Our destination featuring comprehensive up-to-date coverage on the latest top stories, sports, business, entertainment, politics and more...

Stay tuned for all the breaking news in Malayalam...!!

#MalayalamBreakingNews​ #BreakingNews​​ #AICC​ #KeralaCongress​ #KPCC​ #MediaNest​


For More Breaking News,
Subscribe Our Channel :-
youtube.com/channel/UCDK5oD9lu0jZCPPDTCNImjg

Get alerts when we release any new video. Turn on the Bell Icon.


Media Nest News

കെ.ടി ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡിയാണ്. ഡിവിഷന്‍ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട 'രേഖ'യില്‍ അതു വ്യക്തവുമാണ്. ഇതൊന്നും ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോള്‍ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.

2005 ജനുവരി 25-ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15-ന് ഡോ. ജാന്‍സി ജെയിംസ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍ കണ്ണൂര്‍ വി.സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാന്‍സി ജെയിംസിന്റെ നിയമനത്തില്‍ അന്നുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറായ ജാന്‍സി ജെയിംസിന്റെ കാലയളവില്‍ ജലീലിന്റെ ഭരണകാലത്തുണ്ടായതു പോലെ മാര്‍ക്ക് ദാന വിവാദവുമുണ്ടായിട്ടില്ല. 2008-ല്‍ എം.ജി വി.സി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായതും ജാന്‍സി ജെയിംസായിരുന്നു.

ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീല്‍ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ജലീല്‍ തന്നെ ചിന്തിച്ചാല്‍ മതി. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരില്‍ പിണറായി വിജയന്റെ കയ്യില്‍ നിന്നും പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീല്‍ മറന്നു കാണില്ല. പിണറായിയെ ഇപ്പോള്‍ പിന്നില്‍ നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാം.

4 years ago | [YT] | 394

Media Nest News

കെ.റെയിൽ വിഷയത്തിൽ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരിൽ
സാംസ്കാരിക രംഗത്തെ പ്രമുഖർക്കു നേരെ സി പി എം സൈബർ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണ്. വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സിപിഎം ചെയ്യുന്നത്. വ്യക്തിസ്വാതന്ത്യത്തിൽ മേലുള്ള ക്രൂരമായ കടന്നു കയറ്റമാണിത്.

സിപിഎം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവർ നൽകുന്ന സന്ദേശം. അല്ലാത്തവരെല്ലാം തങ്ങളുടെ സൈബർ ആക്രമണങ്ങൾക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി.

കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികൾ അനുവദിക്കാമോ?
കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബർ ആക്രമണങ്ങൾക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണം.

4 years ago | [YT] | 567

Media Nest News

ഇന്ത്യ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടാണ് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ ഇന്ത്യൻ സൈന്യത്തിൻ്റെ ഇടപെടൽ. 1971 ൽ ആ യുദ്ധം ജയിച്ചതിൻ്റെ ഓർമയ്ക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാ ഗേറ്റിൽ ''അമർജവാൻ ജ്യോതി" തെളിച്ചു.

വീര സൈനികരുടെ ഓർമകൾ ജ്വലിപ്പിച്ച് നിർത്തിയ "അണയാദീപം ''നരേന്ദ്ര മോദിയുടെ ഭരണകൂടം അണച്ചിരിക്കുന്നു. 50 വർഷങ്ങൾ ജ്വലിച്ച് നിന്ന "അമർ ജവാൻ ജ്യോതി "ഇന്ത്യാ ഗേറ്റിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ ഈ രാജ്യത്തിൻ്റെ ഹൃദയത്തിന് മുറിവേൽക്കും.

രാജ്യസ്നേഹവും ത്യാഗവും എന്താണെന്ന് അറിയാത്ത നരേന്ദ്രമോദിയ്ക്കും ഭക്തർക്കും സൈനികരുടെ ഓർമ്മകളെ പോലും അപമാനിക്കുന്നതിൻ്റെ വേദന മനസ്സിലാകണമെന്നില്ല. സ്മാരകങ്ങളെ ഇല്ലാതാക്കി വരും തലമുറകളുടെ മനസ്സിൽ കോൺഗ്രസ് നേതാക്കളുടെ നേട്ടങ്ങൾ എത്താതിരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയമാണ് സംഘപരിവാർ നടപ്പിലാക്കുന്നത്.

