോക്കിയാൽ പണ്ടുമുതലേ പാർടി ഓഫീസ് തിരിച്ചുപിടിക്കുന്ന വാർത്തകളും ലഭിക്കും. ബിജെപിയുടെ തണലിലല്ല ഞങ്ങൾ ചെങ്കൊടി പിടിക്കുന്നത്, ബിജെപിയെ വെട്ടിമാറ്റാൻ തന്നെയാണ് ഞങ്ങൾ ചെങ്കൊടി പിടിക്കുന്നത്.
2 months ago | [YT] | 644
View 14 replies
സഖാക്കൾ
ബംഗാളിൽ തൃണമൂലിന്റെ തകർച്ച രാജ്യം കാണുന്നു.
‘കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ബംഗാളിനെ മോചിപ്പിച്ച’
മമത എന്ന ‘രക്ഷക’ ഇന്ന് ഒരു രാഷ്ട്രീയ അഭയാർത്ഥിയായി കൽക്കത്തയുടെ തെരുവിൽ ഒറ്റയ്ക്ക് നിൽക്കുന്നു.
2011 ൽ ബംഗാളിലെ ഭരണസിരാകേന്ദ്രമായ റൈറ്റേഴ്‌സ് ബംഗ്ലാവിൽ നിന്നും ‘അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും’ പടിയിറങ്ങിയപ്പോൾ ‘ബംഗാളിലെ ചെങ്കൊടിക്കാലം എന്നെന്നേക്കുമായി അവസാനിച്ചു’ എന്നാണ് വലതുപക്ഷം പ്രഖ്യാപിച്ചത്.
ഇടതുപഷത്തെ പടിയിറക്കാൻ മമതയെ മുന്നിൽ നിർത്തി കോൺഗ്രസ്സും, തീവ്ര വലതും,തീവ്ര ഇടതുമൊക്കെയായി,കൈകോർത്ത മഴവിൽ സഖ്യത്തിന്റെ,അവിശുദ്ധ രാഷ്ട്രീയ നാടകാന്ത്യം, മമത മുഖ്യമന്ത്രിയായി.തിരഞ്ഞെടുപ്പ് പരാജയ ദിവസം മുതൽ ബംഗാളിലെ സഖാക്കൾ നേരിട്ടത് അതിക്രൂരമായ വേട്ടയായിരുന്നു.
എന്നാൽ,ആ കൊടിയ ക്രൂരതകൾക്ക് ഈ ചെങ്കനലിനെ കെടുത്താൻ കഴിഞ്ഞില്ല.
ആയുധങ്ങൾക്കും,ഭരണകൂട ഭീകരതയ്ക്കും മുന്നിൽ
‘ചുവപ്പ് മാഞ്ഞു പോകും’എന്ന് പറഞ്ഞവരെ നമ്മൾ ഓർമിപ്പിച്ചത്,ബംഗാളിന്റെ തന്നെ ഭൂതകാലം ആയിരുന്നു.
കമ്യൂണിസ്റ്റ്കാരുടെ ചോര തേടി സിദ്ധാർദ്ധ ശങ്കർ റേയെ,കോൺഗ്രസ്സ് വേട്ടയ്ക്ക് വിട്ട കാലമുണ്ട് ബംഗാളിൽ.1972 മുതൽ 1977 വരെ സിദ്ധാർധ് ശങ്കർ റേ ആയിരുന്നു മുഖ്യമന്ത്രി.
എന്നാൽ,1971 മുതൽ ജനധിപത്യത്തെ ആട്ടിമറിച്ചു,ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.ഇന്ദിരഗാന്ധി,തന്റെ വിശ്വസ്തനും കേന്ദ്ര മന്ത്രിയുമായിരുന്ന സിദ്ധാർധ് ശങ്കർ റേയെ ബംഗാളിന്റെ പ്രത്യേക ചുമതലുള്ള മന്ത്രിയാക്കി.
71 മുതൽ തന്നെ ഭീകരത ആരംഭിച്ചു. കൊന്നുതള്ളിയാൽ തീർന്നുപോകുന്നതാണ് ഈ ചുവപ്പ് എന്ന്,ഇന്ദിര കരുതി.
