Malappuram Stories

"സ്വാഗതം മലപ്പുറം സ്റ്റോറീസിലേക്ക്! 🌴 മലപ്പുറത്തിന്റെ മണ്ണിന്റെ മനോഹാരിത, സംസ്കാരം, ചരിത്രം, ജനജീവിതം എന്നിവയുടെ തനിനാടൻ കഥകൾ പങ്കുവെക്കുന്ന ഒരു യൂട്യൂബ് ചാനൽ. മലനിരകളും അറബിക്കടലും ചേർന്നൊരുക്കുന്ന ഈ മനോഹര ഭൂമിയുടെ പൈതൃകവും ആധുനികതയും നമ്മൾ ഒരുമിച്ച് പരിചയപ്പെടും. നാട്ടുവിശേഷങ്ങൾ, യാത്രകൾ, രുചിക്കൂട്ടുകൾ, മനുഷ്യർ, അവരുടെ കഥകൾ എന്നിവയിലൂടെ മലപ്പുറത്തിന്റെ ഹൃദയതാളം അനുഭവിക്കൂ. ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ, മലപ്പുറത്തിന്റെ കഥകളിൽ ഒപ്പം ചേരൂ! 💚 #MalappuramStories"



Malappuram Stories

ഐസിസി ട്വൻ്റി ട്വൻ്റി വേൾഡ് കപ്പ്
🔥 ഇന്ത്യ ചാമ്പ്യന്മാർ!
ക്രിക്കറ്റ് ലോകത്തെ കീഴടക്കി
ഇന്ത്യൻ ടീം
ലോകകപ്പ് കിരീടം
ഇന്ത്യയുടെ കൈകളിൽ…
രാജ്യം ആഘോഷത്തിൽ! 🎉
WORLD CHAMPIONS!
TEAM INDIA ON TOP!
HISTORY CREATED!



#TeamIndia
#WorldCupChampions
#icct20worldcup2026
#CricketVictory
#IndiaWins

2 days ago | [YT] | 2

Malappuram Stories

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
Chief minister's office kerala

1 week ago (edited) | [YT] | 1

Malappuram Stories

കരുമ്പിൽ സ്വദേശിയായ യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു. 🛑

​തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ആയിരുന്നു.
​ഇന്ന് രാവിലെ 10 മണിയോടെ തൃശൂർ അത്താണി കെൽട്രോണിന് സമീപമുള്ള ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു.

1 week ago (edited) | [YT] | 6

Malappuram Stories

മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു

ഔദ്യോഗിക പദവിയുടെ ഗാംഭീര്യത്തേക്കാൾ ഹൃദയം തൊട്ടുള്ള ഇടപെടലുകൾ കൊണ്ട് മലപ്പുറത്തെ ജനപ്രിയനായ ജില്ലാ കളക്ടര്‍ വി.ആർ. വിനോദ് ഐ.എ.എസ്. കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നു. ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോയിന്റ് കമ്മീഷണറായാണ് സ്ഥലം മാറ്റം. പകരം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ വിനയ് ഗോയല്‍ മലപ്പുറം ജില്ലയുടെ പുതിയ കളക്ടറാകും. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും.

2015 ലെ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വി.ആര്‍.വിനോദ് 2023 ഒക്ടോബര്‍ 20 നാണ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടയിരിക്കെയാണ് മലപ്പുറത്ത് കളക്ടറായി എത്തിയത്. സൗമ്യമായ പെരുമാറ്റവും മനസ്സ് തുറന്ന ഇടപെടലുകളും കൊണ്ട് വളരെ വേഗം മലപ്പുറത്തിന്റെ മനം കവര്‍ന്ന വി.ആര്‍.വിനോദ് ജനകീയനായി മാറി.

ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, ഭിന്നശേഷി വിഭാഗത്തോടുള്ള കരുതൽ, മാലിന്യ നിർമാർജനം തുടങ്ങിയ മേഖലകളിലെ ജനപ്രിയമായ കളക്ടറുടെ ഇടപെടലുകള്‍ ശ്രദ്ധേയവും വേറിട്ടതുമാക്കി. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം വരെ എത്തിച്ചു. ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. 'ഒപ്പം' എന്ന പേരില്‍ അവര്‍ക്കായി തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ പദ്ധതിയുെട പേര് അന്വര്‍ഥമാക്കും പോലെ ഭിന്നശേഷി വിഭാഗക്കാരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നതായി.