നിങ്ങൾ അണച്ചത് ഇന്ത്യൻ സൈനിക ചരിത്രത്തിലെ തിളക്കമുള്ള ഒരദ്ധ്യായമാണ്. പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് പോലെ ഞങ്ങളുടെ കൈകളാൽ ഒരിക്കൽ കൂടി "അമർ ജവാൻ ജ്യോതി" ജ്വലിച്ചിരിക്കും.

4 years ago | [YT] | 301

Media Nest News

മരണ വ്യാപാരികളാണ് സിപിഎം.

സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്.മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ് നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്. അതിൻ്റെ ഫലമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പിണറായി വിജയൻ്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികൾക്കുണ്ടായി.

തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലൻമാരായി നടിച്ച സിപിഎം ഇപ്പോൾ കോവിഡ് വ്യാപിപ്പിക്കാൻ മുന്നിൽ നിൽക്കുകയാണ്. കേരള സർക്കാർ കോവിഡ് പ്രതിരോധത്തിൽ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാർട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടർത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം.

പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട.

മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ല!

4 years ago | [YT] | 554

Media Nest News

പ്രിയങ്ക ഗാന്ധിക്ക് പിറന്നാൾ ആശംസകൾ.

4 years ago | [YT] | 1,832

Media Nest News

സാങ്കേതിക സർവ്വകലാശാലയിൽ ജനാധിപത്യത്തിൻ്റെ നീല വസന്തം വിരിയുന്നു.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് തന്നെ നിലനിൽക്കുന്നത് കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയിലേയ്ക്ക് കടന്നു വരുന്ന കൗമാരക്കാരുടെ ആശയ ഭദ്രതയിലാണ്. ഇന്നിതാ അക്രമത്തിൻ്റെയും അനീതിയുടെയും ചോരച്ചെമപ്പ് കൊണ്ട് ഏകാധിപത്യവാദികൾ അടക്കി ഭരിച്ചിരുന്ന അരാജകത്വത്തിൻ്റെ ചെങ്കോട്ടകൾ കെഎസ് യു വിൻ്റെ ചുണക്കുട്ടികൾക്ക് കീഴടങ്ങിയിരിക്കുന്നു.

വയനാട്ടിൽ,
കോഴിക്കോട്,
മുട്ടത്ത്,
തിരുവനന്തപുരത്ത്,
പാലക്കാട്... എണ്ണം പറഞ്ഞ എഞ്ചിനീയറിംഗ് കോളേജുകളിൽ കുട്ടികളുടെ മിന്നുന്ന വിജയം പ്രസ്ഥാനത്തിന് ഊർജ്ജമേകുന്നു.

മുന്നിൽ നിന്ന് പട നയിച്ച കെ എസ് യു വിൻ്റെ കുട്ടികൾക്കും അവർക്ക് വഴികാട്ടികളായ മറ്റു സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ !

4 years ago | [YT] | 408

Media Nest News

കോവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ പര്‍ച്ചേസില്‍ വ്യാപക അഴിമതിയാണ്. അഴിമതിയെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ മൂവായിരത്തിലധികം കമ്പ്യൂട്ടര്‍ ഫയലുകളും അഞ്ഞൂറിലധികം പേപ്പര്‍ ഫയലുകളും നശിപ്പിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് രാഷ്ട്രീയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. ഒരു മന്ത്രിയും അഴിമതിയെ ന്യായീകരിക്കേണ്ട.