1971 നും 1977 നുമിടയിലെ ആ അർദ്ധഫാസിസ്റ്റ് വേട്ടയിൽ
സിപി ഐ (എം)ന് നഷ്ടപ്പെട്ടത്, 1200 പാർട്ടി സഖാക്കളുടെ ജീവനാണ്!!
അക്കാലയളവിൽ കോൺഗ്രസ്സ് നൂറു കണക്കിന് സിപിഐ(എം)പാർട്ടി ഓഫീസുകൾ പിടിച്ചെടുത്തു.
എന്നാൽ,
‘കൊല്ലാം,പക്ഷേ,തോൽപ്പിക്കാനാകില്ല’എന്ന് കാലം ചുവപ്പ് കൊണ്ട് രേഖപ്പെടുത്തി.
അതിഭീകരമായ ആ വേട്ടയെ അതിജീവിച്ച്, ഒരത്ഭുതമായി 1977 ൽ നമ്മുടെ പാർട്ടി ഭരണത്തിലേക്ക് തിരിച്ചുവന്നു. സിദ്ധാർധ് ശങ്കർ റേ കോൺഗ്രസ്സിന്റെ അവസാനത്തെ മുഖ്യമന്ത്രിയുമായി!!.
ചോര കൊണ്ടെഴുതിയ ഈ പൂർവ്വകാലം ചൂണ്ടിയാണ് മമതയുടെ കമ്യൂണിസ്റ്റ് വേട്ടയെയും ഈ ചെങ്കൊടി അതിജീവിക്കുമെന്ന് നമ്മൾ പറഞ്ഞു കൊണ്ടേയിരുന്നത്...
നഷ്ടപ്പെട്ടത് ഭരണമായിരുന്നു,
പാർട്ടി, അത് അണയാത്ത തീയായി അമർന്നും ആളിയും കത്തിക്കൊണ്ടേയിരുന്നു.
ഓരോ തവണ ബംഗാളിൽ പോയപ്പോഴും കണ്ടതും,പരിചയപ്പെട്ടതും,ത്യാഗങ്ങളുടെ ആൾരൂപങ്ങളെ ആയിരുന്നു...
രക്തസാക്ഷികളുടെ മാതാ പിതാക്കൾ,തൃണമൂൽ അക്രമണത്തിൽ ശരീര ഭാഗങ്ങൾ നഷ്ടപ്പെട്ടവർ..ജയിലിൽ കിടന്നവർ,കിടക്കുന്നവർ,തൃണമൂൽ ഭീഷണിയിൽ പലയാനം ചെയ്യേണ്ടി വന്ന കുടുംബങ്ങൾ...
പക്ഷേ അവരുടെയെല്ലാം കണ്ണുകളിൽ ഒരു തീയുണ്ടായിരുന്നു,ഒരു ഭീകരതയ്ക്കും അണയ്ക്കാൻ കഴിയാത്ത തീ...
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉൾക്കരുത്ത്.
ഓരോ അക്രമവും ആ സഖാക്കളെ കൂടുതൽ രാഷ്ട്രീയ പ്രബുദ്ധമാക്കി,ഓരോ ജയിൽവാസവും അവരെ കൂടുതൽ വിപ്ലവകാരികളാക്കി,ഭരണകൂട ഭീകരതകൾ അവരെ വലിയ പ്രക്ഷോഭകാരികളാക്കി.
‘ഇടത് അവസാനിച്ചു’,എന്നെഴുതിയ മാധ്യമങ്ങൾക്ക് മുന്നിൽ ഒരിക്കൽ കൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ ലക്ഷക്കണക്കിന് യുവതീ യുവാക്കൾ ഒരു കടൽ പോലെ ഇരമ്പിയെത്തി...ഇടതിന്റെ പോരാട്ടങ്ങൾക്ക് നേരെ ബംഗാളിൽ മാധ്യമങ്ങൾ 2011 ന് ശേഷം ശേഷം ആദ്യമായി ക്യാമറകൾ ഓണാക്കി വയ്ക്കേണ്ടി വന്നത് അന്നായിരുന്നു.ഇടത്,ബംഗാളിൽ അതിജീവിക്കും എന്ന് മാധ്യമങ്ങൾ തിരുത്തിപ്പറയേണ്ടി വന്ന നിമിഷം! .