വി.ആര്‍.വിനോദിന്റെ നേതൃത്വത്തില്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കായി പി.എസ്.സി. പരിശീലനം നല്‍കി. ഈ പരിശീലനം വഴി സർക്കാർ ജോലി ലഭിച്ചവരുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആക്‌സസ് കഫെകള്‍ ആരംഭിച്ചു. നിലവിൽ ഭിന്നശേഷിക്കാർ നടത്തുന്ന രണ്ട് കഫേകളാണ് സിവില്‍ സ്റ്റേഷനിലുള്ളത്. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് കളക്ടർ മുൻകയ്യെടുത്തു. ഭിന്നശേഷിക്കാർക്ക് ചെസ് പരിശീലനം ഉൾപ്പെടെ കായിക പരിശീലനങ്ങളും വിനോദ പരിപാടികളും നടത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറായിരുന്ന അനുഭവസമ്പത്തുമായി എത്തിയ അദ്ദേഹം ജില്ലയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ജീവിതശൈലി രോഗങ്ങളെ ചെറുക്കണമെന്ന നിലപാടെടുത്തു. അമിതമായ മധുരവും ഉപ്പും കൊഴുപ്പും അടങ്ങിയ ഭക്ഷണം ജില്ലയിലെ ഹോട്ടലുകളിലും വീട്ടകങ്ങളിലും ഒഴിവാക്കാൻ നെല്ലിക്ക എന്ന പേരിൽ വിപുലമായ ക്യാമ്പയിൻ നടത്തുകയും ഇത് ജില്ല ആവേശപൂർവം ഏറ്റെടുക്കുകയും ചെയ്തു. ആരോഗ്യകരമായ ഭക്ഷണരീതി സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക് പരിചയപ്പെടുത്താൻ സിവിൽ കാൻ്റീനിൽ 'ഹെല്‍ത്തി പ്ലേറ്റ്' തുടങ്ങി. 'പൊരിക്കണ്ട പീങ്ങാം' ക്യാംപയിന് ജില്ലയിൽ വലിയ സ്വീകാര്യത ലഭിച്ചു. പുഴുങ്ങിയ മുട്ട, വേവിച്ച ചിക്കന്‍, തൈര്, പച്ചക്കറി, പഴങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയ ഹെല്‍ത്തി പ്ലേറ്റ് ഉച്ചഭക്ഷണമായി ലഭ്യമാക്കി. എല്ലാ സർക്കാർ ഓഫീസിലുകളിലും ജീവനക്കാരെ പങ്കെടുപ്പിച്ച് രാവിലെ ലഘു വ്യായാമം ചെയ്യാൻ നിർദ്ദേശം നൽകി.

ജില്ലയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ പുലര്‍ച്ചെ അഞ്ചിനും അദ്ദേഹം റോഡിലിറങ്ങി. നാടുകാണി ചുരം മാലിന്യ മുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യയുമുള്ള മലപ്പുറം ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ കൃത്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു. കീഴ്ജീവനക്കാര്‍ക്ക് സമ്മര്‍ദമുണ്ടാക്കി ജോലിയെടുപ്പിക്കുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിന്. മറിച്ച് അവരോടൊപ്പം പിന്തുണയുമായി നിന്ന് കാര്യങ്ങള്‍ ചെയ്യുന്ന രീതിയായിരുന്നു.

ജില്ലാ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തന മികവില്‍ ജില്ല അഭിമുഖീകരിച്ചത് നാലു തെരഞ്ഞെടുപ്പുകളെയായിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞടുപ്പ്, വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്, നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞടുപ്പ്, 2025 തദ്ദേശ തെരഞ്ഞടുപ്പ് ഇവയിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായിരുന്നു.
വയനാട് ദുരന്ത സമയത്തെ നിലമ്പൂരിലെ രക്ഷാപ്രവർത്തനം, നിപ പോലുള്ള ആരോഗ്യ പ്രതിസന്ധിഘട്ടങ്ങൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ ഘട്ടങ്ങൾ, സർക്കാരിൻ്റെ വാർഷികം, നവകേരള സദസ്സുകൾ പോലുള്ള ജനകീയ പരിപാടികൾ തുടങ്ങിയവക്ക് അതുല്യമായ
നേതൃത്വം നല്‍കി.
രണ്ടു വര്‍ഷവും നാലു മാസവും കൊണ്ട് മലപ്പുറത്തിന്റെ മുഴുവന്‍ സ്‌നേഹവും കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്


#MalappuramDistrict

1 week ago | [YT] | 14

Malappuram Stories

Chat Gpt :