ശിഖണ്ഡി, ആണുംപെണ്ണും കെട്ടത്... തുടങ്ങിയ വാക്കുകളൊന്നും ഈ കാലഘട്ടത്തിന് പറ്റിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെ ഓര്‍മ്മിപ്പിക്കുന്നു. പകല്‍ പിണറായി വിരോധം, രാത്രിയാകുമ്പോള്‍ പിണറായിയുടെ അടുത്തു പോയി കേസ് സെറ്റില്‍ ചെയ്യുക. അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? കെ റെയിലിന് എതിരായി സമരം ചെയ്യുമെന്നു പറയും. എന്നിട്ട് റെയില്‍വെ മന്ത്രാലയത്തെക്കൊണ്ട് കെ- റെയിലിന് അനുകൂലമായ സത്യാവാങ്മൂലം കോടതിയില്‍ കൊടുപ്പിക്കും. പറയുന്നതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ആളാണ് മുരളീധരന്‍.

4 years ago | [YT] | 340

Media Nest News

വിശുദ്ധിയും സത്യസന്ധതയും നിലപാടും രാഷ്ട്രീയ ആയുധമാക്കിയ പ്രിയങ്കരനായ പി.ടി.യുടെ വസതിയിലെത്തി. പട്ടു മൂടിയ നാലുകുംഭങ്ങളിൽ പി.ടി.യുടെ ചിതാഭസ്മം. അമ്മയുടെ കുഴിമാടത്തിലും ആലുവാ പുഴയിലും ഗംഗയിലും ഈ ഭസ്മം ലയിച്ചുചേരും.
അഗ്നിയായ് പൊതുജീവിതത്തിൽ പടർന്നാടിയവൻ വീണ്ടും ഈ മണ്ണോട് ചേരുമ്പോൾ ഒരു യുഗം അവസാനിക്കുകയല്ല മറിച്ച് മറ്റൊരു യുഗാരംഭത്തിന് സാക്ഷ്യം വഹിക്കുകയാണ്.പൊതു പ്രവർത്തകർക്ക് മാർഗ്ഗദർശനം നൽകുന്ന ഒരു കാലമാണ് പി.ടിയിലൂടെ നമ്മൾ അനുഭവിച്ചത്.കെ.പി.സി.സി.പ്രസിഡണ്ടായതിനു ശേഷം വർക്കിംങ്ങ് പ്രസിഡണ്ട് എന്ന നിലയിൽ പി.ടി. തന്ന പിന്തുണ വലുതായിരുന്നു. മനുഷ്യ ജന്മത്തിൻ്റെ നിസാരത നമ്മേ ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം നഷ്ടങ്ങൾ' നാളെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള മഹാ യാത്ര അതിൻ്റെ വഴികൾ തേടും. ആ വഴികളിലെല്ലാം നുറുങ്ങുന്ന ഹൃദയവേദനയിലും ആയിരങ്ങൾ അശ്രുപൂക്കൾ അർപ്പിക്കും.
പിന്നെ മരണമില്ലാത്ത ഓർമ്മകളിലേക്ക് പി.ടി.യുടെ ജീവനും ജീവിതവും നിത്യമായ് നിലനിൽക്കും.

4 years ago | [YT] | 884

Media Nest News

4 years ago | [YT] | 514

Media Nest News

ഒരേയൊരു പി.ടി

പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജന്മദിനം ഓർമ്മിക്കാനുള്ള മകൻ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി. രോഗവും വേദനയുമെല്ലാം ഉള്ളിലൊതുക്കി പി.ടി എനിക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചിരിക്കുകയും ചെയ്തു. ഇതാണ് പി.ടി. ഇതായിരുന്നു പി.ടി.

1982-ൽ അദ്ദേഹം കെ.എസ്.യു പ്രസിഡന്റ് ആയപ്പോൾ പരിചയപ്പെട്ടത് മുതൽ മനസിനെ തൊട്ടറിയുന്ന നേതാവ്. ജ്യേഷ്ഠ സഹോദരൻ. സുഹൃത്ത്. തികഞ്ഞ നിസ്വാർത്ഥൻ.