മമതയ്ക്ക് എതിരെ രാഷ്ട്രീയ യുദ്ധ പ്രഖ്യാപനം നടത്തി,ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന,മീനാക്ഷി മുഖർജ്ജി യുടെ നേതൃത്വത്തിൽ 2023 നവംബർ 23 ന് കുച്ച് ബീഹാറിൽ നിന്നും ആരംഭിച്ചു,22 ജില്ലകളിലൂടെ കാൽ നടയായി സഞ്ചരിച്ച ഇൻസാഫ് ജാഥ.2024 ജനുവരി 7ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ മൈതാനങ്ങളിൽ ഒന്നായ കൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ സമാപിച്ചു.2011 ൽ ഇടത് ഭരണം നഷ്ടപ്പെട്ടതിനു ശേഷം ആദ്യമായാണ് ഒരു ഡി വൈ എഫ് ഐ റാലിക്ക് ഈ മൈതാനം അന്ന് സാക്ഷ്യം വഹിച്ചതും.
2024 ജനുവരി 8 ലെ ദേശീയ മാധ്യമങ്ങൾ അമ്പരപ്പോടെ എഴുതി,
‘ഇടതു തിരിച്ചു വരുന്നു’എന്ന്.
മമതയുടെ അഴിമതി ഭരണത്തിനും,ജനാധിപത്യ വിരുദ്ധതയ്ക്കും എതിരായ പൊതുബോധം സൃഷ്ടിച്ചതിൽ ഡി വൈ എഫ് ഐ നടത്തിയ പോരാട്ടങ്ങൾക്ക്,അവർ അനുഭവിച്ച ത്യാഗങ്ങൾക്ക്,വലിയ പ്രധാന്യമുണ്ട്.
ഇടതിനെ കുഴിച്ചു മൂടാൻ ഇറങ്ങിയ മമത വഴി വെട്ടിയത് സംഘപരിവാറിനായിരുന്നു.. തൃണമൂലും, മമതയും വീണു,വീഴാത്ത ചെങ്കൊടി ഹൂഗ്ലിയുടെ തീരങ്ങൾ താണ്ടിവരുന്ന ഇളം കാറ്റിൽ ഇപ്പോഴും വീണുപോകാതെ പറക്കുന്നുണ്ട്.ബി ജെ പി സർക്കാരിനെതിരായ ഇടതിന്റെ പോരാട്ടങ്ങൾക്കായി കൊൽക്കത്തയുടെ തെരുവുകളിലേക്ക് ആ ചെങ്കൊടികൾ പിടിച്ചു സഖാക്കൾ നീങ്ങും...
വർഗീയതയിൽ നിന്നും,ആ നാടിനെ കാക്കും.
അവസാനിക്കാത്ത പോരാട്ടങ്ങളിൽ ഈ പാർട്ടി അതിന്റെ ചരിത്രപരമായ കടമ നിർവഹിക്കും...
വേട്ടയ്ക്കിറങ്ങുന്നവർ തോറ്റു മണ്ണടിയും...
തോൽക്കാത്ത ചെങ്കൊടി വീണ്ടും വീണ്ടും ഉയരെ പറക്കും...
ചിത്രങ്ങൾ:
ബ്രിഗേഡ് പരേഡ് മൈതാനിയിലെ ചരിത്രമായി മാറിയ മഹായുവജന റാലി.
2 months ago | [YT] | 456
View 26 replies
സഖാക്കൾ
ബംഗാളിൽ മമ്ത യുഗം അവസാനിക്കുമ്പോൾ വെസ്റ്റ് ബംഗാളിലെ മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന സഖാവ് സൂര്യകാന്ത മിശ്ര പറഞ്ഞ വാക്കുകൾ പ്രസക്തമാകുകയാണ്..
അതിന്റെ മലയാളം ഇങ്ങനെയാണ്
"ഇടതുപക്ഷത്തിന് ഭരണം ലഭിച്ചില്ലെങ്കിലും അത് എപ്പോഴും പ്രസക്തവും, നിലനിൽക്കുകയും ചെയ്യും
എന്നാൽ ടിഎംസിക്ക് ഭരണം നഷ്ടപ്പെട്ടാൽ ആ പാർട്ടി തന്നെ ഇല്ലാതെയാകും"
2 months ago | [YT] | 422
View 10 replies
Load more