🌍 2026: മനുഷ്യരാശി മുന്നേറുമ്പോഴും പട്ടിണി പിന്നിലില്ല
2026-ൽ ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബഹിരാകാശ ദൗത്യങ്ങളും സംസാരിക്കുമ്പോൾ,
ഭൂമിയിൽ 60 കോടിയിലധികം മനുഷ്യർ ഇന്നും കൃത്യമായി ഭക്ഷണം കിട്ടാതെ ജീവിക്കുകയാണ്.
അവരിൽ 3 കോടിയിലധികം പേർ ഗുരുതര പട്ടിണി (Acute Hunger) നേരിടുന്നവരാണ് — ഇതെല്ലാം ഐക്യരാഷ്ട്ര സംഘടനയുടെയും ആഗോള ഭക്ഷ്യ ഏജൻസികളുടെയും റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയ യാഥാർഥ്യങ്ങളാണ്.
ഭക്ഷണം ലോകത്ത് കുറവല്ല.
പ്രശ്നം യുദ്ധവും, അസമത്വവും, കാലാവസ്ഥാ ദുരന്തങ്ങളും, ഭരണപരാജയങ്ങളുമാണ്.
ഒരു ഭാഗത്ത് ഭക്ഷണം പാഴാക്കപ്പെടുന്നു.
മറ്റൊരു ഭാഗത്ത് കുഞ്ഞുങ്ങൾ വിശപ്പോടെ ഉറങ്ങുന്നു.
ഇതാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം.
പട്ടിണി ഒരു പ്രകൃതിദുരന്തമല്ല.
അത് മനുഷ്യൻ സൃഷ്ടിച്ച നയപരാജയമാണ്.
🌐 ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങൾ
(യുദ്ധം, ആഭ്യന്തര കലാപം, കടുത്ത കാലാവസ്ഥാ പ്രതിസന്ധി എന്നിവ മൂലം)
Yemen
Sudan
South Sudan
Somalia
Afghanistan
Ethiopia
Haiti
ഈ രാജ്യങ്ങളിൽ കോടിക്കണക്കിന് മനുഷ്യർ ദിനംപ്രതി ‘ഇന്ന് ഭക്ഷണം കിട്ടുമോ?’ എന്ന ചോദ്യത്തോടെയാണ് ജീവിക്കുന്നത്.
പട്ടിണി ഇല്ലാതാക്കുക എന്നത് ദാനം മാത്രം കൊണ്ടല്ല,
നീതിയുള്ള രാഷ്ട്രീയം, ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾ,
മനുഷ്യത്വബോധമുള്ള ലോകക്രമം —
ഇവയിലൂടെയേ സാധ്യമാകൂ.

#WorldHunger
#EndHunger
#FoodJustice
#HumanRights
#HumanityFirst

2 weeks ago | [YT] | 0

Malappuram Stories

Calicut University
(കാലിക്കറ്റ് സർവകലാശാല)


*പരീക്ഷാമാറ്റം*

മാര്‍ച്ച് 13 മുതല്‍ 26 വരെ നടത്താനിരുന്ന ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2026, ഏപ്രില്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കി നിശ്ചയിച്ചു. ആദ്യം നിശ്ചയിച്ച തീയതി, പുതുക്കിയ തീയതി (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍ ചുവടെ.
മാര്‍ച്ച് 13 (23), മാര്‍ച്ച് 16 (26), മാര്‍ച്ച് 17 (28), മാര്‍ച്ച് 23 (30), മാര്‍ച്ച് 24 (31), മാര്‍ച്ച് 26 (ഏപ്രില്‍ ഒന്ന്). പരീക്ഷാകേന്ദ്രത്തിലും സമയത്തിലും മാറ്റമുണ്ടാകില്ല.