ഒരു തലമുയിലെ യുവാക്കളെ കെ.എസ്.യു - വിലൂടെ നല്ല മനുഷ്യരായി വാർത്തെടുത്തത് പി.ടി യാണ്. സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് പി.ടി യെപ്പോലെ മറ്റൊരു മാതൃകയില്ല. ആ സ്വാധീനമാണ് പി.ടി അവശേഷിപ്പിക്കുന്നത്.

പി.ടി ഒരിക്കലും എന്നെ ലാലേ എന്ന് വിളിച്ചതായി ഓർമ്മയില്ല. 1982 - ൽ പരിചയപ്പെട്ടത് മുതൽ നീ എന്നും എടാ എന്നും ഒക്കെ വിളിക്കും. അത് കേൾക്കുമ്പോൾ എനിക്കൊരു കൊച്ചനിയനാകാൻ കഴിയും. സംരക്ഷിക്കാൻ ഒരു വല്യേട്ടൻ ഉണ്ടെന്ന വിശ്വാസവും കിട്ടും.

കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴും മരുന്നുകളുടെ മയക്കത്തിലായിരുന്ന പി.ടി പെട്ടെന്ന് ഉണർന്നാൽ അടുത്തിരിക്കുന്ന എന്നോടുൾപ്പെടെയുള്ളവരോട് ചോദിക്കുന്നത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെയോ മറ്റേതെങ്കിലും സുഹൃത്തിന്റെയോ കാര്യമായായിരിക്കും. അല്ലാതെ സ്വന്തം രോഗത്തിന്റെയോ ചികിത്സയുടെയോ കാര്യമല്ല.

പി.ടി യുടെ ശക്തി അദ്ദേത്തിന്റെ കുടുംബവും ലോകം മുഴുവനുമുള്ള സുഹൃത്തുക്കളുമാണ്. പി.ടി യുടെ ഭാര്യ ഉമയും മക്കൾ വിഷ്ണുവും വിവേകും സ്വന്തം ശരീരത്തിലെ രോഗം പോലെയാണ് പി.ടി യുടെ രോഗത്തെ കണ്ടത്. ഒരു കുടുംബത്തിന് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയില്ല. രാഷ്ടീയത്തിരക്കിനിടയിലും ഇങ്ങനെ സുദൃഢ ബന്ധമുള്ള ഒരു കുടുംബത്തെക്കൂടി വാർത്തെടുക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല.

വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രി ലോകോത്തര ചികിത്സയാണ് പി.ടി യ്ക്ക് നൽകിയത്. ചികിത്സ നയിച്ച ഡോക്ടർ ടൈറ്റസ് മഹാരാജാസ് കോളേജിൽ പഠിച്ചയാളായിരുന്നു. വെല്ലൂരിലെ മലയാളികളായ ഡോ: സുകേശും ഡോ: ആനൂപും ഒക്കെ കുടുംബാംഗങ്ങളെപ്പോലെയാണ് പി.ടി യെ നോക്കിയത്. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഡോക്ടർമാരായ ജെയിം എബ്രാഹം ഉൾപ്പെടെയുള്ളവർ ചികിത്സയ്ക്ക് ഉപദേശകരായി ഉണ്ടായിരുന്നു.

കോൺഗ്രസ് നേതാക്കൾ പി.ടി യെ സന്ദർശിക്കുകയും നിരന്തരം വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. മറ്റു പാർട്ടി നേതാക്കളും പി.ടി യുടെ കാര്യത്തിൽ വലിയ ശ്രദ്ധ കാണിച്ചു.

പി.ടി യുടെ വേർപാടിന്റെ നഷ്ടം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. കേരളത്തിലെ നന്മയുടെ ലോകത്തിലാണ് വലിയ വിടവുണ്ടായിരിക്കുന്നത്.

എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്.

പി.ടി യുടെ ഓർമ്മകളും നിലപാടുകളും മരിക്കില്ല.

ഒരേയൊരു പി.ടി.

ഡോ: എസ്. എസ്. ലാൽ

4 years ago | [YT] | 795