#CalicutUniversity
#ExamDateChange
#UniversityNotification

2 weeks ago | [YT] | 1

Malappuram Stories

_*അന്തർസർവകലാശാലാ പുരുഷ സോഫ്റ്റ്ബാൾ*_
_*കാലിക്കറ്റിന് വെങ്കലം*_

_അമരാവതി സാന്റ് ഗാഡ്ഗെ ബാബാ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ പുരുഷ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലാ മൂന്നാം സ്ഥാനം നേടി. ശക്തരായ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയെയും മഹാരാജാ സൂരജ്മാൽ ബ്രിജ് (ഭരത്പൂർ) യൂണിവേഴ്‌സിറ്റിയെയും മറികടന്നാണ് ഈ നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് കാലികറ്റ് ഈ നേട്ടം കൈവരിക്കുന്നത്. ടീം അംഗങ്ങൾ :കെ. മുഹമ്മദ്‌ യാസിർ (ക്യാപ്റ്റൻ), കെ. സൂരജ്, പി. അഭിഷേക്, എം. മുഹമ്മദ് സഫ്‌വാൻ, ടി.കെ. ശ്രീഹരി, കെ. സൈദ് മുബാറക് (ടി.എം.ജി കോളേജ് തിരുർ), സി.എസ്. യദാവ്, കെ.എൻ. റിയാസ്, എ. അബ്ദുൽ റാസിക്, കെ.പി. മുഹമ്മദ്‌ യാസിർ (ഫാറൂഖ് കോളേജ്), എസ്. ശരൺ, പി.എം. മുഹമ്മദ് അഫ്സൽഷ, ബി.ആർ. അക്ഷയ് രാജ് (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്), ഇ.ആർ. ജിതിൻ (ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ), ജോബിൾ ജോസഫ് (കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്), എം. കൃഷയ് (അമൽ കോളേജ് നിലമ്പുർ), ടീം പരിശീലകൻ : കെ. ഹംസ (സി.എ.എസ്. ഐ.എച്ച്.ആർ.ഡി. കോളേജ് വട്ടംകുളം), ടീം മാനേജർ : ഡോ. ടി. മുഹമ്മദ് അലി (മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര).



#CalicutUniversity
#InterUniversitySoftball
#BronzeMedalPride 🥉

4 weeks ago | [YT] | 6

Malappuram Stories

*ഡോ. ബി.ആർ അംബേദ്കർ ചെയർ റിപ്പോർട്ട് പ്രകാശനം*

കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡോ. ബി.ആർ. അംബേദ്കർ ചെയറിൻ്റെ 2025 പ്രവർത്തന വർഷത്തെ റിപ്പോർട്ട് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്തു. ചിത്രരചനാ ക്യാമ്പ്, പ്രബന്ധ രചനാ മത്സരം, ക്വിസ് മത്സരം, എക്സിബിഷൻ യൂണിറ്റിൻ്റെ ആരംഭം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പതിപ്പിൻ്റെ തനി പകർപ്പ് ലൈബ്രററിയിൽ ലഭ്യമാക്കുകയും ചെയ്തു. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം പുതിയ വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും തയ്യാറാക്കി. ഡോ. ബി.ആർ. അംബേദ്കർ ചെയർ ബോർഡ് യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പ്രദ്യുമ്നൻ പി.പി., ടി ജെ. മാർട്ടിൻ, ഡോ. കെ. അബ്ദുൾ നാസർ, ഡോ. വി.വി. ഹരിദാസ്, ഡോ. പി.കെ. ശശി, സർവകലാശാലാ ഫിനാൻസ് ഓഫീസർ വി. അൻവർ, അംബേദ്കർ ചെയർ കോർഡിനേറ്റർ ഡോ. പി. ശിവദാസൻ എന്നിവർ പങ്കെടുത്തു.

#AmbedkarChair
#UniversityOfCalicut
#ConstitutionalValues

4 weeks ago | [YT] | 9

Malappuram Stories

മലപ്പുറം സ്റ്റോറീസിൻ്റെ ഒരു ഇടപെടൽ കൂടി വിജയത്തിലേക്ക്!


🚨 ചെരുപ്പടി മല – ചെറേക്കാട് വളവ് | റോഡ് സുരക്ഷയിൽ നിർണായക നീക്കം 🚨
ചെരുപ്പടി മല ചെറേക്കാട് വളവിൽ
ചുള്ളിപ്പാറ സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ,
ഈ വളവിൽ നിരന്തരം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി
👉 പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
📄 വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് വിശദമായി പരിശോധിച്ച്,
🚧 അപകടസാധ്യത കുറയ്ക്കുന്നതിനുള്ള റോഡ് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ നടപടി ആരംഭിച്ചതായി
👉 ഇന്ന് ഔദ്യോഗിക മറുപടി ലഭിച്ചു.
🔧 ബന്ധപ്പെട്ട ഓഫീസുകൾക്ക് നിർദേശങ്ങൾ നൽകിയതായും,
📍 നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ പരിഹാര നടപടികൾ നടപ്പാക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
🟢 ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കുന്ന നടപടികളിലേക്ക് വിഷയം നീങ്ങുന്നത് വലിയ ആശ്വാസമാണ്.
✨ മലപ്പുറം സ്റ്റോറീസ് ഇടപെടൽ
✍️ ഇംറാൻ ടി.പി

4 weeks ago | [YT] | 6

Malappuram Stories

അവസാനത്തെ 🟣 മനുഷ്യൻ്റെയും കണ്ണിൽ നിന്ന് 🔵 കണ്ണീരൊപ്പലാണ്❤️
ഒരു 🟢 ഭരണകൂടത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം.
- മഹാത്മാഗാന്ധി


#MahatmaGandhi
#Justice #Compassion #Leadership

4 weeks ago | [YT] | 12